ഐഫൽ ടവറിന്‍റെ ഗോവണിപ്പടികൾ ലേലത്തിൽ വിറ്റു
Sunday, December 2, 2018 2:40 PM IST
പാരീസിൽ പോയി ഐഫൽ ടവർ കാണുന്നവർ അതിന്‍റെ ഒരു ചെറിയ പതിപ്പ് വാങ്ങിക്കൊണ്ടാണു മടങ്ങാറ്. കഴിഞ്ഞദിവസം ഒരു പശ്ചിമേഷ്യക്കാരൻ ഐഫൽ ടവറിന്‍റെ ഒരു ഭാഗം തന്നെ സ്വന്തമാക്കിക്കളഞ്ഞു.

ടവറിന്‍റെ രണ്ടും മൂന്നും നിലകളെ ബന്ധിപ്പിച്ചിരുന്ന പിരിയൻ ഗോവണിയാണ് ലേലത്തിലൂടെ ഇയാൾ സ്വന്തമാക്കിയത്. ലേലം പിടിച്ചയാളുടെ പേരുവിവരങ്ങൾ പരസ്യമാക്കിയിട്ടില്ല. 900 കിലോഗ്രാം തൂക്കം വരുന്ന ഗോവണിക്ക് 1,90,885 ഡോളറാണ് വില ലഭിച്ചത്. പ്രതീക്ഷിച്ചതിന്‍റെ മൂന്നിരട്ടിയാണിത്.

ഗുസ്താവ് ഐഫൽ എന്ന എൻജിനിയർ 1889ൽ പണിപൂർത്തിയാക്കിയ 324 മീറ്റർ ഉയരമുള്ള ടവർ പാരീസിന്‍റെ മുഖമുദ്രയാണ്. നിലകളെ ബന്ധിപ്പിച്ച് നേരത്തേ പിരിയൻഗോവണി ഉണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കൻ വേണ്ടി 1983ൽ മുറിച്ചുമാറ്റി. ഗോവണിപ്പടിയുടെ മറ്റു ഭാഗങ്ങൾ ഫ്ളോറിഡയിലെ ഡിസ്നിലാൻഡിലും ന്യൂയോർക്കിലെ സ്വാതന്ത്ര്യപ്രതിമയ്ക്കു സമീപവും ഒക്കെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.