പ്രണയ നൈരാശ്യം; ജീവനൊടുക്കാൻ മരത്തിൽ കയറിയ യുവാവ് കൊമ്പൊടിഞ്ഞ് താഴെവീണു
Wednesday, January 9, 2019 10:44 AM IST
ജോലി തേടി കോവളത്ത് എത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പ്രണയ നൈരാശ്യം മൂലം മരത്തിനുമുകളിൽ ക‍യറി ജീവനൊടുക്കാൻ ശ്രമിച്ചു. ഫയർഫോഴ്സ് എത്തി അനുനയം നടത്തുന്നതിനിടെ ഇരുന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണ യുവാവിന്‍റെ കൈയൊടിഞ്ഞു. മരത്തിൽ കയറുന്നതിന് മുൻപ് യുവാവ് എലിവിഷവും കഴിച്ചെന്ന് മനസിലാക്കിയ അധികൃതർ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ ഉച്ചക്ക് ഒന്നോടെ കോവളം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്തെ അന്തേവാസിയായ പശ്ചിമബംഗാൾ സ്വദേശി സോളമണ്ഡ് ( 22) ആണ് അധികൃതരെ വെള്ളം കുടിപ്പിച്ചത്. താമസിച്ചിരുന്നതിന് സമീപമുള്ള മറ്റൊരു വീടിന്‍റെ മാവിൽ കറിയ യുവാവ് എലിവിഷം കഴിച്ചിട്ടുണ്ടെന്നും ആരെങ്കിലും മരത്തിൽ കയറിയാൽ താഴേക്ക് ചാടുമെന്നും മുന്നറിയിപ്പും നല്കിയതോടെ അധികൃതരും അങ്കലാപ്പിലായി.

മതിലുകൾക്കിടയിലുള്ള മാവിൽ നിന്ന് താഴെ വീണാലുള്ള അപകടം മനസിലാക്കിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചെങ്കൽചൂളയിൽ നിന്ന് വല എത്തിച്ചു വിരിക്കാൻ ശ്രമം നടത്തി.
വീണ്ടും ഒരു വട്ടം കൂടിഅനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ച ഫയർഫോഴ്സ് അധികൃതർ സംഗതി പന്തിയല്ലെന്ന് കണ്ടതോടെ സമീപത്തെ വീടുകളിൽ നിന്നും മെത്തകൾ ശേഖരിച്ച് മരത്തിന് താഴെ വിരിച്ചു.

സഹായത്തിന് നാട്ടുകാരെയും കൂട്ടി. നിമിഷങ്ങൾക്കുള്ളിൽ ഇരുന്ന മരക്കൊമ്പ് ഒടിഞ്ഞതോടെ യുവാവ് താഴേക്ക് പതിച്ചു. മതിലിൽ തട്ടി മെത്തയിലേക്ക് വീണ ഇയാളുടെ ഇടതുകൈ പൊട്ടി.
രക്ഷാശ്രമത്തിനിടയിൽ നാട്ടുകാരിൽ ഒരാളുടെ കൈക്കും പൊട്ടലുണ്ടായി. ക്ഷീണിതനായ സോളമണ്ഡിനെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രണയ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, ലീഡിംഗ് ഫയർമാൻ ഹരീഷ് കുമാർ, സജിൻ ജോസ്, അരുൺകുമാർ, ദീപു, സുനിൽകുമാർ, സജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.