റിക്ഷാ ഡ്രൈവറിൽനിന്നു നഗരനായകനിലേക്ക്; സിനിമയെ വെല്ലും രാഹുൽ ജാദവിന്‍റെ കുതിപ്പ്
Monday, August 6, 2018 5:22 PM IST
ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്നു നഗരനായകനിലേക്ക്. സിനിമയെ വെല്ലുന്ന തരത്തിലാണ് രാഹുൽ ജാദവിന്‍റെ കുതിപ്പ്. പത്തു വർഷം മുന്പ് ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നപ്പോൾ ജാദവിന് ദിവസം 200 രുപ സന്പാദിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു. എന്നാൽ പത്തു വർഷത്തിനിപ്പുറം അദ്ദേഹം മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ പിംപ്രി-ചിഞ്ച്വാദിന്‍റെ മേയറാണ്. കഴിഞ്ഞ ദിവസം നടന്ന തദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതോടെയാണ് ജാദവ് പിസിഎംസി മേയർ കസേരയിലേക്ക് എത്തുന്നത്.

1997-2002 കാലത്ത് ആറു സീറ്റ് ഓട്ടോറിക്ഷയായിരുന്നു പത്താം ക്ലാസ് വരെ മാത്രം പഠിച്ച ജാദവിന്‍റെ ഉപജീവനമാർഗം. 2002-ൽ ജാദവ് കൃഷിയിലേക്കു തിരിഞ്ഞു. ഇത് നഷ്ടത്തിലായതോടെ ഒരു സ്വകാര്യ കന്പനിയിൽ ജാദവ് ഡ്രൈവറായി ചേർന്നു. രാജ് താക്കറെയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് 2007-ൽ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2012-ാൽ ജാദവ് എംഎൻഎസ് ടിക്കറ്റിൽ പിസിഎംസിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2017-ൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജാദവ് എംഎൻഎസ് വിട്ട് ബിജെപിലേക്കു ചേക്കേറി. ഇത്തവണ 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജാദവ് വിജയിച്ചത്.

2017-ൽ മുൻ മേയർ രാജിവച്ചതോടെയാണ് രാഹുലിന്‍റെ പേര് മേയർ സ്ഥാനത്തേക്ക് ഉയരുന്നത്. എൻസിപിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. എന്നാൽ 120-ൽ 80 വോട്ട് നേടി ജാദവ് വിജയിച്ചു. 33 വോട്ട് മാത്രമാണ് അന്ന് എൻസിപിക്കു നേടാൻ കഴിഞ്ഞത്. ഒബിസി വിഭാഗക്കാരനായി മേയർ സ്ഥാനം സംവരണം ചെയ്തിരിക്കുകയാണ്. അന്നു ലഭിച്ച ഒരു വർഷ കാലാവധിയാണ് ഇക്കുറി നടന്ന തെരഞ്ഞെടുപ്പിലൂടെ ജാദവ് വീണ്ടും നീട്ടിയെടുത്തിരിക്കുകയാണ്. ബിജെപിയാണ് 128 അംഗങ്ങളുള്ള കോർപറേഷൻ ഭരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.