ഈ നിമിഷത്തിന് ഇരട്ടി മധുരം; പ്രളയത്തിൽ മുങ്ങിയ വിവാഹം ദുരിതാശ്വാസക്യാന്പിൽ സമംഗളമായി
Tuesday, August 28, 2018 12:55 PM IST
പ്രളയത്തിൽ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ദുരിതാശ്വാസക്യാന്പ്. എംഎൽഎയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പോലീസും സർക്കാരുദ്യോഗസ്ഥരും ഒത്തൊരുമിച്ചപ്പോൾ രതീഷിന്‍റെയും അമ്മുവിന്‍റെയും പ്രണയ വിവാഹത്തിന് ഇരട്ടിമധുരം. ആലപ്പുഴ ബിലീവേഴ്സ് സ്കൂളിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു താലി ചാർത്ത്.

ചന്പക്കുളം കന്നേകോണിത്തറവീട്ടിൽ ബിജു- നിർമല ദന്പതികളുടെ മകൾ അമ്മുവും കണ്ണൂർ ആലങ്കോട് ചാപ്പിലി വീട്ടിൽ നാണു-ലത ദന്പതികളുടെ മകൻ രതീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞ 21നു നടത്താനായിരുന്നു തീരുമാനം.

പ്രളയം വന്നതോടെ കുടുംബം ദുരിതാശ്വാസക്യാന്പിലായി. ഇതോടെ മുഹൂർത്തവും തീയതിയും മാറി. പിന്നെയുണ്ടായിരുന്നത് 27ലെ മുഹൂർത്തമായിരുന്നു. അന്നും വിവാഹം നടക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലായി ബിജുവും കുടുംബവും. ഒടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ബിജു ക്യാന്പധികൃതരുടെ മുന്നിൽ പ്രശ്നം അവതരിപ്പിച്ചത്. തുടർന്ന് ജനപ്രതിനിധികളും മറ്റും വിവാഹ ഒരുക്കവും തുടങ്ങി.

അമ്മുവിന്‍റെ ബന്ധുക്കളിൽ പലരും പല ക്യാന്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരേയും ഇന്നലെ സ്കൂളിലെത്തിക്കാൻ ആര്യാട് പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ഇവർക്ക് എല്ലാ സഹായവുമായി സ്കൂൾ അധികൃതർ, ഹരിതസേനാംഗങ്ങൾ, എഡിഎസ്, സിഡിഎസ് പ്രവർത്തകരും അണിനിരന്നതോടെ മംഗളകരമായി വിവാഹവേദി. ചടങ്ങുകൾക്കുശേഷം എ.എം. ആരിഫ് എംഎൽഎയാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.