ഉപ്പ് തിന്നവനല്ല, കൂടുതലിട്ടവനാണ് ഇനി വെള്ളം കുടിക്കുക
Saturday, May 4, 2019 1:02 PM IST
ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നത് പഴഞ്ചൊല്ല്. എന്നാൽ സൗദിയിൽ ഉപ്പുതിന്നവനേക്കാൾ വെള്ളം കുടിക്കാൻ പോകുന്നത് ഉപ്പു കൂടുതലിട്ടവനാണ്. പിടികിട്ടിയില്ലല്ലേ.. സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി ഇപ്പോൾ ഇടപെട്ടിരിക്കുന്നത് ഉപ്പിന്‍റെ കാര്യത്തിലാണ്.

ബേക്കറി ഉത്പന്നങ്ങളിലും റൊട്ടിയിലുമൊക്കെ ചേർക്കുന്ന ഉപ്പിന്‍റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു അവർ. നൂറു ഗ്രാം തൂക്കമുള്ള റൊട്ടിയിലും മറ്റു ബേക്കറി ഉത്പന്നങ്ങളിലും ഉപ്പ് ഒരു ഗ്രാമിൽ കവിയാൻ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ.

സൗദിയിലുണ്ടാക്കുന്ന റൊട്ടിക്കും ബേക്കറി ഉത്പന്നങ്ങൾക്കും മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കും ഇത് ബാധകം തന്നെ. ആരോഗ്യകരമായ ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി ഇതെല്ലാം നടപ്പാക്കുന്നത്.

റൊട്ടി - ബേക്കറി ഉത്പാദന കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബോധവത്കരണവും പരിശോധനയും നടത്തി അറബി, ഇംഗ്ലീഷ്, ഫിലിപ്പിനോ, ഉർദു ഭാഷകളിൽ ബോധവത്കരണ പോസ്റ്ററുകളും തയാറാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.