ആംബുലൻസിന് വഴിയൊരുക്കി താരമായ പോലീസുകാരൻ ഇനി വെള്ളിത്തിരയിലെ താരം
Thursday, January 3, 2019 9:50 AM IST
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോയ രോഗിയുമായി എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പോലീസുകാരൻ വെള്ളിത്തിരയിലേക്ക്. കോട്ടയം എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറും ഏറ്റുമാനൂർ കണ്‍ട്രോൾ റൂമിലെ പോലീസുകാരനുമായ രഞ്ജിത്കുമാർ രാധാകൃഷ്ണനാണ് ആംബുലൻസിന് വഴിയൊരുക്കി സോഷ്യൽമീഡിയയിൽ വൈറലായത്. തുടർന്ന് അദ്ദേഹത്തെ തേടി ഗുഡ് സർവീസ് എൻട്രിയും എത്തിയിരുന്നു.

ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകൾ നിർമിച്ച നൗഷാദ് ആലത്തൂർ നിർമിക്കുന്ന "വൈറൽ 2019' എന്ന സിനിമയിലൂടെയാണ് രഞ്ജിത് കുമാർ രാധാകൃഷ്ണൻ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഡിസംബർ 26ന് വൈകുന്നേരം 5.30-നാണു ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അലാറം മുഴക്കി ആംബുലൻസ് എംസി റോഡിലുടെ പുളിമൂട് ജംഗ്ഷനിൽ എത്തുന്നത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്കുമാർ മറ്റൊന്നും നോക്കാതെ ഗതാഗതക്കുരുക്കിൽ കിടന്ന മറ്റു വാഹനങ്ങൾ ഇരുവശങ്ങളിലേക്കും മാറ്റാൻ നിർദേശം നല്കി ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കുകയായിരുന്നു.

എംസി റോഡിൽ ബിഎസ്എൻഎൽ ഓഫീസ് മുതൽ പുളിമൂട് ജംഗ്ഷനിലൂടെ തിരുനക്കര മൈതാനം വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങൾ ഇരുവശത്തേക്കും മാറ്റിയാണ് ആംബുലൻസ് കടത്തിവിട്ടത്. ആംബുലൻസ് കടത്തിവിടുന്ന ദൃശ്യം യാത്രക്കാരിൽ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയായിലുടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.

സോഷ്യൽമീഡിയയിലൂടെ പ്രശസ്തി നേടിയ വ്യക്തികളെയും സംഭവങ്ങളെയും ആധാരമാക്കിയൊരുക്കുന്ന ചിത്രത്തിൽ ജീവിക്കാനായി മീൻ വിൽക്കേണ്ടി വന്ന ഹനാനും അഭിനയിക്കുന്നുണ്ട്. എട്ട് നവാഗത സംവിധായകർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംവിധായകരെയും തിരക്കഥാകൃത്തുകളെയും തെരഞ്ഞെടുത്തത് സോഷ്യൽമീഡിയയിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.