മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ വീണു രണ്ടു യുവാക്കൾ മരിച്ചു
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ വീണു രണ്ടു യുവാക്കൾ മരിച്ചു
Friday, August 12, 2022 1:08 AM IST
പുത്തൂർ: മരോട്ടിച്ചാൽ ഓലക്കയം വെള്ളച്ചാട്ടം കാണാനെത്തിയ ചെങ്ങാലൂർ സ്വദേശികളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ തയ്യാലക്കൽ വീട്ടിൽ ഷാജന്‍റെ മകൻ അക്ഷയ്(22), വെണ്ണാട്ടുപറന്പിൽ ആന്‍റോയുടെ മകൻ സാന്‍റോ (22) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണു സംഭവം.

ചെങ്ങാലൂർ സ്വദേശികളായ മൂന്നു പേർ രണ്ടു ബൈക്കുകളിലായാണ് ഓലക്കയം വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളത്തിൽ ഇറങ്ങിയ രണ്ടു പേർ കുളിക്കുന്നതിനിടെ കാൽവഴുതി പാറയിടുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആൽബിന്‍റെ നിലവിളി കേട്ടെത്തിയ സമീപ വാസികൾ ചേർന്നാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇരുവരെയും കരയ്ക്കെടുത്തത്.


തൃശൂരിൽനിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനയും, ഒല്ലൂർ സിഐ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, മാന്ദാമംഗലം വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പതിവായി അപകടങ്ങൾ ഉണ്ടാകുന്ന ഓലക്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സന്ദർശകർ എത്തുന്നത് പതിവാണ്. സ്ഥലപരിചയമില്ലാതെ എത്തുന്നവർ വെള്ളത്തിൽ ഇറങ്ങുന്പോൾ പാറയുടെ ഇടുക്കുകളിൽ കുടുങ്ങിയാണ് അപകടങ്ങൾക്കു വഴിവയ്ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.