Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
എരിപൊരി എരിവ്! ലോകത്തിലെ ഏറ്റവും എരിവുള്ള മത്സരം, തലച്ചോറിലൂടെ വണ്ട് മൂളൂന്ന എരിവ്... പ്രസവ വേദനയേക്കാൾ കഠിനം!
Wednesday, March 31, 2021 3:24 PM IST
അവർക്ക് പെട്ടെന്നു കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ജീവൻ നഷ്ടപ്പെടുമോ എന്നുപോലും ഭയന്നു. മുഖം ചുവന്നു. കണ്ണുനിറഞ്ഞൊഴുകി. വല്ലാതെ വിയർത്തു. വയറുവേദനകൊണ്ടു പുളഞ്ഞു. പ്രസവവേദന അനുഭവിക്കുകയാണോ എന്നുപോലും തോന്നിപ്പോയി. എന്തെങ്കിലും ചിന്തിക്കുന്നതിനു മുൻപുതന്നെ സ്റ്റേജിൽ ഛർദിച്ചു. എന്തായിരിക്കാം സിദ് പട്ടേൽ ബാർബർ എന്ന അൻപത്തിയാറുകാരിക്ക് സംഭവിച്ചത്?
പ്രസവവേദനയേക്കാൾ വലിയ വേദനയെന്തെന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സിദ്ദിനോടു ചോദിച്ചാൽ അവർ പറയും മുളകുകളുടെ കൂട്ടത്തിലെ വില്ലനായ കരോളീനാ റീപ്പർ കഴിക്കുന്നതാണെന്ന്. ഇനി എന്തിനാണ് ഇതു കഴിച്ചതെന്നു ചോദിച്ചാൽ ഇവർ പറയും " വെറുതേ ഒരു രസത്തിന് ചെയ്തതാണ്' എന്ന്.
നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന വീ ആർ ദ ചാന്പ്യൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്പോൾ ഷോയുടെ റ്റൈറ്റിൽ വിന്നർ ആവുക എന്നതിനൊപ്പം സമ്മാനത്തുകയായ 1000 പൗണ്ടും സിദ്ദിന്റെ ലക്ഷ്യമായിരുന്നു. സ്മോക്കിംഗ് എഡ് ക്യൂറി അവതരിപ്പിച്ച പരിപാടിയിൽ സിദ്ദ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
കാന്താരിയൊക്കെ ചെറുത്!
ഒരു കാന്താരി മുളകു കഴിച്ചാൽ പോലും നമ്മളിൽ പലരുടെയും കിളിപോകും. അപ്പോൾപിന്നെ കരോളീന റീപ്പർ കഴിക്കുന്നവരുടെ അവസ്ഥ പറയണോ? മുളകു ഭീകരനാണെങ്കിലും വീ ആർ ദ ചാന്പ്യൻസിന്റെ നിയമങ്ങൾ വളരെ സിംപിളാണ്. ഒരു മത്സരാർഥിക്കു നൽകുന്ന മുളക് അയാൾ തണ്ടുൾപ്പെടെ മുഴുവനായി കഴിക്കണം.
മുളകുകൾ എല്ലാം കഴിച്ചു കഴിക്കുന്നതുകൊണ്ടു മാത്രം അടുത്ത റൗണ്ടിലേക്കു കടക്കാനാവില്ല. കഴിച്ചതിനു ശേഷം മത്സരാർഥി ഛർദിക്കാനും പാടില്ല. സ്കോവൈലിലാണ് മുളകിന്റെ എരിവ് നിശ്ചയിക്കുന്നത്. പലപ്പോഴും മത്സരാർഥികൾ മത്സരവേദികളിൽ കുഴഞ്ഞു വീഴുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എരിവുണ്ട്, എന്നിട്ടും
ഇതൊക്കെയാണെങ്കിലും സിദ്ദിനെ സംബന്ധിച്ച് ഈ എരിവ് ഒന്നും വലിയ സംഭവമല്ല. ചെറുപ്പം മുതൽ എരിവു കഴിച്ചു വളർന്ന തനിക്ക് എന്ത് എരിവ് എന്നാണ് സിദ്ദ് ചോദിക്കുന്നത്. കരോളീന റീപ്പർപോലുള്ള അത്യുഗ്രൻ മുളകുകൾ കഴിക്കുന്പോൾ എന്നിൽ ഒരുതരം അഡ്രിനാലിൻ റഷ് സംഭവിക്കുന്നതായി തോന്നാറുണ്ട്. പ്രസവവേദന പോലുള്ള വേദന അനുഭവപ്പെടും.
പ്രസവവേദന അനുഭവിച്ചിട്ടുള്ള മിക്ക സ്ത്രീകളും കരുതിയിട്ടുണ്ടാകും ഇനി ഇതിലൂടെ എനിക്കു കടന്നു പോകേണ്ട എന്ന്. പക്ഷേ, അധികം വൈകാതെ തന്നെ അമ്മമാർ ഈ വേദന മറക്കും. ഇതു തന്നെയാണ് റീപ്പറിന്റെ എരിവുമായി എനിക്കുള്ള അനുഭവവും. ഓരോ പ്രാവശ്യം ഞാൻ മത്സരത്തിൽ പങ്കെടുക്കുന്പോഴും എന്റെ ഭർത്താവിന്റെ സഹായത്തോടെയാണ് ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നത്. അത്രയേറെ അവശയായിട്ടുണ്ടാകും ഞാൻ അപ്പോഴേക്കും.
കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നു തോന്നുന്പോൾ ഞാൻ കാലു നിലത്ത് തട്ടി ബാലൻസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇതു ഫലം കാണാറുണ്ടെങ്കിലും ആ ആശ്വാസം അധികനേരം നീണ്ടു നിൽക്കാറില്ല...
മറക്കാത്ത ദിനം
2015ലാണ് സിദ്ദ് ആദ്യമായി മത്സരിക്കാനെത്തുന്നത്. അതേക്കുറിച്ച് സിദ്ദ് പറയുന്നതിങ്ങനെ: ആ ദിവസം എനിക്കൊരിക്കലും മറക്കാനാവില്ല. മത്സരത്തിനായി എത്തിയ എനിക്കു മുന്നിൽ ആദ്യം അവർ തന്നത് കാന്താരി മുളകാണ്. സാമാന്യം നല്ല എരിവുള്ള വർഗമാണെങ്കിൽ പോലും എനിക്കതു നിസാരമായിരുന്നു. എന്തെന്നാൽ ഞാൻ നന്നേ ചെറുപ്പം മുതൽ കാന്താരി മുളക് വെറുതേ കഴിക്കുന്ന ആളായിരുന്നു.
എന്നാൽ, ഓരോ ഘട്ടവും മുന്നോട്ടു പോകുന്തോറും മുളകു വർഗങ്ങൾ മാറിക്കൊണ്ടേയിരുന്നു. ഒടുവിൽ, പത്താമത്തെ ഘട്ടത്തിൽ എല്ലാവരുടെയും പേടി സ്വപ്നമായ റീപ്പറും കിട്ടി. എരിവുകൊണ്ട് തലച്ചോറുവരെ മരവിക്കുന്ന അവസ്ഥയിലെത്തിയെങ്കിലും ഞാനതു മുഴുവൻ കഴിച്ചു. മുളകു കഴിച്ചവസാനിപ്പിച്ചു സ്റ്റേജിൽ നിന്നു താഴേക്കിറങ്ങാൻ എനിക്കായില്ല.
തലയ്ക്കുള്ളിൽ ഒരുതരം മൂളലും പെരുപ്പും. ഒപ്പം കഠിനമായ വയറുവേദനയും. നാവിലൂടെ എന്തോ ഉരുകിയിറങ്ങുന്നതുപോലെ തോന്നി. ഇതൊക്കെയാണെങ്കിലും അന്ന് ഒപ്പം മത്സരിച്ചവരെ തോൽപ്പിച്ചു സമ്മാനത്തുകയായ 50 പൗണ്ട് (ഏകദേശം അയ്യായിരം രൂപ) ഞാൻ സ്വന്തമാക്കി.
വൈദ്യസഹായം
ആദ്യ മത്സരം വലിയ വെല്ലുവിളികളും ശാരീരിക അവശതകളും ഇല്ലാതെ കടന്നു പോയെങ്കിലും രണ്ടാം വട്ടം ഭാഗ്യം തുണച്ചില്ല. രണ്ടാമത്തെ മത്സരത്തിൽ 13 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഇതിലും സിദ്ദ് വിജയിയായെങ്കിലും വീട്ടിൽ എത്തുന്നതിനു മുൻപു തന്നെ ശാരീരിക അസ്വസ്തതകൾ അവരെ അലട്ടിത്തുടങ്ങി. ഒടുവിൽ വൈദ്യസഹായവും തേടേണ്ടി വന്നു.
അതിനുശേഷം അവർ പലപല പ്രാദേശിക മത്സരങ്ങളിൽ മാത്രമായി ഒതുങ്ങുക്കൂടി. അടുത്തിടെ സിദ്ദ് മുളകു കഴിക്കുന്ന ഒരു വീഡിയോ വൈറലായതോടെ അവർക്ക് വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന വീ ആർ ദി ചാന്പിയൻസിലും സിദ്ദ് എത്തുന്നത്.
മുളക് താരങ്ങൾ
എഡ് ക്യൂറി വികസിപ്പിച്ചെടുത്ത കരോലീന റീപ്പറിൽനിന്ന് ആരംഭിച്ച് 2.5 സ്കോവില്ലേ യൂണിറ്റ് വരെയുള്ള മുളകുകൾ സിദ്ദിനു കഴിക്കേണ്ടിവന്നു. റീപ്പറിന്റെ തന്നെ വകഭേദമായ റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മുളകും കൂട്ടത്തിലുണ്ടായിരുന്നു. മത്സരത്തിൽ സിദ്ദിനൊപ്പം അവസാന റൗണ്ടിലുണ്ടായിരുന്നത് ബെല്ലാ പീറ്റേഴ്സും ഡസ്റ്റിൻ ജോൺസണും ആയിരുന്നു. മത്സരത്തിൽ ഡസ്റ്റിൻ ജോൺസൺ വിജയിയായി.
നാൽപ്പത് റീപ്പർ മുളകുകളാണ് ഇതേവരെയുള്ള സിദ്ദിന്റെ റിക്കാർഡ്. മുളകു വികസിപ്പിച്ചെടുക്കുന്നതിലൂടെ കോടീശ്വരനായ വ്യക്തിയാണ് എഡ് ക്യൂറി. അതോടെ മുളക് വ്യവസായത്തിൽ മുളകിനും അതിന്റെ വിത്തിനും ആവശ്യകത വർധിച്ചു.
"ഏതു വലിയ എരിവും എനിക്കിപ്പോൾ നിസാരമാണ്. പലരും ഭയങ്കര എരിവ് എന്നു പറഞ്ഞു മാറ്റിവയ്ക്കുന്ന കറിയിലേക്കു കൂടുതൽ മുളക് ചേർത്താകും ഞാൻ കഴിക്കുക. റെസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാൻ പോയാൽ അവിടുത്തെ ഏറ്റവും എരിവു കൂടിയ കറിയാകും ഞാൻ ഓർഡർ ചെയ്യുന്നത്. കൂടാതെ എപ്പോഴും എന്റെ പക്കൽ കുറച്ച് മുളകുകളും ഹോട്ട് സോസും ഉണ്ടാകും. ഐസ്ക്രീമിൽ പോലും ഞാൻ ഹോട്ട് സോസ് ഒഴിച്ചാണ് കഴിക്കുന്നത്' സിദ്ദ് പറയുന്നു.
എങ്ങനെ ചില്ലി ചാന്പ്യനാകാം?
ചില്ലി ഈറ്റിംഗ് എന്ന ലോകോത്തര നിലവാരത്തിലുള്ള മത്സരം ഭീരുക്കൾക്കുള്ളതല്ല. എന്നാൽ അതിൽ മത്സരിക്കാനുള്ള മനസും ആവേശവും നിങ്ങൾക്കുണ്ടെങ്കിൽ ക്ലിഫ്റ്റൺ ചില്ലി ക്ലബ് മുന്നോട്ടു വയ്ക്കുന്നനിർദേശങ്ങൾ ശ്രദ്ധിക്കാം.
* തുടക്കം കാന്താരി മുളകുപോലുള്ള എരിവ് താരതമ്യേന കുറഞ്ഞ ഇനങ്ങളിൽ നിന്നാകാം.
* പാലോ പാലുത്പന്നങ്ങളോ പതിവായി കഴിക്കുന്നതിലൂടെ വയറിനുള്ളിലെ എരിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും.
* ഒപ്പമുള്ള മത്സരാർഥികളുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക
* പൊതുവേ ആണുങ്ങളാണ് ചില്ലി ഈറ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതെങ്കിലും സ്ത്രീകൾ മത്സരിച്ചാൽ വിജയികളാകാനുള്ള സാധ്യത കൂടുതലാണ്.
* മറ്റുള്ളവരുടെ പ്രതികരണങ്ങൾ നിങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
കരോലീന റീപ്പർ
ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനുള്ള ഗിന്നസ് റിക്കാർഡ് കരോലീന റീപ്പറിന്റെ പേരിലാണുള്ളത്. അപ്പോൾ തന്നെ ഇതിന്റെ എരിവിനെക്കുറിച്ച് ഒരു ധാരണ കിട്ടിക്കാണുമല്ലോ? 1.6 മില്ല്യൺ സ്കോവില്ലേ യൂണിറ്റാണ് ഈ മുളകിന്റെ എരിവ്.
അമേരിക്കയിലെ സൗത്ത് കരോലീന സ്വദേശിയാണ് ഈ മുളക്. അമേരിക്കക്കാരനായ എഡ് ക്യൂറിയാണ് ഈ മുളക് വികസിപ്പിച്ചെടുത്തത്. ഗവേഷകൻ കൂടിയായ എഡ് പുക്കർ ഭട്ട് പെപ്പർ കന്പനിയുടെ സ്ഥാപകനുമാണ്. കാഴ്ചയിൽ ചുവന്നു തുടുത്ത സുന്ദരനാണെങ്കിലും ആൾക്കാരെ ആശുപത്രിയിലാക്കാൻ മാത്രം കടുപ്പമുള്ള എരിവാണ് ഈ ഭീകരന്റെയുള്ളിൽ. കൂർത്ത അഗ്രമാണ് കരോലീന റീപ്പറിന്റെ പ്രത്യേകത.
സ്കോവില്ലേ ഹീറ്റ് യൂണിറ്റ്
എരിവിന്റെ കാഠിന്യം അളക്കാനുള്ള യൂണിറ്റാണ് സ്കോവില്ലേ ഹീറ്റ് യൂണിറ്റ്. മുളകുകൾക്കു പുറമേ മസാലകളുടേയും എരിവ് എസ് എച്ച് യൂണിറ്റിലാണ് അളക്കുന്നത്. അമേരിക്കൻ സ്വദേശിയായ ഫാർമസിസ്റ്റ് വിൽബർ സ്കോവില്ലെയാണ് ഈ യൂണിറ്റ് കണ്ടുപിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
Latest News
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
Latest News
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top