ആളുമാറി..! സർഫ് എക്സൽ പരസ്യത്തിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സൽ
Wednesday, March 13, 2019 5:36 PM IST
സർഫ് എക്സൽ വാഷിംഗ് പൗഡറിന്‍റെ പരസ്യത്തിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സൽ. സർഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാർ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങളാണ് മൈക്രോ സോഫ്റ്റ് എക്സലിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പിന് നടത്തുന്നത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി ചിലർ വണ്‍ സ്റ്റാർ നൽകിയാണ് എക്സൽ ആപ്പിനോട് പകരം വീട്ടിയത്. അതേസമയം പരസ്യം വലിയ വിവാദമാകുന്നതിന് മുന്പ് ഫേസ്ബുക്ക് പേജിന് 8,29,000 പേരാണ് ലൈക്കടിച്ചിരുന്നതെങ്കിൽ വിവാദത്തിന് ശേഷം പതിനഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് സർഫിന്‍റെപേജിന് ലഭിച്ചിരിക്കുന്നത്.

കുറച്ച് ദിവസം മുൻപാണ് ഹിന്ദുസ്ഥാൻ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സർഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ ചിലർ ആക്രമണം തുടങ്ങിയത്. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററിൽ അടക്കം സർഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.



നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ കൂട്ടുകാർകിടയിലേക്ക് പെണ്‍കുട്ടി സൈക്കിളിൽ എത്തുന്നതാണ് പരസ്യത്തിൽ ആദ്യം കാണിക്കുന്നത്. തുടർന്ന് കുട്ടികൾ എല്ലാവരും ചേർന്ന് വിവിധ കളറുകൾ പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കൈയിലെ എല്ലാ കളറും തീരുന്പോഴാണ് കൂട്ടുകാരനായ മുസ്ലിം കുട്ടിയെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളിൽ പള്ളിയിൽ എത്തിക്കുകയും ചെയ്യുന്നത്. പള്ളിക്ക് മുന്നിൽ ഇറക്കി വിടുന്പോൾ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികൾ കയറി പോകുന്നത്.

ഈ പരസ്യത്തിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വലിയ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും നടക്കുന്നത്. കന്പനി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.