പിസായിലെ ചെരിഞ്ഞ ഗോപുരം ‘നേരെയാവുന്നു’
Monday, December 3, 2018 9:39 AM IST
ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’. ഗോപുരം ചെരിയുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് എൻജിനീയർ റോബർട് സെല കണക്കുകൾ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റർ ഉയരമുള്ള ഗോപുരം ചരിയുന്നതിന്‍റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

1173ലാണ് പിസാ കത്തീഡ്രലിന്‍റെ മണിമാളികയായ ഈ ഗോപുരത്തിന്‍റെ നിർമാണം ആരംഭിച്ചത്. 1370ൽ നിർമാണം പൂർത്തിയായപ്പോൾ ഗോപുരത്തിന്‍റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഗോപുരം അപകടനിലയിലായതിനെ തുടർന്ന് 1990 മുതൽ 11 വർഷത്തേക്ക് സന്ദർശകരെ നിരോധിച്ചിരുന്നു.

1990ൽ ഗോപുരത്തിന്‍റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു. 1999-2001 കാലഘട്ടത്തിൽ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകൾ എൻജിനീയർമാർ സ്ഥാപിച്ചു.

2001നു ശേഷം ഗോപുരം 41 സെന്‍റീമീറ്റർ നേരയായിട്ടുണ്ടെന്ന് 25 വർഷമായി ചെരിവ് അളക്കുന്ന പിസ സർവകലാശാലയിലെ നുൺസിയാന്‍റെ സ്ക്വീക്ലിയ പറയുന്നു. നാലു വലിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിസാ ഗോപുരം താഴെ വീണില്ലെന്നാണ് റോമ ട്രെ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.