ട്രൗസറിനുള്ളിൽ ഇട്ട് പൂച്ചക്കുഞ്ഞുങ്ങളെ കടത്തുവാൻ ശ്രമിച്ചയാൾ പിടിയിൽ
Wednesday, January 9, 2019 10:18 AM IST
ധരിച്ചിരുന്ന ട്രൗസറിനുള്ളിൽ ഇട്ട് പൂച്ചക്കുട്ടികളെ കടത്തുവാൻ ശ്രമിച്ചയാൾ രാജ്യാതിർത്തിയിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സിംഗപൂരിലാണ് സംഭവം. സിംഗപൂരിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങളുമായി റോഡ് മാർഗം മലഷ്യയിലേക്കു കടക്കുവാനാണ് 45കാരനായ ഇദ്ദേഹം ശ്രമിച്ചത്.

അതിർത്തിയിൽ വച്ച് കാർ പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥർ കാറിനുള്ളിൽ നിന്നും പൂച്ചയുടെ കരച്ചിൽ കേൾക്കുകയും അതിനുള്ളിലിരുന്ന ഒരാളുടെ ട്രൗസർ അസാധാരണമായി വീർത്തിരിക്കുന്നതും ശ്രദ്ധിച്ചു.

തുടർന്ന് നടത്തിയ കൂടുതൽ പരിശോധനയിലാണ് ഇയാളുടെ ട്രൗസറിനുള്ളിൽ നിന്നും നാല് പൂച്ച കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഈ പൂച്ച കുഞ്ഞുങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

എന്തിനാണ് ഈ പൂച്ചക്കുഞ്ഞുങ്ങളെ ഇയാൾ കടത്തുവാൻ ശ്രമിച്ചതെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഒരു വർഷത്തെ തടവു ശിക്ഷയും 7,300 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.