അപകടത്തിലും അവഹേളനം; ബാലഭാസ്കറിനെതിരെ കമന്‍റിട്ടു, പിന്നാലെ മാപ്പപേക്ഷയുമായി യുവാവ്
Friday, September 28, 2018 1:29 PM IST
ഒരു നാടു മുഴുവൻ വിതുമ്പുന്ന സന്ദർഭങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ കൂടി കുത്തിത്തിരിപ്പുണ്ടാക്കുകയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് ആളുകളെ ആക്ഷേപിക്കുകയും ചെയ്യുന്ന മിടുക്കന്മാർ പിന്നീട് ഉപയോഗിക്കുന്ന ഒരു പദമുണ്ട്. "മാപ്പ്'. കേരളം വിറങ്ങലിച്ചു നിന്ന പ്രളയസമയത്തും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു മാപ്പ് അപേക്ഷയുമായി എത്തിയിരിക്കുകയാണ് മാന്യനായ ഒരു പ്രവാസി മലയാളി.

കാറപകടത്തെ തുടർന്ന് പതിനേഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനയുടെ ജീവൻ നഷ്ടപ്പെട്ടത് പോലുമറിയാതെ മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ കടന്നു പോകുന്ന പ്രശസ്ത വയലിനിസ്റ്റായ ബാലഭാസ്ക്കറിനെയും ഭാര്യയെയുമാണ് ഈ മാന്യയുവാവ് തന്‍റെ അശ്ലീല പദത്തിന് ഇരയാക്കിയത്.



ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തയ്ക്ക് താഴേ ഇദ്ദേഹം കുറിച്ചത്, "മകളെ നഷ്ടപ്പെട്ടങ്കിലെന്താ, അവന് അധികം പ്രായം ഒന്നും ആയിട്ടില്ലല്ലോ, ഇനിയും കുഞ്ഞിനെ ഉണ്ടാക്കാമല്ലോ'.എന്നായിരുന്നു.

അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ജീവനായി ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന വേളയിൽ പ്രത്യക്ഷപ്പെട്ട ഈ വരികളോട് ക്ഷമിക്കുവാൻ ഒരു മനുഷ്യനും സാധിക്കില്ല. പ്രതിഷേധം ആളിക്കത്തിയ ഈ കുറിപ്പിനെ അപലപിച്ച് "കിടിലൻ ഫിറോസ്' എന്ന ഫേസ്ബുക്ക് പേജിലും ഒരു കുറിപ്പു പ്രത്യക്ഷപ്പെട്ടിരുന്നു. അശ്ലീല കമന്‍റിട്ട ഈ വ്യക്തിയെ പ്രവാസികളായ ആളുകൾ ഒന്ന് കണ്ടെത്തണം എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. പലഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ മാപ്പ് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഇദ്ദേഹം. കാര്യമറിയാതെ ആക്ഷേപിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്ന സ്ഥിരം ശൈലി വീണ്ടും ആവർത്തിക്കുകയാണ് ഇവിടെ.



"ബാലുച്ചേട്ടൻ തിരികെ വരും, വരികതന്നെ ചെയ്യും . ആരോഗ്യനില പുരോഗതിയിൽ തന്നെയാണ്. ആ മനുഷ്യന്‍റെ നേരിയ ചലനങ്ങൾ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങൾ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾ ബാലുച്ചേട്ടന് കാവലുണ്ട്' എന്ന് പറഞ്ഞാണ് ഫിറോസ് തന്‍റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.