ക്രിസ്മസിന് ആശംസകളുമായി ഈ ക്യൂട്ട് കുട്ടികൾ എത്തും
Saturday, November 25, 2017 11:02 PM IST
ക്രിസ്മസിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രമേയുള്ളു. യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു.

സോയി, ആഷെർ,ഡകോട്ട,ഗ്യാവിൻ,ഹോളിൻ ഇവരാണ് ഇത്തവണത്തെ ക്രിസ്മസ് താരങ്ങൾ. കെന്‍റക്കിക്കാരായ ബ്രിയാന, ജോർദാൻ ദന്പതികളുടെ മക്കളാണിവർ. അഞ്ചുപേരും ഒറ്റ പ്രസവത്തിൽ ജനിച്ചവർ. ജനിച്ച് ആറുമാസങ്ങൾക്കിപ്പുറം ഇവർ വലിയ സെലിബ്രിറ്റികളായി. ഒരു പ്രശസ്ത ക്രിസ്മസ് കാർഡ് ഡിസൈനിംഗ് കന്പനി ഈ വർഷത്തെ തങ്ങളുടെ ക്രിസ്മസ്കാർഡിനുള്ള മോഡലുകളായി ഈ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്തതോടെയാണ് ഇവർ താരങ്ങളായത്.



ക്രിസ്മസിനോട് ബന്ധപ്പെട്ട വിവിധ നിറങ്ങളിലുള്ള കുട്ടിയുടുപ്പുകൾ അണിഞ്ഞ് ഇവരുടെ നിരവധി പോസിലുള്ള ചിത്രങ്ങൾ ഇപ്പോൾത്തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ കുഞ്ഞുങ്ങളുടെ സുന്ദരവും നിഷ്കളങ്കവുമായ മുഖം അവധിആഘോഷത്തിന്‍റെ തുടക്കത്തിൽ കാണാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചയാണെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. കുരുന്നുകളുടെ മുഖങ്ങളുള്ള കാർഡുകൾ ഇത്തവണ ക്രിസ്മസ് വിപണി കീഴടക്കുമെന്നാണ് കാർഡ് നിർമാതാക്കളുടെ പ്രതീക്ഷ. ഇതിന്‍റെ സൂചനകൾ ഇപ്പോൾത്തന്നെ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.



വിവാഹത്തിനുശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്രിയാനയ്ക്കും ജോർദാനും അഞ്ചുകുഞ്ഞുങ്ങൾ ഒരുമിച്ചു പിറക്കുന്നത്. കുറച്ച് കഷ്ടപ്പാടുകളൊക്കെയുണ്ടെങ്കിലും അതും തങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണെന്ന് ഈ ദന്പതികൾ പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പതിപ്പിച്ച് ആശംസാകാർഡുകൾ അയയ്ക്കുന്പോൾ തനിക്കും ഒരിക്കൽ അങ്ങനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി ബ്രിയനാ പറയുന്നു. പക്ഷെ ആ കാർഡുകൾ ഇത്ര മനോഹരമാകുമെന്ന് ഈ അമ്മ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.