ഇത് ശശീന്ദ്ര ജീവിതം..! അരിസഞ്ചിയും തൂക്കിപ്പിടിച്ച് എംഎൽഎ നടന്നു വീട്ടിലേക്ക്...
Wednesday, July 24, 2019 11:51 AM IST
അധികാരത്തിന്‍റെ കസേരയിൽ ഇരുന്നാൽ ആജ്ഞാപനത്തിന്‍റെ സ്വരം മാത്രം സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം നേതാക്കന്മാരും. എന്നാൽ എത്രവലിയ ഉന്നതിയിൽ എത്തിയാലും സാധാരണക്കാരെ പോലെ ലളിത ജീവിതം നയിക്കുന്നവരും സമൂഹത്തിലുണ്ട്.

അത്തരക്കാർക്കിടയിൽ വലിയ ജനപിന്തുണയുള്ള നേതാവാണ് കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ. സിപിഎം വയനാട് മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം യുഡിഎഫ് സിറ്റിംഗ് എംഎൽഎ ശ്രേയംസ്കുമാറിനെ 13,083 വോട്ടിന് പരാജയപ്പെടുത്തിയാണ് എംഎൽഎ പദവി സ്വന്തമാക്കിയത്.

ആരും മോഹിക്കുന്ന പദവിയാണ് കൈയിലുള്ളതെങ്കിലും വയനാട്ടുകാരുടെ ശശിയേട്ടന് മാറ്റമൊന്നുമില്ല. പൊതുപ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി ചെരുപ്പിടാതെ ശശീന്ദ്രൻ നടന്നു പോകുന്നതിന്‍റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

മാധ്യമപ്രവർത്തകനായ ഷെഫീക് താമരശേരിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മുമ്പ് തെരഞ്ഞെടുപ്പിന ശേഷം സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം വയനാട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. അധികാരം കൈയിൽ കിട്ടിയാൽ ആഡംബരത്തിൽ മുഴുകി ജീവിക്കുന്ന നേതാക്കന്മാർക്കിടയിൽ ലാളിത്യത്തിന്‍റെ ഉദാഹരണമായി മാറുകയാണ് വയനാട്ടുകാരുടെ ശശിയേട്ടൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.