ആടുമേയ്ക്കാൻ മനുഷ്യൻ വേണ്ട, പകരം ഡ്രോണുകൾ
Saturday, March 9, 2019 1:45 PM IST
മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും റോബട്ടുകൾ കൈയടക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം ജോലികളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി ചേർക്കപ്പെട്ടിരിക്കുന്നു- ആടു മേയ്ക്കൽ.

ന്യൂസിലൻഡിലാണ് ആടുകളെ മേയ്ക്കാൻ കർഷകർ ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങിയത്. ആടുകൾക്ക് സംരക്ഷണത്തിനായി അവർക്ക് ഒപ്പം വിടുന്ന നായ്ക്കളുടെയും പണി കളഞ്ഞ് ഈ ഡ്രോണുകൾ പണികൊടുത്തിരിക്കുകയാണ്. കാരണം. ആടുകളെ ആക്രമിക്കാൻ വന്യജീവികളെന്തെങ്കിലും വരുകയാണെങ്കിൽ അവയെ കുരച്ചു പേടിപ്പിക്കാനും ഈ ഡ്രോണുകൾക്ക് അറിയാം.

രണ്ടു ലക്ഷത്തിന് മുകളിലാണ് ഒരു ഡ്രോണിന്‍റെ വില. ശബ്ദം റിക്കാർഡ് ചെയ്ത് വച്ചതിനുശേഷം അവ ആവശ്യ സമയങ്ങളിൽ പ്ലേ ചെയ്യാൻ ഈ ഡ്രോണുകൾക്ക് ആകും. ഇങ്ങനെ ആടുകളെ നയിക്കാനും നിയന്ത്രിക്കാനും അപകടങ്ങളിൽപ്പെടാതെ സൂക്ഷിക്കാനുമൊക്കെ ഈ ഡ്രോണുകൾക്കാകും. ആടുകൾക്കും പശുക്കൾക്കുമൊക്കെ ഈ ഡ്രോണുകൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ യാതൊരു മടിയുമില്ലെന്ന് കർഷകർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.