പൈതൃകം കാക്കണം; കോടികൾ ചെലവഴിച്ച് സൗദി
Friday, May 17, 2019 12:53 PM IST
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജിദ്ദയിലെ ഭരണാധികാരികൾ കോടികൾ ചെലവഴിച്ച് തെളിയിക്കുന്നു. ജിദ്ദ പൈതൃക നഗരത്തിലെ പുരാതന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഒന്നും രണ്ടുമല്ല അഞ്ചുകോടി റിയാലാണ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനുവദിച്ചത്.

ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പുരാതന കെട്ടിടങ്ങൾ തങ്ങളുടെ രാജ്യത്തിന്‍റെ പൈതൃക സ്വത്ത് എന്നതിനപ്പുറം അതു ലോകത്തിന് മുന്നിൽ തങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കുന്ന തങ്ങളുടെ പൈതൃകമാണെന്ന് ഇവർ പറയുന്നു.

ഹിസ്റ്റോറിക് ജിദ്ദയുടെ സന്പന്നമായ പൈതൃകം അടയാളപ്പെടുത്തുന്ന പുരാതന കെട്ടിടങ്ങളിൽ അപകടാവസ്ഥയിലായ അന്പതിലേറെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആദ്യഘട്ടമെന്ന നിലയ്ക്കാണ് അഞ്ചുകോടി റിയാൽ ചെലവഴിക്കുന്നത്.

സൗദി അറേബ്യയുടെ ആർജിത ചരിത്ര സാംസ്കാരിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണിത്. യുനസ്കോയുടെ ലോക പൈതൃകത പട്ടികയിൽ ഹിസ്റ്റോറിക് ജിദ്ദയെ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾക്ക് അനുയോജ്യമായി പുരാതന കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത്രയേറെ തുക ചെലവഴിക്കുന്നത്.

എന്നാൽ ഇതിലേറെ ശ്രദ്ധേയമായ വസ്തുത ഈ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സൗദി യുവാക്കളുടെ സേവനം പ്രയോജനപ്പെടുത്താനുള്ള കിരീടാവകാശിയുടെ നിർദ്ദേശമാണ്. പരിചയസന്പന്നരായ വിദഗ്ധരുടെ മേൽനോട്ടത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള അവസരം കൂടിയാകുന്പോൾ പൈതൃക സംരക്ഷണത്തോടൊപ്പം പുതുതലമുറയ്ക്ക് തൊഴിൽ കൂടി ലഭ്യമാക്കുകയാണിവർ. ഹിസ്റ്റോറിക് ജിദ്ദയിലെ ചില കെട്ടിടങ്ങൾക്ക് 500 വർഷത്തോളം പഴക്കമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.