ചന്ദ്രനിലേക്കുള്ള ആദ്യ വിനോദസഞ്ചാരി "യുസാകു മെയ്സവ'
Wednesday, September 19, 2018 9:33 AM IST
ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്സവ ചന്ദ്രനിലേക്കുള്ള ആദ്യ വിനോദസഞ്ചാരി. 2023ൽ ചന്ദ്രനിലേക്ക് സ്പേസ് എക്സ് നടത്തുന്ന വിനോദയാത്രാ പദ്ധതിയിലെ ആദ്യ വ്യക്തിയെ സ്ഥാപകൻ എലോൺ മസ്ക് ഇന്നലെയാണ് പ്രഖ്യാപിച്ചത്.

1972ലെ അമേരിക്കയുടെ അപ്പോളോ ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കു ‌പോകുന്ന ആദ്യ വ്യക്തിയാണ് നാല്പത്തിരണ്ടുകാരനായ മെയ്സവ. ചരിത്രപ്രധാനമായ ഈ തീരുമാനത്തിലേക്ക് കടക്കാൻ മെയ്സവ എത്ര തുക ചെലവാക്കിയെന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ആറ് അല്ലെങ്കിൽ എട്ട് കലാകാരന്മാരെയും തന്‍റെയൊപ്പം ചന്ദ്രനിലേക്ക് കൂട്ടാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.
കുട്ടിക്കാലത്ത് ചന്ദ്രനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് കലിഫോർണിയയിലെ സ്പേസ്എക്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മെയ്സവ പറഞ്ഞു.

ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ മാളിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ആയ മെയ്സവ ഫോബ്സിന്‍റെ ജപ്പാനിലെ ധനികരുടെ പട്ടികയിൽ 18-ാം സ്ഥാനത്തായിരുന്നു. മോഡേൺ ആർട്ടിലും മെയ്സവയ്ക്ക് ഏറെ താത്പര്യമുണ്ട്. അതുകൊണ്ടുതന്നെയാണ് കലാകാരന്മാരെ തന്‍റെയൊപ്പം ചന്ദ്രനിലേക്കു പോരാൻ അദ്ദേഹം ക്ഷണിക്കുന്നത്.

തിരികെയെത്തുന്പോൾ യാത്രയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്തെങ്കിലുമൊരു സൃഷ്ടി ആവശ്യപ്പെടാനാണ് തീരുമാനം. നിലവിൽ ഇന്നുവരെ നാസയുടെ 24 സഞ്ചാരികൾ മാത്രമേ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കടന്നിട്ടുള്ളൂ. അപ്പോളോ യുഗമായിരുന്ന 60-70 കാലഘട്ടത്തിലായിരുന്നു അത്. 12 പേർ ചന്ദ്രന്‍റെ ഉപരിതലത്തിലൂടെ നടന്നിട്ടുമുണ്ട്.

ആദ്യ സ്പേസ് ടൂറിസ്റ്റ് എന്ന പേര് അമേരിക്കൻ ബിസിനസുകാരനായ ഡെന്നിസ് ടിറ്റോയ്ക്കാണ്. 2001ൽ രണ്ടു കോടി ഡോളർ നല്കി റഷ്യൻ പേടകത്തിൽ അദ്ദേഹം അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ എത്തി.

കലാകാരന്മാർക്കു സൗജന്യം

എത്ര രൂപയുടെ പദ്ധതിയാണ് സ്പേസ് എക്സ് നടത്തുന്നതെന്ന് എലോൺ മസ്ക്സ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഒന്നുമാത്രം അറിയിച്ചു. ദൗത്യത്തിന്‍റെ ഭാഗമാകുന്ന കലാകാരന്മാർക്ക് യാത്ര സൗജന്യമായിരിക്കും. ""അപകടകരമായ പദ്ധതിയാണ്. പാർക്കിൽ നടക്കുന്നതുപോലെ എളുപ്പമുള്ളതല്ല. മുന്നോട്ടു കുതിക്കുന്പോഴും പിഴവുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയുണ്ട്''- മസ്ക് പറഞ്ഞു.

ബിഗ് ഫാൽക്കൺ റോക്കറ്റാണ് (ബിഎഫ്ആർ) ദൗത്യത്തിനായി ഉപയോഗിക്കുക. മനുഷ്യരെ വഹിക്കാനുള്ള ശേഷിയുള്ള ഈ റോക്കറ്റ് വികസിപ്പിച്ചെടുക്കാൻ അഞ്ചുവർഷംകൂടി കാത്തിരിക്കണം. ചരിത്രത്തിലെ ഏറ്റവും കരുത്തുള്ള റോക്കറ്റ് എന്ന വിശേഷണത്തോടെ 2016ലാണ് ബിഎഫ്ആർ പ്രഖ്യാപിച്ചത്. അഞ്ചു പതിറ്റാണ്ടുകൾക്ക് മുന്പ് അപ്പോളോ ദൗത്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സാറ്റൺ വി മൂൺ റോക്കറ്റിനേക്കാളും കരുത്തുള്ള റോക്കറ്റായിരിക്കും ബിഎഫ്ആർ.



118 മീറ്റർ നീളമുള്ള ബിഎഫ്ആർ

118 മീറ്റർ നീളമുള്ള ബിഎഫ്ആറിന്‍റെ ആദ്യ തലത്തിൽ എൻജിനും ഇന്ധന സംവിധാനങ്ങളുമാണുള്ളത്. രണ്ടാം തലത്തിൽ യാത്രക്കാർ ഉൾപ്പെട്ട ബഹിരാകാശ പേടകവും ഉൾപ്പെടും. ഈ റോക്കറ്റ് നിർമിക്കാൻ 500 കോടി ഡോളറിന്‍റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ബസ് ആകൃതിയിലുള്ള പേടകത്തിന്‍റെ രൂപമാണ് ബിഎഫ്ആറിന് നല്കിയിരിക്കുന്നത്.

നൂറു പേരെ എങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ബിഎഫ്ആർ നിർമിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് മസ്ക് പറയുന്നു. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ കോളനികൾ സ്ഥാപിക്കുന്പോൾ, മൾട്ടി പ്ലാനറ്റ് സ്പീഷിസുകളായി മനുഷ്യർ മാറുന്പോൾ ഇത്തരത്തിലുള്ള റോക്കറ്റ് സഹായകമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസണിന്‍റെ വർജിൻ ഗലാക്ടിക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികൾ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള സ്പേസ് ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. റഷ്യൻ, ചൈനീസ് കമ്പനികളും സ്പേസ് ടൂറിസത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഗവേഷണങ്ങളിലാണ്.

ആദ്യ പ്രഖ്യാപനമല്ല

ഇതാദ്യമായല്ല ബഹിരാകാശത്ത് ആളെ എത്തിക്കുമെന്ന് മസ്ക് പറയുന്നത്. രണ്ട് പേയിംഗ് ടൂറിസ്റ്റുകളെ ചന്ദ്രനു ചുറ്റും 2018ൽ വലയം വയ്പ്പിക്കുമെന്ന് മുന്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.