നൂറ് വയസ് പ്രായമുള്ള ആമയെ ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നും കണ്ടെത്തി
Sunday, February 24, 2019 12:05 PM IST
കഴിഞ്ഞ് നൂറ് വർഷങ്ങളായി ഭൂമിയിൽ ജീവിച്ചു വരികയായിരുന്നുവെന്ന് കരുതപ്പെടുന്ന ഭീമൻ ആമയെ കണ്ടെത്തി. ഗാലാപഗോസ് ദ്വീപ് സമൂഹത്തിലുള്ള ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നുമാണ് ഈ ആമയെ കണ്ടെത്തിയത്. ചെലോനോയിഡിസ് ഫന്‍റാസ്റ്റിക്കസ് എന്നയിനത്തിൽപ്പെടുന്ന ആമയാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി.

ഈ വംശത്തിൽപ്പെട്ട ആമയെ അവസാനമായി കണ്ടത് 1906ലാണ്. ഗാലാപഗോസിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ ആമയിപ്പോൾ ഉള്ളത്. ആമയുടെ കൃത്യമായ പ്രായം കണ്ടെത്തുവാനുള്ള പഠനത്തിനൊരുങ്ങുകയാണ് ഗവേഷകരിപ്പോൾ. ഈ വർഗത്തിൽപ്പെട്ട മറ്റ് ആമകളെയും ഇവിടെ നിന്നും കണ്ടെത്തുവാൻ സാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.



അപൂർവങ്ങളായ സസ്യ-ജന്തു ജാലങ്ങൾ നിരവധിയുള്ള ദ്വീപാണ് ഗാലപ്പഗോസ്. പരിണാമത്തെക്കുറിച്ചുള്ള ചാൾസ് ഡാർവിന്‍റെ ഒറിജിനൽ ഓഫ് സ്പീഷിസിൽ ഈ ദ്വീപ് സമൂഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.