ഇത് സ്കൂളോ ചന്തയോ?; സ്കൂൾ വിദ്യാർഥിയുടെ അമ്മയ്ക്കു നേരെ അധ്യാപകരുടെ അസഭ്യവർഷം
Friday, February 1, 2019 12:10 PM IST
കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് സ്കൂളിലെത്തിയ അമ്മയ്ക്കു മേൽ അധ്യാപകരുടെ അസഭ്യവർഷം. കുട്ടികൾ പഠനപുസ്കങ്ങൾ വാങ്ങണമെന്ന് അധ്യാപകർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികൾ ഇത് വാങ്ങാത്തതിനെ തുടർന്ന് അധ്യാപകർ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിന്‍റെ അവസാനമാണ് ഒരു അമ്മയ്ക്കു നേരെ അധ്യാപകർ അസഭ്യ വർഷം നടത്തിയത്.

വാളകത്തെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കോപാകുലരായ ഒരു അധ്യാപകനും അധ്യാപികയും തങ്ങളുടെ സ്ഥാനത്തിന്‍റെ വില പോലും മറന്ന് കോപാകുലരായി ആക്രോശിക്കുകയായിരുന്നു.

"നിന്‍റെ എളക്കം വന്നപ്പൊ തുടങ്ങിയതാ..നീ ആരാ..നിന്നെ വെല്ലു വിളിച്ചിരിക്കുന്നു. നീ ആരാടി..നീ ഇറങ്ങി പോടി..നീ നിന്‍റെ വഴിക്കു പോ. എന്‍റെ സ്റ്റുഡന്‍റായിരുന്നു ഇവൾ. ചെറുപ്രായത്തിൽ ഇവളെ ഞാൻ പഠിപ്പിച്ചതാ. ഇവൾ വന്നിട്ട് ഇളക്കാൻ തുടങ്ങിയതാ. ഞങ്ങൾക്ക് സ്റ്റാൻഡേർഡ് അൽപ്പം കുറവാ. നീ അങ്ങനെ ഒണ്ടാക്കണ്ട. ഇവിടെത്ത മുഴുവൻ മാനേജ്മെന്‍റിന്‍റേം വിവരം തരാം..നീ വിളി. നി അനുഭവിക്കും. ന്യൂസ്പേപ്പറിനെയോ ന്യൂസ് ഏജൻസിയെയെ ആരെയെങ്കിലും നീ വിളിക്ക്'. ഇരുവരും ആക്രോശിച്ചു.

ഇത് സ്കൂൾ അല്ലേ. അധ്യാപകർ കുറച്ചു കൂടി നിലവാരം കാണിക്കണമെന്ന് അടുത്തുണ്ടായിരുന്ന ഒരാൾ പറയുമ്പോൾ ഞങ്ങൾക്ക് ഇത്ര നിലവാരമേ ഉള്ളുവെന്നും അവർ പറഞ്ഞു. ഈ അമ്മയെ "എടി' എന്നു വിളിച്ചപ്പോൾ അങ്ങനെ ഇനി വിളിക്കരുതെന്ന് ഇവർ പറഞ്ഞു. എന്നാൽ "അങ്ങനെ തന്നെ വിളിക്കുമെടി' എന്ന് ഈ അധ്യാപകൻ കോപാകുലനായി ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.

അധ്യാപകർ വളരെ മോശമായി പെരുമാറിയപ്പോഴും സംയമനം പാലിച്ച് വളരെ ശാന്തമായാണ് ഈ അമ്മ മറുപടി പറഞ്ഞത്. സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. അധ്യാപനം എന്ന മഹത്വപദവിക്ക് ഇവർ കുറച്ചു പോലും മാന്യത നൽകുന്നില്ലെന്നാണ് ഭൂരിഭാഗമാളുകളും പ്രതികരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.