സിംഹത്തിന്‍റെ ഭക്ഷണം മോഷ്ടിക്കുവാനെത്തിയ കഴുതപ്പുലികൾക്ക് സംഭവിച്ചത്...
Wednesday, November 28, 2018 4:04 PM IST
കാര്യം കാട്ടിലെ രാജാവാണൊന്നൊക്കെ പറയുമെങ്കിലും ഒറ്റപ്പെട്ട് നിൽക്കുകയാണെങ്കിൽ ഏതു ചെറിയമൃഗത്തിനും കൂട്ടമായി എത്തി സിംഹത്തെ ആക്രമിക്കുവാൻ സാധിക്കും.

ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗർനാഷണൽ പാർക്കിൽ അരങ്ങേറിയത്. എന്നാൽ ആക്രമണം അഴിച്ചു വിടുന്നതിനു തൊട്ടുമുമ്പ് രണ്ടു സിംഹ കുട്ടികൾ ഇവിടെ എത്തിയതിനാൽ സിംഹം പരാജയപ്പെട്ടില്ല.

താൻ കഷ്ടപ്പെട്ട് പിടികൂടിയ മൃഗത്തെ കഴിക്കുവാനൊരുങ്ങുമ്പോഴാണ് സിംഹത്തിനു ചുറ്റും കഴുതപ്പുലികൾ കൂടിയത്. സിംഹം പിടികൂടിയ മൃഗത്തെ കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ആദ്യം അകലം പാലിച്ചിരുന്ന കഴുതപ്പുലികൾ ഒരുമിച്ച് സിംഹത്തിന്‍റെ അടുക്കലെത്തിയപ്പോൾ സിംഹത്തിന് ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കാരണം നിലത്തു കിടക്കുന്ന മൃഗത്തിന്‍റെ അടുക്കൽ നിന്നും എഴുന്നേറ്റാൽ കഴുതപ്പുലികൾ ഇവയുമായി കടന്നുകളയുമെന്ന് ഉറപ്പായിരുന്നു.

അൽപ്പ സമയത്തിനു ശേഷം സിംഹത്തെ എല്ലാവരും ചേർന്ന് ആക്രമിച്ച് ഭക്ഷണം കൈക്കലാക്കുമെന്ന ഘട്ടമായപ്പോൾ അകലെ നിന്നും ഓടിയെത്തിയ രണ്ട് സിംഹ കുട്ടികൾ കഴുതപ്പുലികളെ സ്ഥലത്തു നിന്നും ഭയപ്പെടുത്തി ഓടിച്ചു വിടുകയായിരുന്നു.

ക്രൂഗർ നാഷണൽ പാർക്ക് സന്ദർശിക്കുവാനെത്തിയ അംബെൽ സോമെസ് എന്ന കുട്ടിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.