സ്കൂളുകൾ പൂട്ടിക്കാൻ ചിലന്തികൾക്കും അറിയാം
Monday, October 15, 2018 3:37 PM IST
വടക്കു കിഴക്കൻ ലണ്ടനിലെ പത്തു സ്കൂളുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലാസുകൾ നടക്കുന്നില്ല. ഈ സ്കൂളുകൾ അനിശ്ചിതമായി അടച്ചിടാൻ കാരണക്കാരാകട്ടെ കുറെ ചിലന്തികളും.

മാരകമായ വിഷമുള്ള ഫാൾസ് വിഡോ എന്ന ഇനം ചിലന്തികൾ ഈ പ്രദേശങ്ങളിൽ അനിയന്ത്രിതമായി വ്യാപിച്ചതിനാലാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. ചിലന്തികൾ അധികമായി കണ്ട പത്തു സ്കൂളുകളാണ് ഇപ്പോൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കൂടുതൽ സ്കൂളുകൾ അടയ്ക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. വിഷ ചിലന്തികളെ പേടിച്ച് ഈ പ്രദേശങ്ങളിൽനിന്ന് ആളുകൾ മാറിത്താമസിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഈ ചിലന്തികളുടെ എണ്ണം പെട്ടെന്ന് ഇത്രയ്ക്ക് വർധിക്കാനുണ്ടായ സാഹചര്യമെന്തെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.