നിലംപൊത്തുന്ന 250 അടി ക്രെയിൻ; ഒഡീഷ ചുഴലിക്കാറ്റിന്‍റെ രൗദ്രഭാവം
Saturday, May 4, 2019 9:25 AM IST
ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷയിൽ കനത്ത നാശംവിതയ്ക്കുകയാണ്. ദശകത്തിലെ ഏറ്റവും ഉയർന്ന നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വൈദ്യുത പോസ്റ്റുകൾ തകർന്നു. തകർന്നു വീഴുന്ന കൂറ്റൻ ക്രെയിനിന്‍റെ വീഡിയോയാണ് ഒടുവിലായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

നിർമാണത്തിലിരുന്ന വളരെ ഉയരത്തിലുള്ള കെട്ടിടത്തിൽ ഘടിപ്പിച്ചിരുന്ന 250 അടി നീളമുള്ള ക്രെയിനാണ് കൊടുങ്കാറ്റിൽ നിലപൊത്തിയത്. 200 കിലോമീറ്റർ വേഗത്തിലായിരുന്നു ഈ സമയം കാറ്റു വീശിയിരുന്നത്. സമീപത്തെ വീടുകൾക്കു മുകളിലേക്കാണ് ക്രെയിൻ മറിഞ്ഞുവീഴുന്നത്. ഈ വീട്ടിൽ ആൾവാസമുണ്ടായിരുന്നോ എന്നു വ്യക്തമല്ല.

മറ്റൊരു വീഡിയോയിൽ ഭുവനേശ്വർ എയിംസിന്‍റെ മേൽക്കൂര പറന്നുപോകുന്നതും കാണാൻ കഴിയും. വെള്ളിയാഴ്ച രാവിലെ തീരംതൊട്ട കൊടുങ്കാറ്റിൽ ഒഡീഷയിൽ മൂന്നുപേർക്കു ജീവൻ നഷ്ടപ്പെട്ടതായാണു പ്രാഥമിക കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.