ലിഫ്റ്റില്‍ വച്ച് കുട്ടിയെ പട്ടി കടിച്ചു; യാതൊരു കൂസലുമില്ലാതെ ഉടമ
Wednesday, September 7, 2022 10:17 AM IST
പുതിയ കാലത്ത് മനുഷ്യത്വത്തിന് എന്ത് സംഭവിച്ചെന്ന് പലരും ആശങ്കപ്പെടാറുണ്ട്. വഴിയിലൊരാള്‍ അപകടത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ അത് മൊബൈലില്‍ ചിത്രീകരിച്ച് വൈറലാക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അത്തരം ആശങ്കകള്‍ക്ക് വലിയ സ്ഥാനമുണ്ടുതാനും.

മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രദീപ് യാദവ് എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ലിഫ്റ്റിലായി നില്‍ക്കുന്ന ഒരു കുട്ടിയേയും ഒരു സ്ത്രീയേയും കാണാം.

സ്ത്രീയുടെ അടുത്തായി അവരുടെ വളര്‍ത്തു നായയുമുണ്ട്. ഈ നായ കുട്ടിയെ കടിക്കുകയാണ്. കുട്ടി വേദനകൊണ്ട് പുളയുന്നതും കാല് തിരുമ്മുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ സ്ത്രീ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചുമ്മാതെ നില്‍ക്കുകയാണ്.

ഒടുവില്‍ സ്ത്രീ ലിഫ്റ്റില്‍ നിന്നിറങ്ങുമ്പോഴും നായ കുട്ടിയുടെ നേരെ ചാടി വരുന്നുണ്ട്. പേടിച്ചൊഴിഞ്ഞുമാറുന്ന കുട്ടിയെ കാണാം. അപ്പോഴും അവര്‍ വളരെ സാധാരണയായി ഇറങ്ങിപോവുകയാണ്.

പിന്നീട് ലിഫ്റ്റിലായി കയറുന്ന യുവാവിനോട് കുട്ടി ഇക്കാര്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ ഗാസിയബാദ് പോലീസ് സ്ത്രീയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.