ജാതി ക്രൂരതയെ വെല്ലുവിളിച്ച് പറൈ ഇശൈകൊട്ടി കൗസല്യ
Wednesday, December 12, 2018 4:21 PM IST
ദുരഭിമാനത്തിന്‍റെ പേരിൽ ഭർത്താവിനെ കൊന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച കൗസല്യ ഇതര സമുദായക്കാരനെ വിവാഹം കഴിച്ച് വീണ്ടും ജാതി വ്യവസ്ഥിതിയെ വെല്ലുവിളിച്ചു. ഞായാറാഴ്ച കോയന്പത്തൂരിൽ നടന്ന ചടങ്ങിൽ ഇതര സമുദായത്തിൽപ്പെട്ട സിംഗനല്ലൂർ വെള്ളലൂർ സ്വദേശിയും പറൈ ഇശൈ വിദഗ്ധനുമായ ശക്തിയെയാണ് വിവാഹം കഴിച്ചത്.

വാഹ ശേഷം പൊതുസ്ഥലത്ത് ഭർത്താവും സുഹൃത്തുക്കളുമൊത്ത് പറൈ ഇശൈവാദ്യപ്രകടനം നടത്തുകയും ചെയ്തു. 2016 ൽ താഴ്ന്ന ജാതിയിൽപ്പെട്ട ഉടുമലൈ സ്വദേശി ശങ്കർ എന്ന യുവാവിനെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം കഴിച്ചു.

ജാതി വെറിയിൽ ശങ്കറിനെയും കൗസല്യയെയും 2016 മാർച്ച് 13ന് ഉടുമലൈ ടൗണിൽ പട്ടാപകൽ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു.ശങ്കർ കൊല്ലപ്പെടുകയും കൗസല്യ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. കൗസല്യയുടെ പിതാവ് ചിന്നതന്പി, അമ്മ അന്ന ലക്ഷ്മി തുടങ്ങിയവരടങ്ങുന്ന ബന്ധുക്കളെയും ക്വട്ടേഷൻ സംഘാംഗങ്ങളെയും പോലീസ് പിടികൂടി.

ചിന്നത്തന്പിക്കും മറ്റ് അഞ്ചു പ്രതികൾക്കും വധശിക്ഷ ലഭിച്ചു. ശങ്കറിന്‍റെ കൊലപാതകത്തിൽ രണ്ടു വർഷത്തിനുള്ളിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒരു തവണ പോലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദുരഭിമാനക്കൊലയിൽ ആറു പേർക്ക് വധശിക്ഷ ലഭിച്ചത് ഇന്ത്യയിൽ ആദ്യത്തെ സംഭവമാണ്.

എന്നാൽ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയ കൗസല്യ മേൽക്കോടതിയെ സമീപിച്ച് അമ്മയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്ന് പ്രഖ്യാപിച്ച തോടെയാണ് ശ്രദ്ധേയായത്.

സ്വന്തം പരിശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ജോലി നേടി. ശങ്കറിന്‍റെ പേരിൽ ദളിത് കുട്ടികൾക്കായി ട്രസ്റ്റ് ആരംഭിച്ചു. പഠനത്തോടൊപ്പം ബോധവത്ക്കരണവും നടത്തി.

സ്വയരക്ഷയ്ക്കായി കരാട്ടേ പഠനവും ശക്തിയുടെ സ്ഥാപനത്തിൽ പറൈ ഇശൈ പഠനവും നടത്തി വരികയാണ്. വിവിധ സംഘടനകൾ നടത്തി വരുന്ന യോഗങ്ങളിൽ ജാതിക്കെതിരെ ശബ്ദിക്കാനും ഇവർ സമയം കണ്ടെത്തുന്നു. ശങ്കറിന്‍റെ അച്ചനെയും അമ്മയെയും സംരക്ഷിക്കുന്നതും കൗസല്യയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.