മകൾക്ക് വൃക്കം ദാനം ചെയ്യാൻ വിസമ്മതിച്ച് മാതാപിതാക്കൾ; കാരണം "അവൾ പെണ്‍കുട്ടിയാണ്'
Tuesday, July 30, 2019 4:03 PM IST
പെണ്‍കുട്ടിയാണെന്ന കാരണത്താൽ സ്വന്തം മകൾക്ക് വൃക്ക ദാനം ചെയ്യാൻ വിസമ്മതിച്ച് മാതാപിതാക്കൾ. ബീഹാറിലെ ഷെയ്ഖ്പുരയിലുള്ള അവ്ജിൽ ഗ്രാമത്തിൽ താമസിക്കുന്ന 16 വയസുകാരി കൻചൻ കുമാരിയോടാണ് മാതാപിതാക്കളുടെ കണ്ണില്ലാത്ത ഈ ക്രൂരത.

അമിതമായ ശരീര വേദനയെ തുടർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി. മാത്രമല്ല എത്രെയും പെട്ടന്ന് തന്നെ കുട്ടിക്കു വേണ്ടിയുള്ള വൃക്ക കണ്ടെത്തണമെന്നും അവർ മാതാപിതാക്കളെ അറിയിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ മാതാപിതാക്കളുടെ വൃക്ക കുട്ടിക്ക് ചേരുമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ വൃക്ക നൽകണമെന്നോ കുട്ടിയുടെ ജീവിതം രക്ഷപെടുത്തണമെന്നോ മാതാപിതാക്കൾക്ക് യാതൊരു ആഗ്രഹവുമില്ലെന്നാണ് ഏറെ ആശ്ചര്യമാകുന്നത്. കുട്ടി പെണ്‍കുട്ടിയാണെതാണ് ഇവർ കാരണമായി ചൂണ്ടികാണിക്കുന്നത്.

കുട്ടിയുടെ പിതാവ് ഒരു ദിവസ വേതന തൊഴിലാളിയാണെന്നും അദ്ദേഹത്തിന്‍റെ വരുമാനം കൊണ്ടാണ് കുടുംബം ചിലവുകൾ മുത്തച്ഛൻ പറയുന്നു. അദ്ദേഹം വൃക്ക നൽകിയാൽ പിന്നീട് ജോലിക്ക് പോകുവാൻ സാധിക്കില്ലെന്നും അത് കുടുംബത്തെ മുഴുവൻ ബാധിക്കുമെന്നും കുട്ടിയുടെ മുത്തച്ഛൻ വ്യക്തമാക്കി.

എന്നാൽ കുട്ടിയുടെ രണ്ട് വൃക്കകളും പൂർണമായും പ്രവർത്തനരഹിതമാണെന്നും അടിയന്തരമായി വൃക്ക മാറ്റി വയ്ക്കണമെന്നും ഇതിന് ശസ്ത്രക്രിയ നടത്താൻ ഒരു ലക്ഷം രൂപ ആവശ്യമായി വരുമെന്നുമാണ് ഡോക്ടർ പറയുന്നത്.

കുട്ടിയുടെ അവസ്ഥ നിരവധി മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ചികിത്സ സഹായം വാഗ്ദാനം ചെയ്ത് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും വൃക്ക നൽകാൻ തയാറായി ആരും എത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.