സിറിയൻ യുദ്ധ ഭൂമിയിലെ "മഞ്ഞ സ്നേഹി'
Tuesday, January 15, 2019 1:31 PM IST
ഒരു നിറമുള്ള വസ്ത്രം മാത്രം എല്ലാ ദിവസവും ധരിക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കഴിഞ്ഞ 35വർഷങ്ങളായി ഒരേ ഒരു നിറമുള്ള വസ്ത്രം മാത്രം ധരിച്ച് ശ്രദ്ധനേടുകയാണ് യുദ്ധഭൂമിയായ സിറിയയിലെ അലെപ്പോ സ്വദേശിയായ ഒരു 68 വയസുകാരൻ.

അബു സക്കൗർ എന്ന് പേരുള്ള ഇയാൾ കഴിഞ്ഞ 35 വർഷങ്ങളായി മഞ്ഞ നിറമുള്ള വസ്ത്രം മാത്രമാണ് ധരിക്കുന്നത്. മഞ്ഞ നിറമെന്നാൽ സ്നേഹത്തിന്‍റെ പ്രതീകമാണെന്നാണ് അബു വിശ്വസിക്കുന്നത്.



1983ലാണ് മഞ്ഞ നിറമുള്ള വസ്ത്രം മാത്രമേ ധരിക്കൂ എന്ന തീരുമാനം അബു സ്വീകരിക്കുന്നത്. അടിവസ്ത്രങ്ങൾ, തൊപ്പി, പാദരക്ഷകൾ, കുട എന്തിനേറെ പറയണം ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്‍റെ കവർ പോലും മഞ്ഞ നിറമായിരിക്കണമെന്ന് അബുവിന് നിർബന്ധമാണ്.

മഞ്ഞ എന്നാൽ സ്നേഹത്തിന്‍റെ പ്രകീകമാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നാണ് അബു വാദിക്കുന്നത്. അദ്ദേഹം താമസിക്കുന്ന മുറിയിൽ പോലും മഞ്ഞ മയമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



എന്നാൽ ഈ മഞ്ഞ സ്നേഹം കാരണം ഇദ്ദേഹം അൽപ്പം ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. കാരണം മഞ്ഞ വസ്ത്രം മാത്രം ധരിച്ച് എപ്പോഴും പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം സിറിയയുടെ പ്രസിഡന്‍റായ ബാഷർ അൽ ആസാദിന്‍റെ ചാരനാണെന്ന് കുറച്ചാൾക്കാർ പറയുമ്പോൾ ഭീകരസംഘടനകളായ ഐഎസ്ഐഎസ്, അൽക്വയ്ദ എന്നിവരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് മറ്റ് കുറച്ചാൾക്കാർ പറയുന്നത്.

വർഷങ്ങൾക്കു മുൻപ് 2013ൽ സിറിയൻ ലിബറേഷൻ ആർമി അംഗങ്ങൾ ഈ മഞ്ഞ മനുഷ്യനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. എന്തിനാണ് നീ മഞ്ഞ വസ്ത്രം ധരിക്കുന്നതെന്നും ആർക്കു വേണ്ടിയാണ് നീ ചാരവൃത്തി ചെയ്യുന്നതെന്നുമായിരുന്നു ഇവരുടെ ചോദ്യം.



പൊതുനിരത്തുകളിൽ കൂടി നടക്കുമ്പോൾ ആളുകൾ എന്‍റെ അടുക്കൽ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്യുമെന്ന് അബു പറയുന്നു. തന്‍റെ മരണം വരെ മഞ്ഞ നിറമുള്ള വസ്ത്രമല്ലാതെ മറ്റൊന്നും ധരിക്കില്ലെന്ന് അബു ഉറപ്പിച്ചു പറയുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.