"ഈ പാവയ്ക്ക് എന്താ വില?'; വാർത്ത സമ്മേളനത്തിൽ മൗനം പാലിച്ച മോദിക്ക് ട്രോൾ പൊങ്കാല
Saturday, May 18, 2019 11:24 AM IST
പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ മൗനം പാലിച്ച നരേന്ദ്രമോദിക്ക് ട്രോൾ പൊങ്കാല. നരേന്ദ്രമോദിയെയും ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായെയും കൂട്ടിയിണക്കി നിരവധി ട്രോളുകളാണ് നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

മാധ്യമപ്രവർത്തകർ ചോദ്യമാരാഞ്ഞപ്പോൾ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ടന്നുമായിരുന്നു മോദിയുടെ മറുപടി. തുടർന്ന് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

അന്താരാഷ്ട്ര മാധ്യമമായ ടെലഗ്രാഫിന്‍റെ ഒന്നാം പേജിലും പരിഹാസ ചുവയോടെയാണ് മോദിയുടെ വാർത്താ സമ്മേളനത്തെക്കുറിച്ച് വാർത്ത നൽകിയത്. അധികാരത്തിലെത്തി 1817 ദിവസങ്ങൾക്കു ശേഷമാണ് മോദിയുടെ ഈ വാർത്താ സമ്മേളനമെന്ന് ടെലഗ്രാഫ് വ്യക്തമാക്കി.

അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴുള്ള മോദിയുടെ വിവിധ രീതിയിലുള്ള മുഖ ഭാവങ്ങളും ഇരുകൈയും നീട്ടിയാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.













Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.