ലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം വിൽപ്പനയ്ക്ക്
Tuesday, March 19, 2019 12:57 PM IST
ലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്കു വച്ചു. എട്ടു കോടി അമ്പത് ലക്ഷം രൂപ വിലയുള്ള ഈ പെർഫ്യൂമിന്‍റെ പേര് ഷുമുഖ് എന്നാണ്. യുഎഇയിലെ പ്രമുഖ പെർഫ്യും ബ്രാൻഡായ നബീലാണ് ഷുമുഖ് തയാറാക്കിയത്.

മൂന്ന് വർഷത്തെ പ്രയത്നത്തിനൊടുവിൽ ഈ പെർഫ്യും തയാറാക്കാനായി നടത്തിയത് 494 പരീക്ഷണങ്ങളാണ്. ഒരു മീറ്റർ 97 സെന്‍റീമീറ്റർ നീളമുള്ള പെർഫ്യൂം ബോട്ടിൽ അലങ്കരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത് 3,500 രത്നങ്ങളും മറ്റ് വിലകൂടിയ ആഡംബര വസ്തുക്കളുമാണ്.



പന്ത്രണ്ട് മണിക്കൂർ ശരീരത്തിലും മുപ്പത് ദിവസത്തോളം വസ്ത്രത്തിലും ഈ പെർഫ്യൂമിന്‍റെ സുഗന്ധം നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓർഡർ നൽകി നാല് മുതൽ ആറ് മാസത്തിനു ശേഷമെ ഈ പെർഫ്യൂം ലഭിക്കു.

മാർച്ച് 30 വരെ ദുബായിലെ പാർക്ക് അവന്യു മാളിൽ ഈ പെർഫ്യൂം പ്രദർശനത്തിന് വയ്ക്കും. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വിവിധ ഡിസൈനിൽ പെർഫ്യൂമിന്‍റെ കുപ്പി രൂപകൽപ്പന ചെയ്തു നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.