ഷാവോലിന്‍ കുങ് ഫു പരിശീലനത്തിനിടയില്‍ കരയുന്ന കുട്ടികള്‍; വീഡിയോ
Tuesday, August 30, 2022 11:33 AM IST
ചൈനയിലെ ഷാവോലിന്‍ ക്ഷേത്രത്തിന്‍റെ പേര് നിങ്ങള്‍ കേട്ടിരിക്കണം. ഷാവോലിന്‍ കുങ് ഫു എന്ന് വിളിക്കപ്പെടുന്ന പ്രത്യേക കുങ്ഫു കലയ്ക്ക് പേരുകേട്ടതാണ് ഈ ക്ഷേത്രം. പലരും ഷാവോലിന്‍ കുങ് ഫു വിനെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള കുങ് ഫു ആയിട്ടാണ് കണക്കാക്കുന്നത്.

ലോകത്ത് പല ആയോധന കലകള്‍ ഉണ്ടെങ്കിലും ഏറ്റവും അധികം ഏകാഗ്രതയും സഹിഷ്ണുതയും ആവശ്യമുള്ള ഒന്നാണ് ഷാവോലിന്‍ കുങ് ഫു. ലോകമെമ്പാടും നിരവധി പേരുകേട്ട ആയോധന കലാകാരന്മാര്‍ ഉണ്ടെങ്കിലും, ഷാവോലിന്‍ ആയോധന അഭ്യാസികള്‍ക്ക് മുകളിലായി ആരും തന്നെയില്ല എന്നുവേണമെങ്കില്‍ പറയാം.

അവരുടെ അച്ചടക്കം, സാങ്കേതികത, ശക്തി, വഴക്കം എന്നിവ സമാനതകളില്ലാത്തതാണ്. ഷാവോലിന്‍ ആയോധന കല പഠിക്കുന്ന ഒരാള്‍ തികഞ്ഞ അഭ്യാസിയാകാന്‍ നിരവധി വര്‍ഷത്തെ കഠിനാധ്വാനം ആവശ്യമാണ്. അതിനാല്‍ത്തന്നെ അവര്‍ വളരെ ചെറുപ്പത്തിലേ പരിശീലനം ആരംഭിക്കുന്നു.

ചിലപ്പോള്‍ മൂന്നോ നാലോ വയസുമുതല്‍ ഈ പരിശീലനം ആരംഭിക്കും. കുട്ടികള്‍ ഷാവോലിന്‍ കുങ് ഫു പരിശീലിക്കുന്ന കാഴ്ച എപ്പോഴെങ്കിലും കണ്ടാല്‍ സാധാരണ കാഴ്ചക്കാരന്‍റെ കണ്ണുകളെ അതു നനയിക്കും. അത്ര കഠിനമായ പരിശീലനം തന്നെയാണത്.

അടുത്തിടെ "സ്‌പെഷ്യല്‍ ടൈംസ്' തങ്ങളുടെ ഫേസ്ബുക്കില്‍ ചെറിയ കുട്ടികള്‍ ഷാവോലിന്‍ കുങ്ഫു പരിശീലിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോയില്‍ വേദനാജനകമായ വിദ്യകള്‍ പരിശീലിക്കുന്നതിനിടയില്‍ കൊച്ചുകുട്ടികള്‍ കണ്ണീര്‍ പൊഴിക്കുന്നത് കാണാം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് ഒരു മരത്തില്‍ ചുറ്റി കണ്ണുകള്‍ അടച്ച് ധ്യാനിക്കുന്ന കുട്ടിയുടെ കാഴ്ചയോടെയാണ്.

അടുത്ത ദൃശ്യങ്ങളില്‍ ഒരു ഷാവോലിന്‍ സന്യാസി കുട്ടിയുടെ പുറം പിന്നിലേക്ക് വലിച്ചുപിടിക്കുന്നതും കുട്ടി വേദനകൊണ്ട് കരയുന്നതും കാണാം. ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും വഴക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇത്തരത്തില്‍ കുട്ടികളെ ശീലിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

പരിശീലനം കഠിനമാണെങ്കിലും ശേഷം അവര്‍ തികഞ്ഞ അഭ്യാസികളായി മാറും എന്നത് ശുഭകരമായ ഒന്നാണെന്ന് ചിലര്‍ കമന്‍റുകളായി പറയുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.