മൈക്കിൾ ജാക്സണെ പോലെയാകണം; 22 വയസുകാരൻ ചെലവാക്കിയത് 30,000 ഡോളർ
Sunday, January 27, 2019 3:37 PM IST
മരണമടഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കോടിക്കണക്കിന് ആരാധക ഹൃദയങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് മൈക്കിൾ ജാക്സണ്‍. അദ്ദേഹത്തിന്‍റെ രൂപം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ചിലയാളുകൾ അതിനു വേണ്ടി തങ്ങളാലാകുന്നത് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിത തന്‍റെ ആരാധനാ മൂർത്തിയായ മൈക്കിൾ ജാക്സണ്‍ന്‍റെ രൂപം സ്വന്തമാക്കുവാൻ വർഷങ്ങളായി കിണഞ്ഞു പരിശ്രമിക്കുകയാണ് ലിയോ ബ്ലാൻകോ എന്ന 22 വയസുകാരൻ.



അർജന്‍റീനയിലെ എയറിസിലുള്ള ബ്യൂണോസ് സ്വദേശിയാണ് ലിയോ. മൈക്കിൾ ജാക്സണോടുള്ള ആരാധന വളരെ ചെറുപ്രായത്തിൽ തന്നെ മനസിൽ കുടിയിരുത്തിയ ലിയോ, തന്‍റെ 15മത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ രൂപം സ്വന്തമാക്കുവാൻ ആഗ്രഹിച്ചത്.

കഴിഞ്ഞ 7 വർഷങ്ങൾക്കുള്ളിൽ 11 പ്ലാസ്റ്റിക് ശസ്ത്രക്രീയകളാണ് ലിയോ തന്‍റെ മുഖത്ത് ചെയ്തത്. അതിന്‍റെ ഫലമെന്നോണം ലിയോയെ കാണാൻ മൈക്കിൾ ജാക്സണെ പോലെയാണ് ഇരിക്കുന്നത്. എന്നാൽ തനിക്ക് ഇതു പോരെന്നാണ് ലിയോ പറയുന്നത്. മുഖത്ത് ഇനിയും കുറച്ചു കൂടി ചെയ്തെങ്കിൽ മാത്രമേ തനിക്ക് പൂർണമായും മൈക്കിൾ ജാക്സണ്‍ന്‍റെ രൂപം ലഭിക്കുകയുള്ളു എന്നാണ് അദ്ദേഹം വാദിക്കുന്നത്.



മൈക്കിൾ ജാക്സണെപോലെയാകാൻ ലിയോ ഇതിനോടകം തന്നെ 30,000 ഡോളറാണ് ചെലവഴിച്ചത്. മൈക്കിൾ ജാക്സണ്‍ന്‍റെ ഏകദേശ രൂപം സ്വന്തമാക്കിയ ലിയോ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ലിയോയുടെ പ്രവൃത്തി വീട്ടുകാർക്ക് ഒട്ടും താത്പര്യമില്ല.

മകന്‍റെ രൂപമാറ്റത്തെക്കുറിച്ച് ഓർത്ത് ഏറെ ആകുലപ്പെടുകയാണ് ലിയോയുടെ അമ്മ. ലിയോയുടെ രൂപം കണ്ട് ഇത് തന്‍റെ മകൻ തന്നെയാണോ എന്നാണ് ഇവരുടെ ആശങ്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.