മരണത്തിന്‍റെ മുന്നിലും പതറിയില്ല; ആ മാലാഖമാർക്ക് ലോകത്തിന്‍റെ ആദരം
Wednesday, June 6, 2018 3:20 PM IST
നിപ്പാ വൈറസ് ബാധയേറ്റവരെ പരിചരിച്ച് ഇതേ രോഗം ബാധിച്ച് മരണത്തിനു മുമ്പിൽ കീഴടങ്ങിയ മലയാളി നഴ്സ് ലിനിയുടെ കഥ ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ലിനിയുടെ ത്യാഗത്തെ ലോകവും ആദരിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ആദരിച്ച മൂന്ന് വനിതകളിൽ ഒരാളായി മാറിയിരിക്കുകയാണ് ലിനി.

ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിയേറ്റ് മരണം പുൽകിയ റസാൻ അൽ നജ്ജാർ, ലൈബീരിയയിൽ എബോളയ്ക്കെതിരെ പോരാടുകയും അതിനു ശേഷം പ്രസവത്തോടെ മരിക്കുകയും ചെയ്ത സലോം കർവ എന്നീ വനിതകളാണ് ലിനിക്കൊപ്പം ലോകത്തിന്‍റെ അംഗീകാരം ഏറ്റുവാങ്ങിയ മറ്റ് മഹിളാ രത്നങ്ങൾ.



നിപ്പാ വൈറസ് പടരുവാൻ ആരംഭിച്ച സമയത്ത് ലിനി സ്വീകരിച്ച നിലപാടാണ് ഈ അദരം ഇവരെ തേടിയെത്തുന്നതിനും കാരണമായത്. നിപ്പാ പിടിപെട്ടെന്ന് മനസിലാക്കിയ ലിനി തന്നെ ഐസൊലേഷൻ വാർഡിലേക്കു മാറ്റണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തന്നെ കാണാൻ എത്തിയ ബന്ധുക്കളെ പോലും കാണാൻ കൂട്ടാക്കാതിരുന്ന ലിനി, ഭർത്താവിനെഴുതി വെച്ച കത്ത് ഏറെ നൊമ്പരത്തോടെയാണ് ഏവരും വായിച്ചറിഞ്ഞത്.

നഴ്സിംഗ് എന്ന തൊഴിലിന്‍റെ മഹത്വം എത്രമാത്രമുണ്ടെന്ന് ഒരു നാടിനെ മുഴുവൻ ബോധ്യമാക്കിക്കൊടുത്ത ലിനിക്ക്, ഭർത്താവിനെയും പറക്കമുറ്റാത്ത തന്‍റെ കുഞ്ഞുങ്ങളെയും അവസാനമായി ഒരുനോക്കു കാണാൻ പോലുമുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അവസാനം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ആശുപത്രി അധികൃതർ തന്നെ സംസ്കരിച്ചപ്പോൾ വിങ്ങിപ്പൊട്ടിക്കരയുവാൻ മാത്രമായിരുന്നു ഏവരുടെയും വിധി.

ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും രോഗികൾക്ക് ചികിത്സ നിഷേധിക്കാതിരുന്ന ലിനിക്കൊപ്പം ലോകാരോഗ്യ സംഘടന ആദരിച്ച മറ്റ് രണ്ടു പേരെക്കുറിച്ചും പറയാൻ ഒരുപാടുണ്ട്. ഇസ്രയേൽ- പലസ്തീൻ അതിർത്തിയായ ഗാസയിലെ യുദ്ധഭൂമിയിൽ പരിക്കേറ്റ് രക്തം വാർന്നൊഴുകിക്കിടന്നവരെ പരിചരിക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു റസാൻ അൽ നജ്ജാർ എന്ന ഇരുപത്തിരണ്ടുകാരി. കുട്ടിത്തം വിട്ടുമാറാത്ത മുഖവുമായി അവർക്ക് ഇടയിലേക്ക് പറന്നിറങ്ങിയ ആ യുവതിയെ കാത്തിരുന്നത് തീ തുപ്പുന്ന വെടിയുണ്ടകളാണ്.



ഗാസയിലെ പട്ടണമായ ഖാൻ യൂനസിൽ പരിക്കേറ്റ സമരക്കാരായ പലസ്തീനികൾക്കുള്ള മരുന്നുമായി പോകുമ്പോൾ ആണ് റസാന് ജീവൻ നഷ്ടമായത്. മരണത്തിന്‍റെ രൂപത്തിൽ തന്നെ കവർന്നെടുക്കാൻ വെടിയുണ്ടകൾ തയാറായപ്പോൾ ധരിച്ചിരുന്ന വെളുത്ത വസ്ത്രം ഉയർത്തി റസാൻ വിശിക്കാട്ടിയെങ്കിലും മരണത്തെ പുൽകുക എന്നതായിരുന്നു വിധി അവൾക്കായി സൂക്ഷിച്ച വാക്ക്.

ഏവരെയും ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പുറപ്പെട്ട മകൾ ജീവച്ഛവമായി തിരികെയെത്തിയപ്പോൾ രക്തക്കറ പുരണ്ട വസ്ത്രങ്ങളും ബാൻഡേയ്ഡുകളും ഉയർത്തി റസാന്‍റെ അമ്മ പറഞ്ഞു- ഇതാണ് എന്‍റെ മകളുടെ ആയുധവും യുദ്ധോപകരണങ്ങളും. രക്തം ചിന്തിയവരെ ശുശ്രൂഷിക്കുവാൻ ഇറങ്ങിത്തിരിച്ച ഈ യുവതിയെ തേടി ലോകത്തിന്‍റെ അംഗീകാരം ഇപ്പോൾ എത്തിയിരിക്കുകയാണ്.

എബോളയ്ക്കെതിരായ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ലൈബീരിയയിൽ നഴ്സായ സലോം കർവ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. എബോള ബാധിച്ചിരുന്ന ഇവർ അതിൽ നിന്നും രക്ഷപെട്ട ശേഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ച് രോഗികളെ ശുശ്രൂഷിക്കുവാൻ ആരംഭിച്ചത്. ഡോക്ടറായിരുന്ന അച്ഛനുൾപ്പടെ ഏഴു കുടുംബാംഗങ്ങളെയാണ് സലോം കർവയ്ക്ക് എബോള കാരണം നഷ്ടമായത്.

ഗർഭിണിയായ സഹോദരിയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് സലോമിന് ഈ രോഗം പിടിപെട്ടത്. സലോമിനൊപ്പം കാമുകനും ഈ രോഗം പിടിപ്പെട്ടിരുന്നു. തുടർന്ന് രോഗ വിമുക്തരായ ഇരുവരും ചേർന്നാണ് എബോള രോഗ ബാധിതരെ ശുശ്രൂഷിക്കുവാൻ മുമ്പിൽ നിന്നത്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് സലോമിന്‍റെയും ഹാരിസിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞത്.



അതിനു ശേഷം സലോം നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു തുടർച്ചയായ ഗർഭധാരണവും പ്രസവവും ആരോഗ്യത്തെ ബാധിക്കുമെന്നായപ്പോൾ നാലാമത്തെ കുഞ്ഞിനെ ഗർഭത്തിലേ ഇല്ലാതാക്കാൻ അവർ ആദ്യം ചിന്തിച്ചു. എന്നാൽ പിന്നീട് ആ തീരുമാനത്തിൽ നിന്ന് ഇവർ പിന്മാറി. ഗർഭകാലത്തിലുടനീളം രക്തസമ്മർദ്ദം വളരെക്കൂടുതലായതിനാൽ സിസേറിയനിലൂടെയാണ് സലോം കുഞ്ഞിന് ജന്മം നൽകിയത്.

പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടും സലോമിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടില്ല. ആശുപത്രി അധികൃതർ അവരുടെ അവശതയെ അവഗണിച്ചു. ഒരിക്കൽ എബോള രോഗബാധിതരായവർ രോഗാണു വാഹകരാണെന്ന അന്ധവിശ്വാസത്തിലാണ് അവർ സലോമിന് ചികിത്സ നിഷേധിച്ചത്. രോഗം മൂർച്ഛിച്ച സലോമിനെ ഹാരിസ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.

എബോള വാഹകയാണെന്ന കാരണത്താൽ അവർ സലോമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ വിസമ്മതിച്ചു. അവസാനം ചികിത്സ കിട്ടാതെ അവൾ മരിക്കുകയായിരുന്നു. അസുഖം മാറിയാലും അവരുടെ ശരീരത്തിൽ രോഗാണുക്കളുണ്ടാകുമെന്ന ഭയത്താലാണ് ഡോക്ടർമാർ അവരെ തൊടാനറച്ച് മാറി നിന്നത്. അങ്ങനെ നിസ്സഹായതയോടെ ഭർത്താവിനെയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും ബാക്കിയാക്കി 2017 ൽ അവർ ഈ ലോകത്തു നിന്നും യാത്രയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.