ഉൗരും പേരുമറിയാതെ ഒരു വർഷം കേരളത്തിൽ; ഒരു വാട്സ്ആപ്പ് വീഡിയോ കോളിൽ ബിലാലിന് തിരികെ ലഭിച്ചത് പിതാവിനെ
Sunday, October 7, 2018 1:08 PM IST
വീടും നാടുമുപേക്ഷിക്കപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് കേരളത്തിലെത്തിയ ഡൽഹിയ സ്വദേശിയായ കോടീശ്വര പുത്രൻ ഒരു വർഷത്തിനു ശേഷം പിതാവിന്‍റെ അരികിൽ തിരികെയെത്തി. ഒരു വർഷം മുമ്പാണ് പ്രായത്തിനനുസരിച്ച് വളർച്ചയില്ലാത്ത സംസാരശേഷി കുറവുള്ള പതിനേഴുകാരൻ അലഞ്ഞ് തിരിഞ്ഞ് കൊച്ചിയിലെത്തിയത്.

അറിയാത്ത സ്ഥലത്തെത്തിയതിന്‍റെ പരിഭ്രാന്തിയിൽ ബഹളം വച്ച കുട്ടി കൊച്ചിയിലെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൈയിലെത്തി. ഇവർ ചികിത്സയ്ക്കായി കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചു. ചികിത്സയ്ക്കു ശേഷം മനോനില വീണ്ടെടുത്ത ഈ ബാലൻ പിന്നീട് തൃശൂർ ചിൽഡ്രൻസ് ഹോമിന്‍റെ സംരക്ഷണയിലാണ് വളർന്നത്.

ബിലാൽ എന്നുള്ള ഈ കുട്ടി വീട് എവിടെയാണ് മാതാപിതാക്കളുടെ പേര് എന്താണെന്നുള്ള ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരം വ്യക്തമായിരുന്നില്ല. സഹോദരന്‍റെ പേര് മാത്രം ഇടയ്ക്ക് പറയുമായിരുന്നു. പ്രിജിത്ത് എന്നയാളായിരുന്നു ബിലാലിന്‍റെ കെയർടേക്കർ. ചിൽഡ്രൻസ് ഹോമിലെ കുട്ടിക്ക് പ്രായപൂർത്തിയായാൽ മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്ന് നിയമമുള്ളതിനാൽ ഇതിന്‍റെ പേപ്പറും മറ്റും തയാറാക്കുന്നത് പ്രിജിത്തിന്‍റെ ഉത്തരവാദിത്വമായിരുന്നു. നാട് എവിടെയാണെന്ന് അദ്ദേഹം ചോദിച്ചപ്പോൾ "ഒഖനുമണ്ടി' എന്ന വാക്കാണ് ബിലാൽ പറഞ്ഞത്.

മനസിൽ ഒരു ആശയം തോന്നിയ പ്രിജിത്ത് ഈ വാക്ക് ഗൂഗിളിൽ തെരഞ്ഞപ്പോൾ ഡൽഹിയിലെ ഒരു മാർക്കറ്റിന്‍റെ പേരാണെന്ന് മനസിലാക്കി. തുടർന്ന് അവിടെയുള്ള പോലീസ് സ്റ്റേഷനുകളിൽ അദ്ദേഹം ബന്ധപ്പെട്ടുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. മറ്റൊരു ആശയം മനസിൽ തോന്നിയ പ്രിജിത്ത് ഫേസ്ബുക്കിന്‍റെ സഹായത്തോടെ മാർക്കറ്റിലെ ഒരു വ്യാപാരിയെ കണ്ടുപിടിച്ചു.

അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞപ്പോൾ മാർക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വർഷം മുമ്പ് കാണാതായെന്ന് പ്രിജിത്തിനോടു പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ അദ്ദേഹം കണ്ടെത്തി. വാട്സ്ആപ്പിലെ വീഡിയോ കോളിൽ വരാമോയെന്ന് പ്രജിത്ത് ചോദിച്ചു. വീഡിയോ കോളിൽ പിതാവിനെ കണ്ട ബിലാൽ നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുകയായിരുന്നു.

ഉടൻ തന്നെ ബിലാലിന്‍റെ അച്ഛനും സഹോദരനും വിമാനമാർഗത്തിൽ നെടുമ്പാശേരിയിലെത്തുകയും അവിടെ നിന്നും തൃശൂരിലേക്കെമെത്തുകയുമായിരുന്നു. ഒരിക്കലും ഇനി കണ്ടുമുട്ടില്ലെന്നു കരുതിയ ആ അച്ഛനും മകനും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഈ രംഗങ്ങൾ കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു.

പരമ്പരാഗതമായി വ്യാപാരിയായ കോടീശ്വരനാണ് ബിലാലിന്‍റെ അച്ഛൻ മുഹമ്മദ് റയീസ്. എട്ടു പെണ്‍മക്കളുള്ള അദ്ദേഹത്തിന്‍റെ ഏക മകനാണ് ബിലാൽ. വഴിതെറ്റി കൊച്ചിയിലെത്തിയതാണ് ബിലാലെന്നും റയീസ് പറഞ്ഞു. മകനെ ഇത്രെയും കാലം സംരക്ഷിച്ചതിന് നന്ദി അറിയിച്ചാണ് അദ്ദേഹം മകനെയും കൂട്ടി മടങ്ങിയത്. മാത്രമല്ല മകനെ തങ്ങൾക്ക് തിരികെ നൽകുവാൻ പ്രയത്നിച്ച പ്രിജിത്തിനോടും അദ്ദേഹം ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.