കേരള പോലീസ് ട്രോളുകൾ ആഗോളശ്രദ്ധയിൽ; ഗവേഷണത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്
Saturday, December 29, 2018 10:02 AM IST
കേരള പോലീസിന്‍റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ചു വിവരസാങ്കേതിക രംഗത്തെ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജനസന്പർക്കത്തിന് രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാർഗങ്ങളിൽനിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്‍റെ സ്വാധീനത്തെക്കുറിച്ചുമാണ് മൈക്രോസോഫ്റ്റ് പഠിക്കുന്നത്.

ഗവേഷണത്തിൽ ഇന്ത്യയിൽനിന്നു തെരഞ്ഞെടുത്തതു കേരള പോലീസിനെയാണ്. നവമാധ്യമങ്ങളിൽ പ്രത്യേകിച്ചു ഫേസ്ബുക്ക് പേജിൽ കേരള പോലീസ് അടുത്തിടെ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണു കേരള പോലീസിനെ ഇതിനായി തെരഞ്ഞെടുത്തത്.



സർക്കാർ സംവിധാനങ്ങൾ പരന്പരാഗത രീതികളിൽ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയങ്ങളിൽനിന്നു വ്യത്യസ്തമായി, നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള കേരള പോലീസിന്‍റെ ആശയവിനിമയവും അതിനു ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്.

മൈക്രോസോഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്‍റെ കീഴിൽ നടക്കുന്ന പഠനത്തിന്‍റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാൾസ് പോലീസ് ആസ്ഥാനത്തെത്തി കേരള പോലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐജി മനോജ് ഏബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തി.



മൈക്രോസോഫ്റ്റ് ഗവേഷകയായ ദ്രുപ ഡിനി ചാൾസ് കേരള പോലീസിലെ സോഷ്യൽമീഡിയ സെൽ അംഗങ്ങൾക്കൊപ്പം

പോലീസ് സേനകളിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജ് ന്യൂയോർക്ക് പോലീസ്, ക്വീൻസ്ലാൻഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു.

പുതുവത്സരത്തിൽ പത്തു ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണു നവമാധ്യമങ്ങളിൽ ലഭിക്കുന്നത്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഈ പേജിലെ കമൻറുകൾക്കുള്ള രസകരമായ മറുപടികളും വൈറലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.