പ്രളയസഹായം കിട്ടിയില്ല, വീട് പണിയാൻ നിവൃത്തിയില്ല; വൃക്ക വില്പനയ്ക്കെന്ന് പരസ്യമെഴുതി ജോസഫ്
Tuesday, February 12, 2019 6:50 PM IST
"ദുരന്തത്തിൽ മുറികൾ തകർന്ന വീട്, കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല, അതിന് പണമുണ്ടാക്കാൻ വൃക്ക വില്പനയ്ക്ക്’ പ്രളയം വരുത്തിയ ദുരിതത്തിൽനിന്നു കരകയറാൻ ഗൃഹനാഥൻ സ്വന്തം കൈപ്പടയിൽ വീടിനു മുകളിൽ എഴുതിവച്ചിരിക്കുന്ന വാചകങ്ങളാണിവ.

പ്രളയദുരിതത്തിനിരയായ ഇടുക്കി ജില്ലയിലുള്ളവർ അനുഭവിക്കുന്ന ദുരിതത്തിന്‍റെ നേർകാഴ്ചയാണിത്. അടിമാലി വെള്ളത്തൂവൽ പഞ്ചായത്തിലെ 12-ാം വാർഡിൽ താമസിക്കുന്ന തണ്ണിക്കോട്ട് ജോസഫാണ് തന്‍റെ വീടിനു മുകളിൽ വൃക്ക വിൽക്കാനുണ്ടെന്ന് എഴുതി പ്രദർശിപ്പിച്ചിരിക്കുന്നത്.

വെള്ളത്തൂവൽ ടൗണിനു സമീപം നാൽപ്പതു സെന്‍റ് സ്ഥലവും നാലുമുറികളോടുകൂടിയ വീടുമാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്. മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാത്തതിനാൽ വീടിന്‍റെ മൂന്നു മുറികളും വാടകയ്ക്കു നൽകി ഇതിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് രോഗിയായ ജോസഫും ഭാര്യയും കഴിഞ്ഞുവന്നിരുന്നത്. 25 വർഷമായി ഈ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 15നുണ്ടായ കനത്തമഴയിൽ മണ്ണിടിഞ്ഞുവീണ് വീട് തകർന്നത്. ഇതോടെ ഇവരുടെ വരുമാന മാർഗവും നിലച്ചു.

വീട് പുനർനിർമിക്കാനുള്ള സാന്പത്തിക സഹായത്തിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്ന് ജോസഫ് പറയുന്നു. എന്നാൽ എല്ലാവരും കൈമലർത്തി. ഇതോടെയാണ് വൃക്കവിറ്റ് വീടിന്‍റെ നിർമാണം പൂർത്തീകരിക്കാൻ ജോസഫ് തീരുമാനിച്ചത്. കൈക്കൂലി നൽകാത്തതിനാലാണ് തനിക്ക് സഹായം നിഷേധിച്ചതെന്നും ഇദ്ദേഹം പറയുന്നു.

നാൽപതു സെന്‍റ് സ്ഥലം കൈവശമുണ്ടെങ്കിലും പുരയിടത്തിനു പട്ടയം ലഭിച്ചിട്ടില്ല. രണ്ടുപെണ്‍മക്കളെ നേരത്തെതന്നെ വിവാഹം ചെയ്തയച്ചു. ഭാര്യയുടെ സ്വർണം വിറ്റുകിട്ടിയ 60,000 രൂപ ചെലവഴിച്ചാണു വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തത്. വീടിനകത്ത് ഇപ്പോഴും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി കിടപ്പുണ്ട്. ഇടിഞ്ഞുകിടക്കുന്ന വീടിന്‍റെ പിൻഭാഗത്തെ മുറിയിലാണ് ഇപ്പോൾ താമസിക്കുന്നത്.

മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്‍റെ നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.