വരൻ പരിഹസിച്ചു; വിവാഹം കഴിഞ്ഞ് മൂന്നാം മിനിട്ടിൽ വിവാഹ മോചനം തേടി വധു
Friday, February 8, 2019 11:42 AM IST
വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ വരനെ ഉപേക്ഷിച്ച് ചരിത്രം സൃഷ്ടിച്ച് വധു. കുവൈറ്റിലാണ് സംഭവം. ഇവിടെയുള്ള ഒരു കോടതിയിൽ വച്ച് ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇരുവരും വിവാഹിതരായത്.

വിവാഹ കരാറിൽ ഒപ്പ് വച്ച് കോടതിയിൽ നിന്നും ഇരുവരും നടന്നിറങ്ങവെ വധു പെട്ടന്ന് നിലത്ത് തെന്നി വീണു. എന്നാൽ സഹായിക്കുന്നതിനു പകരം വധുവിനോട് വരൻ അപമര്യാദയായി പെരുമാറുകയും കളിയാക്കുകയും ചെയ്തു.

തന്‍റെ ഭർത്താവിൽ നിന്നുള്ള ഈ പെരുമാറ്റം യുവതിയുടെ മനസിനെ വല്ലാതെ ഉലച്ചു. നിലത്തു നിന്നുമെഴുന്നേറ്റ യുവതി കോടതിയിലേക്കു തിരികെ നടന്നു കയറി ചെന്ന് ജഡ്ജിയോട് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് യുവതിയുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

ഇവർ കോടതിയുടെയും ജഡ്ജിയുടെയും സമയം വെറുതെ പാഴാക്കിയെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഇവർ സ്വീകരിച്ച തീരുമാനം വളരെ ശരിയായിരുന്നുവെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിട്ടിള്ളിൽ വിവാഹ മോചനം നേടിയ ഇവർ വളരെ വലിയ പ്രശസ്തിയാണ് നേടിയെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.