മൃതദേഹം ഇറക്കാൻ പണം വേണമെന്ന് നാട്ടുകാർ; രണ്ടും കല്പിച്ച് മരത്തിൽ കയറി എസ്ഐ: പിന്നാലെ അഭിനന്ദനപ്രവാഹം
Thursday, March 28, 2019 12:32 PM IST
ജീർണിച്ച മൃതശരീരം താഴെയിറക്കാൻ മരത്തിനു മുകളിൽ കയറിയ എസ്ഐക്ക് അഭിനന്ദന പ്രവാഹം. എരുമേലി കനകപ്പാലം വനത്തിൽ കണ്ടെത്തിയ അജ്ഞാതന്‍റെ രണ്ടു ദിവസം പഴക്കമുള്ള മൃതശരീരമാണ് എരുമേലി പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.ജി. വിദ്യാധരൻ മരത്തിനു മുകളിൽ ക‍യറി താഴെയിറക്കിയത്.

സംഭവസ്ഥലത്ത് പോലീസുദ്യോഗസ്ഥർ എത്തുമ്പോൾ, ദുർഗന്ധം വമിക്കുന്ന ശരീരത്തിന് അടുത്തു പോലും ചെല്ലാൻ പോലും മടിച്ച് നൂറുകണക്കിനാളുകൾ കൂടിയിരുന്നു. മൃതശരീരം താഴെയിറക്കുന്നതിനുള്ള മാർഗം തേടി പോലീസുദ്യോഗസ്ഥർ നിന്നപ്പോൾ അത് ചെയ്യാൻ തയാറായി ഒരാൾ എത്തി.

എന്നാൽ പ്രതിഫലമായി ഇയാൾ ആവശ്യപ്പെട്ടതാകട്ടെ 5,000 രൂപ. ഇത് നൽകുവാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് ദൗത്യം പൂർത്തിയാക്കുവാൻ എസ്ഐ തന്നെ നേരിട്ടിറങ്ങിയത്. 40 ഇഞ്ച് വണ്ണവും 15 അടി ഉയരവുമുള്ള മരത്തിൽ സാഹസികമായി കയറിയ വിദ്യാധരൻ വളരെ സൂക്ഷമതയോടെ മൃതദേഹം താഴെ ഇറക്കുകയും ചെയ്തു.

സ്വന്തം ഉത്തരവാദിത്വം വളരെയധികം കടുപ്പമേറയതായിരുന്നുവെങ്കിലും പൂർണ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കിയ ഈ പോലീസുദ്യോഗസ്ഥന് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.