"ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്'; കാൻസറിനെ തോൽപ്പിച്ച വൈഷ്ണവി വധുവായി അണിഞ്ഞൊരുങ്ങി
Friday, March 1, 2019 4:03 PM IST
നിറഞ്ഞ പുഞ്ചിരിയും മനക്കരുത്തും മാത്രം ആയുധമാക്കി കാൻസർ എന്ന ശത്രുവിനെ തുരത്തിയോടിച്ചവർ നമ്മൾക്കു ചുറ്റുമുണ്ട്. എന്നാൽ കാൻസർ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നിരാശയുടെ പടു കുഴിയിലേക്കു വീണിട്ടുള്ളവരും കുറവല്ല. കാൻസർ രോഗം സമ്മാനിച്ച കടുത്ത വേദനയിലും വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് നടത്തിയ വൈഷ്ണവി ഭുവനേന്ദ്രൻ എന്ന യുവതി നൽകുന്ന ആത്മവിശ്വാസമാണ് സോഷ്യൽമീഡിയയിലാകെ തരംഗമാകുന്നത്.

"ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്' എന്ന പേരിൽ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് വൈഷ്ണവി താരമായത്. രണ്ടു പ്രാവശ്യമാണ് വൈഷ്ണവിയിൽ കാൻസർ പിടിമുറുക്കിയത്. ആദ്യം സ്തനാർബുദത്തിന്‍റെ രൂപത്തിലാണ് കാൻസർ വന്നത്. അതിമനോഹരമായ ഒരു ജീവിതം സ്വപ്നം കണ്ട വൈഷ്ണവിയിൽ ഈ രോഗം വരുത്തിയ മാറ്റം ചെറുതൊന്നുമായിരുന്നില്ല.




അഞ്ച് വർഷത്തെ ചികിത്സയ്ക്കു ശേഷം ഈ രോഗം ഭേദമായപ്പോഴാണ് കരളിനും നട്ടെല്ലിനും കാൻസർ ബാധിച്ചുവെന്ന കാര്യം ഇടിത്തീ പോലെ വൈഷ്ണവിയുടെ കാതിലെത്തിയത്. ചികിത്സയുടെ ഭാഗമായി തലമുടി കൊഴിഞ്ഞു പോയതും വൈഷ്ണവിയിൽ ഏറെ വിഷമമുണ്ടാക്കിയിരുന്നു.

കാൻസർ എന്ന അവസ്ഥയെ മനസുകൊണ്ട് അംഗീകരിച്ചപ്പോഴാണ് വൈഷ്ണവിയുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. കാൻസർ പിടിമുറുക്കിയപ്പോൾ വധുവായി അണിഞ്ഞൊരുങ്ങുക എന്ന സ്വപ്നത്തിന് മങ്ങലേറ്റിരുന്നുവെങ്കിലും ഈ ആഗ്രഹം നിറവേറ്റുവാനാണ് ഫോട്ടോഷൂട്ടിനായി വൈഷ്ണവി തയാറായത്.




"കാൻസർ നല്ലതോ ചീത്തയോ ആയി പല തരത്തിലും നമ്മളെ ബാധിക്കാം എന്നാൽ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അതിനെ നമ്മൾ അനുവദിക്കരുത്'. വൈഷ്ണവി പറയുന്നു. ഇന്ത്യൻ വംശജയായ വൈഷ്ണവി മലേഷ്യയിലാണ് താമസം. ബ്ലഷ്, ബ്യൂട്ടി ആൻഡ് ബിയോണ്ട് ആണ് വൈഷ്ണവിയെ അണിയിച്ചൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.