വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ അലങ്കാരപ്പണി നടത്തുന്നവരെ പിടികൂടാൻ കേരള പോലീസ്. നന്പർ പ്ലേറ്റുകളിൽ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പോലീസ് നൽകുന്നത്.
ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നിർത്താതെ പോകുന്പോൾ നന്പർ മനസിലാക്കാൻ പോലും സാധിക്കാറില്ലെന്നും ചില നന്പർ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നന്പറുകൾ വായിച്ചെടുക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും പോലീസ് പറയുന്നു. ഇത്തരം നന്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോർ വാഹന നിയമം 177, 39, 192 വകുപ്പുകൾ കൂടി ചേർത്ത് രണ്ടായിരം മുതൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്നാണ് പോലീസ് മുന്നറിയിപ്പ് നല്കുന്നത്.
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതു വാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടു വരിയിൽ നന്പർ എഴുതണമെന്നും മോട്ടോർ കാർ, ടാക്സി കാർ എന്നിവയുടെ മുന്നിലും പിന്നിലും ഒറ്റവരി നന്പർ എഴുതണമെന്നും. മറ്റ് വാഹനങ്ങൾക്ക് മുൻവശത്തെ നന്പർ ഒറ്റവരിയായി എഴുതാമെന്നും പോലീസ് നിർദ്ദേശിക്കുന്നു.
നിയമം ലംഘിച്ചാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങൾക്ക് 3,000, മീഡിയം വാഹനങ്ങൾക്ക് 4,000, ഹെവി വാഹനങ്ങൾക്ക് 5,000 എന്നിങ്ങനെ പിഴ ഈടാക്കും. നന്പർ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നന്പർപ്ലേറ്റിൽ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നന്പർ പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണെന്നും ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ കേരള പോലീസ് വ്യക്തമാക്കുന്നു.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.