Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
യുപിഎ ഭരണകാലത്ത് കാളവണ്ടിയിൽ കയറി സമരം ചെയ്തുകൊണ്ടിരുന്ന അണികളും 50 രൂപയ്ക്കു പെട്രോളും ഡീസലും കിട്ടിയാൽ കുഴപ്പമുണ്ടോയെന്നു ചോദിച്ച നേതാക്കളുമൊക്കെ ഒരക്ഷരം ഉരിയാടുന്നില്ല. വല്ലതും ചോദിച്ചാൽ വികസനത്തിന്റെയും കക്കൂസ് പണിയുടെയും
പരസ്യഗാനം ആലപിക്കും.
നാട്ടുകാർക്കു നയാപൈസയുടെ പ്രയോജനമില്ലെങ്കിലും ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില സമീപകാലത്തെ ഏറ്റവും താഴ്ചയിലാണ്. ക്രൂഡ് ഓയിൽ വില വർധിക്കുന്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും ക്രൂഡ് വില കുറയുന്പോൾ നികുതി വർധിപ്പിച്ചോ പഴയ നഷ്ടത്തിന്റെ കണക്കു പറഞ്ഞോ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന രീതി നാട്ടുനടപ്പായി. എതിർത്തിട്ടു കാര്യമില്ലെന്നു തീരുമാനിച്ചു പ്രതിപക്ഷവും മാളത്തിലൊളിച്ചു. അങ്ങനെ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പൊറുതിമുട്ടിയ സാധാരണക്കാർ തങ്ങളുടെ ഗതികേടുകൾക്കൊപ്പം ഏതുവിധേനയും ജീവിക്കാനുള്ള പരിശീലനത്തിലാണ്.
വിശക്കുന്ന കുഞ്ഞാണെങ്കിലും കരഞ്ഞു തളർന്നുകഴിയുന്പോൾ ഉറങ്ങിക്കൊള്ളുമെന്ന കേന്ദ്രബുദ്ധി കൊള്ളാമെന്നു സംസ്ഥാന സർക്കാരിനും തോന്നി. കേന്ദ്രസർക്കാരിനെ പഴി പറയുകയും ഒപ്പം വീതംപറ്റുകയും ചെയ്തിരുന്നവർ ഇപ്പോഴിതാ സ്വന്തം നിലയ്ക്കുള്ള കൊള്ളയും തുടങ്ങിയിരിക്കുന്നു. സംസ്ഥാനം വർധിപ്പിച്ച രണ്ടുരൂപ ഏപ്രിൽ ഒന്നു മുതൽ കൊടുത്തു തുടങ്ങാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 72 ഡോളർവരെ കുറഞ്ഞു. പക്ഷേ നാട്ടിൽ പെട്രോളിന് 106.29 രൂപയും ഡീസലിന് 95 രൂപയും കൊടുക്കണം. 2014ൽ യുപിഎ സർക്കാർ അധികാരമൊഴിഞ്ഞ മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില 108 ഡോളർ ആയിരിക്കെ രാജ്യത്തെ പെട്രോള്‍ വില ഡൽഹിയില്‍ 71.41 രൂപയും ഡീസല്‍ വില 49 രൂപയും മാത്രമായിരുന്നു. എന്നിട്ടും ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നാടുനീളെ സമരം നടത്തിക്കൊണ്ടിരുന്ന ബിജെപി അധികാരത്തിലെത്തിയതോടെ കളം മാറ്റിച്ചവിട്ടി. പിന്നീടുണ്ടായതു ചരിത്രമാണ്. ക്രൂഡ് ഓയിലിന്റെ ആഗോളവില കുറയുകയും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ വില കുത്തനെ കൂടുകയും ചെയ്തു.
മറ്റൊരു താരതമ്യംകൂടി നടത്തിയാൽ, എത്ര മനുഷ്യത്വരഹിതമാണ് ഇപ്പോഴത്തെ സർക്കാരിന്റെ നടപടിയെന്നു വ്യക്തമാകും. ക്രൂഡ് ഓയിൽ വില ഏറ്റവും കൂടിയ 2008 ജൂലൈയിൽ ബാരലിന് 148.93 ഡോളറായിരുന്നു ആഗോള വില. പക്ഷേ, അന്നുപോലും ഒരു ലിറ്റർ പെട്രോളിന് 50 രൂപയും ഡീസലിന് 35 രൂപയുമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. അന്നത്തേതിന്റെ പകുതി വില പോലും ഇന്നു ക്രൂഡ് ഓയിലിന് ഇല്ലെങ്കിലും പെട്രോളിന് ഇരട്ടിയിലേറെയും ഡീസലിനും പാചകവാതകത്തിനുമൊക്കെ പല മടങ്ങുമായി. നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരാഴ്ചയ്ക്കകം 10 പൈസ വർധിപ്പിച്ചുകൊണ്ടു തുടങ്ങിയ വർധനയാണ് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റും കണക്കുകൂട്ടലുകളുമെല്ലാം അട്ടിമറിച്ചുകൊണ്ട് കൊള്ളവിലയിലെത്തിയിരിക്കുന്നത്. യുപിഎ ഭരണകാലത്ത് കാളവണ്ടിയിൽ കയറി സമരം ചെയ്തുകൊണ്ടിരുന്ന അണികളും 50 രൂപയ്ക്കു പെട്രോളും ഡീസലും കിട്ടിയാൽ കുഴപ്പമുണ്ടോയെന്നു ചോദിച്ച നേതാക്കളുമൊക്കെ ഒരക്ഷരം ഉരിയാടുന്നില്ല. വല്ലതും ചോദിച്ചാൽ വികസനത്തിന്റെയും കക്കൂസ് പണിയുടെയും പരസ്യഗാനം ആലപിക്കും.
ഇന്ധനവില വർധനവിന്റെ പേരിൽ ബിജെപിയെ കടിച്ചുകീറിക്കൊണ്ടിരുന്ന സംസ്ഥാന ഭരണകർത്താക്കളും ജനങ്ങളുടെ ദുരിതം കൂട്ടി രണ്ടു രൂപ വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാരിന്റെ നുകവും ജനങ്ങളുടെ ചുമലിലാകും. കേന്ദ്രസർക്കാർ ഒന്‍പതു വർഷത്തോളം നടത്തിയ കൊള്ള സഹിച്ചവർ ഈ പോക്കറ്റടിക്കെതിരേ എന്തു പ്രതികരിക്കാൻ!
അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം എന്ന സംവിധാനത്തിലൂടെ അഭ്യന്തര മാര്‍ക്കറ്റിലെ ഇന്ധനവില നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളഞ്ഞ യുപിഎ സർക്കാരിനും ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ബിജെപി അവിടെയും നിർത്തിയില്ല. ക്രൂഡ് വില കുറയുന്പോഴും സെസും സ്പെഷൽ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയുമൊക്കെ ചുമത്തി ജനത്തെ പിഴിഞ്ഞു.
യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടിന്റെ ബാധ്യതകൾ തീർക്കുന്നതുകൊണ്ടാണ് ഇന്ധനവില തങ്ങൾ വർധിപ്പിക്കുന്നതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ആവർത്തിച്ചുകൊണ്ടിരുന്നത്. ഇതു തെറ്റിദ്ധരിപ്പിക്കലാണ്. സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നതും അതു തിരിച്ചടയ്ക്കുന്നതുമൊന്നും പുതിയ കാര്യമല്ല. അതിനുള്ള മാർഗങ്ങൾ ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യും. ഓയിൽ ബോണ്ടുകളും സർക്കാരിനു വലിയ ബാധ്യതയൊന്നുമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രാദേശിക നേതാക്കൾപോലും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ, മോദി സർക്കാർ ഇറക്കിയ ബോണ്ടുകളെക്കുറിച്ചും അതിന്റെ പേരിൽ, വരാനിരിക്കുന്ന സർക്കാരുകൾക്കുണ്ടാകുന്ന ബാധ്യതകളെക്കുറിച്ചും തിരിച്ചുചോദിക്കാൻ കോൺഗ്രസുകാർക്കു സമയവുമില്ല.
തെരഞ്ഞെടുപ്പുകൾ അടുക്കുന്പോൾ മാത്രം ഇന്ധനവില വർധന മരവിപ്പിക്കുന്ന കേന്ദ്രസർക്കാർ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പ് കഴിയുവോളം അടങ്ങിയിരിക്കുമെന്നു കരുതാം. സംസ്ഥാനത്തെ സ്ഥിതി അങ്ങനെയല്ല; അത്ര കഷ്ടമാണ് ഖജനാവിന്റെ കാര്യം. നികുതിക്കൊള്ളയല്ലാതെ മറ്റൊന്നും മുന്നിലില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും എണ്ണക്കന്പനികളുടെയും നല്ലകാലം ഇന്ത്യക്കാരുടെ കഷ്ടകാലമായി മാറിയിരിക്കുന്നു.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
കണ്ണൂരില്‍ കോണ്‍ഗ്രസുകാരിയായ യുഡിഎഫ് ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
കണ്ണൂരില്‍ കോണ്‍ഗ്രസുകാരിയായ യുഡിഎഫ് ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top