ലോകത്തിന്‍റെ കണ്ണുടക്കിയ അതിമനോഹര വഴികൾ
Tuesday, October 30, 2018 11:43 AM IST
ചില ആളുകളുടെ പേരിലും ചില സംഭവങ്ങളുടെ പേരിലുമൊക്കെ അറിയപ്പെടുന്ന നിരവധി ഇടങ്ങളുണ്ട് നമ്മുടെ ഈ കൊച്ചുഭൂമിയിൽ. ഇത്തരത്തിൽ പരസ്പരം സ്നേഹിക്കുന്നവർക്കായി മാറ്റിവച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട് ഉക്രെയിനിൽ.

ലോകത്തിലെ ഏറ്റവും കാല്പനികത നിറഞ്ഞ സ്ഥലങ്ങളിൽ ഒന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അഞ്ചു കിലോമീറ്റർ നീണ്ടു കിടക്കുന്ന ഒരു റെയിൽവേ തുരങ്കമാണിത്. ഇരുവശങ്ങളിലും വളർന്ന് തുരങ്കത്തിന്‍റെ ആകൃതിയിൽ വളഞ്ഞു നിൽക്കുന്ന മരങ്ങളാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. സ്നേഹത്തിന്‍റെ തുരങ്കം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.



കാഴ്ചക്കാരന്‍റെ കണ്ണിനെ കുളിരണിയിക്കുന്നതാണ് ഈ തുരങ്കത്തിന്‍റെ പച്ചപ്പ്. ഇവിടത്തെ റെയിൽവേ ട്രാക്കിൽപ്പോലും പച്ച ഇലകളുള്ള ചെടികൾ പടർന്നു വളരുന്നു. ദിവസവും മൂന്നു തവണ ഈ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകാറുണ്ട്. ആരും ഒരിക്കലും ഇവിടത്തെ മരങ്ങൾ വെട്ടി ഒരുക്കിയിട്ടില്ല. കടന്നുപോകുന്ന ട്രെയിൻതന്നെയാണ് ആ ജോലി ചെയ്യുന്നത്. ഉക്രെയിനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ സ്നേഹ തുരങ്കം. കമിതാക്കളും നവ ദന്പതികളുമൊക്കെ ധാരാളമായി ഈ സ്ഥലം സന്ദർശിക്കുന്നു.



ജപ്പാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഒരു തുരങ്കമുണ്ട്. വിസ്റ്റീരിയ ഫ്ളവർ ടണൽ എന്നാണ് ഈ തുരങ്കത്തിന്‍റെ പേര്. പയറുവർഗത്തിൽപ്പെട്ട ഒരു പൂച്ചെടിയാണ് വിസ്റ്റീരിയ. മരങ്ങളിലും മറ്റും വള്ളിയായി പടർന്നു കയറുന്ന ഇവയുടെ പൂവുകൾ അതിമനോഹരമാണ്. പലതരത്തിലുള്ള വിസ്റ്റീരിയ ചെടികളാണ് വിസ്റ്റീരയ തുരങ്കത്തിൽ വളർന്നു നിൽക്കുന്നത്. വെള്ളയും റോസും പർപ്പിളുമൊക്കെ നിറത്തിലുള്ള വിസ്റ്റീരിയ പൂക്കൾ മനോഹരമായ ഒരു കാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.