ചിരിയുടെ അരനൂറ്റാണ്ട്
ചിരിയുടെ അരനൂറ്റാണ്ട്
Monday, March 27, 2023 1:51 AM IST
വെറും കോമാളിവേഷമാകാതെ സ്വഭാവനടന്‍റെ സൂക്ഷ്മതകൾ അഭിനയത്തിൽ അദ്ദേഹം കൊണ്ടുവന്നു. നാവിൻതുന്പിൽ സദാ നർമരസവുമായി നടന്ന ഈ നടൻ മലയാള സിനിമ പ്രദർശിപ്പിക്കുന്ന എവിടെയും വിലയുള്ള ഹാസ്യതാരമായി മാറി. ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റന്പതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്കൊപ്പം ജീവിതാനുഭവങ്ങൾ അനുഭവക്കുറിപ്പുകളുടെയും ചെറുകഥകളുടെയും രൂപത്തിലേക്കു പകർത്തിയപ്പോഴും ‘സ്വന്തം മുഖത്തുനോക്കി’ ചിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമാക്കി കാണാനുള്ള ചങ്കൂറ്റം അദ്ദേഹം കാട്ടി.

‘ഇന്നസെന്‍റ്’ എന്ന പേരിൽപോലും ഹാസ്യം കണ്ടെത്തിയാണ് അദ്ദേഹം ജീവിതം നമുക്കുമുന്നിൽ തുറന്നുവച്ചത്. പിറന്നു മൂന്നാംനാൾ അപ്പൻ തനിക്ക് ഇന്നസെന്‍റ്’ എന്നു പേരിട്ടതുതന്നെ മുഖത്തെ കള്ളലക്ഷണം കണ്ടിട്ടാണത്രേ! അദ്ദേഹത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘ഇവൻ എന്നെങ്കിലും ആരെയെങ്കിലും കൊന്നിട്ടോ ഖജനാവ് കുത്തിപ്പൊളിച്ചിട്ടോ പോലീസിന്‍റെ പിടിയിലാകും. അപ്പോൾ ജഡ്ജി ചോദിക്കും ‘ഈസ് ഹി ഇന്നസെന്‍റ്?’ ഉടനെ എതിർഭാഗം വക്കീൽ പറയും ‘സാർ, ഹി ഈസ് ഇന്നസെന്‍റ്’. പിന്നെ അപ്പീലില്ലല്ലോ, കേസ് തള്ളിപ്പോകും!’ ഇതായിരുന്നു അപ്പൻ കണ്ടെത്തിയ ന്യായം.

പഠനത്തിൽ ഉഴപ്പനായിരുന്ന, അത്യാവശ്യം കുരുത്തക്കേടുകൾ കൈയിലുണ്ടായിരുന്ന ബാല്യംമുതൽ പിന്നീട് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗണ്‍സിലർവരെയായപ്പോഴും പിടിവള്ളി ഇതേ നർമം. എല്ലാ കച്ചവടവും പൊളിഞ്ഞ്, ‘എങ്കിൽപ്പിന്നെ രാഷ്‌ട്രീയംകൂടി പരീക്ഷിച്ചേക്കാമെന്നു’ വിചാരിച്ചാണു സ്വതന്ത്ര സ്ഥാനാർഥിയുടെ കുപ്പായമിട്ടത്. ആ ഇന്നസെന്‍റ് ഒരു വീട്ടിലെത്തിയാൽ ഉമ്മറം മുതൽ അടുക്കളവരെ ചിരിയാണ് എന്ന് എതിർസ്ഥാനാർഥികൾ പോലും ആകുലപ്പെട്ടു. പറയുന്നതു തമാശയാണെങ്കിലും ചിരിയുടെ അമിട്ടുകൾ പൊട്ടുമെങ്കിലും കൊള്ളേണ്ടയാളുകൾക്ക് അതു കൊണ്ടു! അതായിരുന്നു ഇന്നസെന്‍റ് മാജിക്ക്.

കമ്യൂണിസം പറഞ്ഞു കച്ചവടം മറന്ന അപ്പന്‍റെ മാപ്രാണത്തെ പീടികയെപ്പറ്റിയും മന്നത്തു പദ്മനാഭനെക്കണ്ടു കുരിശുവരച്ച അമ്മാമ്മയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന്‍റെ എഴുത്തുകൾ വായിച്ച് ഊറിച്ചിരിക്കാത്തവർ വിരളം. എട്ടാം ക്ലാസിൽനിന്ന് ‘മോചനമില്ലെ’ന്നു മനസിലാക്കി പഠിപ്പു നിർത്തിയതും ജീവിതത്തിൽ ഒരിടത്തും പച്ചതൊടാതെ നിൽക്കക്കള്ളിയില്ലാതെ ഓടിയകാലവും തീപ്പെട്ടിക്കന്പനി പൊളിഞ്ഞു കടക്കാരനായി മുങ്ങിയതുമെല്ലാം പറയുന്പോൾ പൊട്ടിച്ചിക്കാൻ തോന്നുമെങ്കിലും യുവാവായ ഇന്നസെന്‍റിന്‍റെ അക്കാലത്തെ പങ്കപ്പാടുകൾ അതിൽ വായിച്ചെടുക്കാം.

സംവിധായകൻ മോഹൻ വഴിയാണ് ഇന്നസെന്‍റ് സിനിമയിലെത്തിയത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ സിനിമ. തുടർന്നും ചില ചിത്രങ്ങളിൽ ചെറുവേഷങ്ങൾ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ്’ എന്ന സിനിമാ നിർമാണക്കന്പനിയിലൂടെയാണ് രംഗത്തു നിലയുറപ്പിച്ചത്. ഇളക്കങ്ങൾ, വിടപറയുംമുന്പേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഒരുകഥ ഒരു നുണക്കഥ തുടങ്ങിയവ ഈ ബാനറിലാണു നിർമിച്ചത്. ‘വിടപറയും മുന്പേ’യ്ക്കായി ഭാര്യ ആലീസിന്‍റെ അവസാനത്തെ സ്വർണവും പണയം വയ്ക്കേണ്ടിവന്നു. ഈ സിനിമ മലയാള സിനിമയിലെ വിപ്ലവത്തിനാണു തുടക്കമിട്ടത്. പിന്നാലെ സാഹിത്യകാരൻ എം. മുകുന്ദന്‍റെ സഹോദരൻ എം. രാഘവൻ എഴുതിയ കഥ ‘ഇളക്കങ്ങൾ’ എന്ന സിനിമയായി. നിർമാതാവെന്ന നിലയിൽ അദ്ദേഹത്തിനു പൊൻതൂവലായിരുന്നു ഈ സിനിമ. സിനിമാ നടനായപ്പോൾ ഹാസ്യതാരമായി നിറഞ്ഞാടി. റാംജി റാവു സ്പീക്കിംഗ്‌ എന്ന സിനിമയിലെ ‘മാന്നാർ മത്തായി’ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല.


‘നൃത്തശാല’യിലൂടെ അഭിനയരംഗത്തെത്തിയ ഇന്നസെന്‍റ് കഴിഞ്ഞ സെപ്റ്റംബറിൽ കലാജീവിതത്തിൽ അരനൂറ്റാണ്ടും പിന്നിട്ടു. എ.ബി. രാജ് സംവിധാനം ചെയ്ത നൃത്തശാല, ശോഭനാ പരമേശ്വരൻ നായരാണു നിർമിച്ചത്. അക്കാലത്ത് ഉമ ലോഡ്ജിലെ ജീവിതത്തെക്കുറിച്ച് ഇന്നസെന്‍റ് പറഞ്ഞിട്ടുണ്ട്. ഭാര്യ ആലീസും ചെറിയ കുഞ്ഞുമായി ലോഡ്ജിന്‍റെ ഇടുങ്ങിയ മുറിയിലാണു കഴിഞ്ഞത്. എക്കാലത്തും ഇന്നസെന്‍റിന്‍റെ കരുത്തും കുടുംബംതന്നെയായിരുന്നു. ഇടയ്ക്ക് ആലീസിനു കാൻസർ ബാധിച്ചപ്പോഴും ‌‌എന്നോടുള്ള സ്നേഹം കൊണ്ട് ദൈവത്തോടു പ്രാർഥിച്ചു മേടിച്ചതാണ് ‘കാൻസർ’ എന്നായിരുന്നു പ്രതികരണം.

1973ൽ വെറും മൂന്നു സിനിമകളിലാണ് അഭിനയിച്ചതെങ്കിൽ എണ്‍പതുകൾ ആയപ്പോഴേക്കും വർഷത്തിൽ നാൽപതു സിനിമകളിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ തന്‍റെ പ്രകടനം കണ്ടു തൃശൂരിലെ തിയറ്ററിനുള്ളിൽ ചിരിച്ചുമറിയുന്ന കാണികളെക്കണ്ട് തനിക്കു കരച്ചിൽ നിർത്താൻ കഴിഞ്ഞില്ലെന്ന് ഒരിക്കൽ പറഞ്ഞു. കാൻസർ ബാധിതനായി തുടർചികിത്സകൾ നടത്തുന്പോഴും അദ്ദേഹം അഭിനയമോഹം അടക്കിയില്ല. സിനിമയ്ക്കായി സെറ്റിലെത്തി പലപ്പോഴും ആശുപത്രിയിലേക്കു തിരിച്ചുപോയി. 1980നുശേഷം 2020ൽ മാത്രമാണ് ഇന്നസെന്‍റ് ഒരു സിനിമയിൽപോലും അഭിനയിക്കാതിരുന്നത്.

ഇന്നസെന്‍റ്ജീ തും ലിഖോ!

തൃശൂർ: സിനിമാ സെറ്റുകളിലും പ്രസംഗങ്ങളിലുമൊക്കെ പറ്റിയ അമളികളും ജീവിതത്തിലെ കഷ്ടപ്പാടുകളുമൊക്കെ നർമത്തിന്‍റെ മേന്പൊടിയിട്ടു കേൾവിക്കാരെ കൈയിലെടുത്ത ഇന്നസെന്‍റിനോട് എഴുതണമെന്ന് ആദ്യം പറഞ്ഞത് ബോളിവുഡ് നടൻ ഓംപുരി.

അതുവരെ ഇന്നസെന്‍റിന്‍റെ കഥ പറച്ചിൽ എല്ലാവരും കേൾക്കുമായിരുന്നെങ്കിലും ആരും എഴുതണമെന്നു പറഞ്ഞിട്ടില്ല. ‘പുരാവൃത്തം’ എന്ന സിനിമയുടെ ചിത്രീകരണം കാസർഗോട്ട് നടക്കുന്നു. അതിൽ അഭിനയിക്കാൻ എത്തിയതാണ് ഓംപുരി.

ഇതേക്കുറിച്ച് ഇന്നസെന്‍റ് ഓർമിച്ചത് ഇങ്ങനെ: ‘ഷൂട്ടിംഗിനുശേഷം വൈകുന്നേരം ഓരോ നേരന്പോക്കുകൾ പറഞ്ഞിരിക്കുന്പോൾ എന്‍റെ ചുറ്റും നിറയെ ആളുകളാണ്. ഒന്നുരണ്ടു ദിവസം ഇതു ശ്രദ്ധിച്ച ഓംപുരി ചോദിച്ചു ‘അത് ആരാണെന്ന്’. എനിക്കൽപം ഹിന്ദിയൊക്കെ അറിയാം. ‘മേം’ കർത്താവാകുന്പോൾ ‘ഹും’ കൊടുക്കണം എന്നൊക്കെ. പിറ്റേന്ന് ഓംപുരിയുടെ അടുത്തിരുന്ന് അറിയാവുന്ന ഹിന്ദിയൊക്കെ എടുത്തു പ്രയോഗിക്കുന്പോഴാണ് ‘ഇന്നസെന്‍റ് ജീ, തും ലിഖോ’ എന്ന് നിർദേശിച്ചത്. എന്നിട്ടും ഞാൻ എഴുതിയില്ല. പിന്നീടു സത്യൻ അന്തിക്കാടും പ്രിയദർശനുമൊക്കെ നിർബന്ധിച്ചപ്പോഴാണ് എഴുതിത്തുടങ്ങിയത്.

പാർപ്പിടം; നെടുമുടി പേരിട്ടു

തൃശൂർ: കപ്പേളയുടെ രൂപമെന്നു പറഞ്ഞു നാട്ടുകാർ കളിയാക്കിയ ഇന്നസെന്‍റിന്‍റെ വീടിനു ‘പാർപ്പിടം’ എന്നു പേരിട്ടത് നെടുമുടി വേണു. പഴയവീടിന് അന്പതുവാര അകലെയാണ് ഇരിങ്ങാലക്കുടയിൽത്തന്നെ പുതിയ വീടുവച്ചത്. വീടിന് ഏതാണ്ടു കപ്പേളയുടെ രൂപം. എന്തിനാണ് ഇങ്ങനെയൊരു വീടുവച്ചതെന്നു ചിലർ ചോദിക്കാൻ തുടങ്ങി. പരിഹാസം കൂടിവന്നതോടെ ഈ സങ്കടം നെടുമുടി വേണുവുമായി പങ്കുവച്ചു. ‘ഇതിപ്പം വലിയ ശല്യായല്ലോ, എന്താ ഇതിനിപ്പം ഒരു പേരിടുകാ?’ വേണു പറഞ്ഞു ‘ഒരു കാര്യം ചെയ്യ്. പാർപ്പിടം എന്നിട്. അതായത് താമസിക്കുന്ന സ്ഥലം. അപ്പോൾപ്പിന്നെ ആർക്കും സംശയം ഉണ്ടാകില്ലല്ലോ. അങ്ങനെയാണു വീടിനു ‘പാർപ്പിടം’ എന്നു പേരു വന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.