മൂന്നു വർഷങ്ങൾക്കു ശേഷം ഉടമയെ കണ്ട വളർത്തുനായയുടെ സ്നേഹപ്രകടനം; കണ്ണ് നനയിക്കും ഈ രംഗം
Friday, October 12, 2018 12:19 PM IST
എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ നായയെ മൂന്നുവർഷങ്ങൾക്കു ശേഷം ഉടമയ്ക്കു തിരികെ ലഭിച്ചപ്പോൾ ഇരുവരും തമ്മിൽ നടന്ന സ്നേഹപ്രകടനം കണ്ടുനിന്നവരുടെയും കണ്ണു നിറച്ചു. ജോർജിയയിലാണ് സംഭവം.

അറുപത്തിരണ്ടുകാരനായ ജിയോർജിക്ക് മൂന്നു വർഷങ്ങൾക്കു മുമ്പ് 2015ലാണ് തന്‍റെ ഓമനയായ വളർത്തുനായയെ നഷ്ടമായത്. പിന്നീട് തന്‍റെ നായയ്ക്കു വേണ്ടിയുള്ള തെരച്ചിൽ അദ്ദേഹം ആരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. നായയെ അന്വേഷിച്ച നോട്ടീസുകൾ പല സ്ഥലങ്ങളിലും ഒട്ടിച്ചുവെങ്കിലും എല്ലാ ശ്രമവും വിഫലമായി.

ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാകില്ലെന്ന ചിന്തയിൽ വിഷമിതനായിരുന്ന ജിയോർജിയെ തേടിയുള്ള ആശ്വാസ വാർത്ത എത്തിയത് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു. നായയെ പറ്റിയുള്ള ജിയോർജിയുടെ വിവരണത്തോട് സാമ്യമുള്ള ഒരു നായയെ ജോർജിയയിലെ ടിബിലിസിയിലെ ഒപ്പെറാ ആൻഡ് ബാലെറ്റ് തീയറ്ററിനു സമീപം കണ്ടുവെന്നാണ് ജിയോർജിയെ തേടിയെത്തിയ ഫോണ്‍ കോളിൽ പറഞ്ഞത്.

സ്ഥലത്തേക്ക് പാഞ്ഞെത്തിയ ജിയോർജി കണ്ടത് ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ തന്‍റെ പൊന്നോമന നായയെ ആയിരുന്നു. ഉടമയെ കണ്ടമാത്രയിൽ ഒാടിയെത്തിയ നായ തന്‍റെ മുൻകാലുകൾ ജിയോർജിയുടെ ശരീരത്തിലേക്ക് കയറ്റിവച്ച് സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒട്ടും സമയം കളയാതെ തന്നെ ജിയോർജി തന്‍റെ വളർത്തുനായയെയും കൂട്ടി വീട്ടിലേക്കു പുറപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷക്കാലം ഈ നായ ആർക്കൊപ്പമായിരുന്നുവെന്ന് വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.