പത്രവണ്ടി @47; സ്വീകരണത്തിനൊരുങ്ങി നാട്ടുകാർ
Wednesday, December 12, 2018 3:45 PM IST
കല്ലും മണ്ണും നിറഞ്ഞ വളഞ്ഞുപുളഞ്ഞ റോഡിലൂടെ കിഴക്കൻ മലയോരമേഖലയിലേക്ക് ചൂടുള്ള വാർത്തകളുമായി പുലർകാല സമയത്തെ ആനവണ്ടി സർവീസിന് 47 വയസ്. കോട്ടയത്തുനിന്നു പാലാ, ഈരാറ്റുപേട്ട വഴി കടന്നുപോകുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവീസുകളിലൊന്നും മലയോര മേഖലയിലേക്കുള്ള ആദ്യകാല ബസുമാണു പത്രവണ്ടി എന്നറിയപ്പെടുന്ന പുള്ളിക്കാനം ബസ്.

1971ലാണു കോട്ടയം-വാഗമണ്‍ സർവീസിനു തുടക്കമാകുന്നത്. അക്കാലത്ത് വാഗമണ്‍ റൂട്ടിലോടിയിരുന്ന സ്വകാര്യ ബസ് വിദ്യാർഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8.30നു വാഗമണിൽനിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ട്രിപ്പ് നിർത്തലാക്കി.

വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു പറ്റം ആളുകൾ കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.

അന്നത്തെ പൂഞ്ഞാർ എംഎൽഎയും ഗതാഗത മന്ത്രിയുമായിരുന്ന കെ.എം. ജോർജിനെ വിവരം ധരിപ്പിക്കുകയും മന്ത്രി ഇടപെട്ട് കോട്ടയം ഡിപ്പോയിൽ നിന്നു വാഗമണിലേക്ക് ബസ് ആരംഭിക്കുകയുമായിരുന്നു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ അന്ന് നിലവിലില്ലായിരുന്നു.

പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് വഴിനീളെ ഒരുക്കിയിരുന്നത്. പുള്ളിക്കാനം എസ്റ്റേറ്റ് തൊഴിലാളികളുടെ സൗകര്യാർഥം ബസ് പിന്നീട് പുള്ളിക്കാനത്തേക്ക് നീട്ടി.

സർവീസ് നിന്നുപോകാതിരിക്കാനായി യാത്ര ചെയ്യാതെ ആളുകൾ വെറുതെ ടിക്കറ്റ് എടുക്കുന്നതു പതിവായിരുന്നുവെന്നു പഴമക്കാർ പറയുന്നു. 47 വർഷമായി ഓടുന്ന ഈ ബസ് അന്നും ഇന്നും പത്രവണ്ടി’ എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്നും രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്.

ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലേക്കുള്ള അന്പതിലധികം പത്രക്കെട്ടുകൾ കാണും സീറ്റിനടിയിൽ. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിക്കുന്നതും ഈ ബസിൽ തന്നെ.

പാലാ ഡിപ്പോ ആരംഭിച്ചപ്പോൾ പാലായിൽനിന്നും പിന്നീട് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നുമാണ് ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. അക്കാലത്ത് ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കുടുംബാംഗങ്ങളെ പോലെയായിരുന്നു.

പുള്ളിക്കാനം എസ്റ്റേറ്റിലേക്കുള്ള തൊഴിലാളികളായിരുന്നു കൂടുതലും ബസിലെ യാത്രക്കാർ. തമിഴ്നാട്ടിൽനിന്നും ട്രെയിനിലെത്തുന്ന തൊഴിലാളികൾ പുലർച്ചെ കോട്ടയത്തെ സ്റ്റാൻഡിൽ നിന്നും പുള്ളിക്കാനം ബസിൽ കയറിയാണ് എസ്റ്റേറ്റിലെത്തിയിരുന്നത്. പുലർച്ചെ 4.15ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന ബസ് 7.30നു പുള്ളിക്കാനത്ത് എത്തും.

ഉച്ചകഴിഞ്ഞ് 3.25ന് ഈരാറ്റുപേട്ടയിൽനിന്നും പുള്ളിക്കാനത്തിനു പുറപ്പെടുന്ന ബസ് തിരിച്ച് 5.40നു പുള്ളിക്കാനത്തുനിന്നും കോട്ടയത്തേക്കു പുറപ്പെടും. പതിനായിരം രൂപയ്ക്കു മുകളിൽ ഇപ്പോഴും ബസിനു കളക്ഷനുണ്ട്.

പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രിയപ്പെട്ട ബസിന് വാഗമണിൽ സ്വീകരണം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.