കരടിയെയും കുഞ്ഞുങ്ങളെയും കൊന്ന് അച്ഛന്‍റെയും മകന്‍റെയും ക്രൂരത; അവസാനം അഴിക്കുള്ളിൽ
Sunday, March 31, 2019 1:43 PM IST
അമ്മക്കരടിയെയും കുഞ്ഞുങ്ങളെയും രണ്ടുപേർ വ‌െടി വച്ച് കൊന്ന് കൊടുംക്രൂരത ചെയ്യുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലോകമെമ്പാടും പ്രതിഷേധ സ്വരമുയർത്തുന്നു. അമേരിക്കയിലെ അലാസ്ക്കയിലെ പ്രിൻസ് വില്യം സൗണ്ടിലുള്ള എസ്തേർ ദ്വീപിലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം നടന്നത്.

ആൻഡ്രൂ റെന്നറും(41) മകൻ ഓവെൻ റെന്നറും(18) ഒരു ഗുഹയുടെ സമീപമെത്തി അതിനുള്ളിൽ കിടന്ന അമ്മക്കരടിയെയും കുഞ്ഞുങ്ങളെയും വെടിവച്ച് കൊല്ലുകയായിരുന്നു. ഓവൻ റെന്നറാണ് അമ്മക്കരടിക്കും കുഞ്ഞുങ്ങൾക്കും നേരെ വെടിയുതിർത്തത്.

ജീവൻ നഷ്ടപ്പെട്ട അമ്മക്കരടിയെ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെടുത്തപ്പോഴാണ് സർക്കാർ പതിപ്പിച്ച ഒരു ടാഗ് ഇവർ ശ്രദ്ധിച്ചത്. കാരണം സർക്കാർ ഈ മേഖലയിൽ നായാട്ട് നിരോധിച്ചിട്ടുള്ളതാണ്. കാര്യം വഷളാകുമെന്ന് കരുതിയ ഇരുവരും ഇവിടെ നിന്ന് മടങ്ങി.

രണ്ടു ദിവസത്തിനു ശേഷം ഇവിടേക്ക് മടങ്ങിയെത്തിയ അച്ഛനും മകനും കരടിയുടെ കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് അതിനെ കുഴിച്ചിടുകയും ചെയ്തു. കൂടാതെ കരടി കുഞ്ഞുങ്ങളുടെ ശരീരം ബാഗിനുള്ളിലാക്കി ഇവിടെ നിന്നും കൊണ്ടുപോകുകയും ചെയ്തു.

ഈ കരടികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന കാമറയിലാണ് ഈ അരുംകൊലയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. അമേരിക്കയിലെ ഹ്യൂമൻ സൊസൈറ്റി എന്ന സംഘടന പുറത്തുവിട്ട ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇരുവർക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ലോകമെമ്പാടു നിന്നുമുയരുന്നത്.

ഈ അച്ഛനെയും മകനെയും പിന്നീട് പോലീസ് പിടികൂടി. ആൻഡ്രു റെന്നർ മൂന്ന് മാസത്തെയും ഓവന് 30 ദിവസത്തെയും ജയിൽ ശിക്ഷ അനുഭവിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.