ചൈനയ്ക്കു വെളിച്ചമേകാൻ കൃത്രിമ ചന്ദ്രൻ
Saturday, October 20, 2018 9:50 AM IST
സൂര്യനിൽനിന്നുള്ള പ്രകാശം പ്രതിഫലിപ്പിച്ച് ഭൂമിക്കു വെളിച്ചമേകി തെരുവുവിളക്കിന്‍റെ ധർമം ഉപഗ്രഹങ്ങൾ ചെയ്താലോ! സമീപഭാവിയിൽ അത്തരത്തിലൊരു ശാസ്ത്ര കണ്ടുപിടിത്തത്തിന് ലോകം സാക്ഷ്യംവഹിച്ചേക്കാം.

സൂര്യനിൽനിന്നുള്ള പ്രകാശത്തെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ചന്ദ്രനു സമമായ ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ചൈന തയാറെടുക്കുകയാണ്. 2020ൽ ഈ കൃത്രിമചന്ദ്രന്‍റെ വിക്ഷേപണമുണ്ടായേക്കുമെന്നാണ് ഒരു ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തത്. തെരുവുവിളക്കിനു പകരമായാണ് കൃത്രിമചന്ദ്രനെ ചൈന അവതരിപ്പിക്കുന്നത്. ഇതിലൂടെ വൈദ്യുതിലാഭവും ലക്ഷ്യമിടുന്നുണ്ട്.

സിചുവാൻ പ്രവിശ്യയിലെ ചെംഗ്ഡു നഗരത്തിൽ ഒരുങ്ങുന്ന ഈ ഇലുമിനേഷൻ സാറ്റലൈറ്റുകൾക്ക് യഥാർഥ ചന്ദ്രനേക്കാളും എട്ടു മടങ്ങ് അധികം പ്രകാശം ചൊരിയാൻ ക‍ഴിയുമെന്നാണ് റിപ്പോർട്ട്. ആദ്യ മനുഷ്യനിർമിത ചന്ദ്രനെ സിചുവാനിലെ ഷിചാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽനിന്ന് വിക്ഷേപിക്കാനാണ് തീരുമാനം. 2022 ആകുന്പേഴേക്കും മൂന്നെണ്ണംകൂടി വിക്ഷേപിക്കും. ആദ്യപരീക്ഷണം വിജയകരമായാൽ മാത്രമേ രണ്ടാം ഘട്ടമുണ്ടാകൂ എന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ ടിയാൻഫു ന്യൂ ഏരിയ സയൻസ് സൊസൈറ്റി മേധാവി വു ചുൻഫെംഗ് പറഞ്ഞു.

സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ഉപഗ്രഹ പദ്ധതി യാഥാർഥ്യമായാൽ‌ രാത്രികാലങ്ങളിലെ തെരുവുവിളക്കിന്‍റെ ഉപയോഗം കുറയ്ക്കാനാകും. ഇത് പ്രതിവർഷം 17 കോടി ഡോളറിന്‍റെ സാന്പത്തികലാഭം ചംഗ്ഡു നഗരത്തിന് ഉണ്ടാക്കും. 50 ചതുരശ്ര കിലോമീറ്റർ‌ പ്രദേശത്ത് പ്രകാശം ചൊരിയാൻ ഒരു ഉപഗ്രഹത്തിനാകും.

പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങളുണ്ടായാൽ വൈദ്യുതതടസമുണ്ടായാൽപോലും രക്ഷാപ്രവർത്തനങ്ങൾക്ക് മുടക്കംവരില്ലെന്നും വു ചുൻഫെംഗ് പറഞ്ഞു. കൃത്രിമചന്ദ്രനെ നിർമിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ രാജ്യമല്ല ചൈന. 1990കളിൽ റഷ്യൻ ശാസ്ത്രജ്ഞർ വലിയ കണ്ണാടികൾ ഉപയോഗിച്ച് പരീക്ഷണാർഥം ബഹിരാകാശത്തുനിന്ന് പ്രകാശത്തെ പ്രതിഫലിപ്പിച്ചിരുന്നു. നമ്യ അഥവാ ബാനർ എന്നായിരുന്നു ഈ സംവിധാനത്തിനു പേരിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.