റിക്രൂട്ട്മെന്‍റ് പരീക്ഷ: കാലാവധി ആറു മാസമായി ചുരുക്കണമെന്നു ശിപാർശ
റിക്രൂട്ട്മെന്‍റ് പരീക്ഷ: കാലാവധി ആറു മാസമായി ചുരുക്കണമെന്നു ശിപാർശ
Monday, March 27, 2023 12:43 AM IST
ന്യൂഡൽഹി: സിവിൽ സർവീസ് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളുടെ സമയപരിധി പരമാവധി ആറു മാസമായി കുറയ്ക്കണമെന്നു ശിപാർശ. സിവിൽ സർവീസ് പരീക്ഷയുടെ റിക്രൂട്ട്മെന്‍റ് കാലാവധി 15 മാസമായി തുടരുന്നത് ഉദ്യോഗാർഥികളുടെ ഊർജസ്വലത നഷ്‌ടമാകുന്നതിനും മാനസികസമ്മർദത്തിനും കാരണമാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, നീതിന്യായ വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണു കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷനോട് ഇക്കാര്യം ശിപാർശ ചെയ്തത്. സിവിൽ സർവീസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്‍റെ കാരണം യുപിഎസ്‌സി പരിശോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 2022ൽ സിവിൽ സർവീസ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത 11.35 ലക്ഷം വിദ്യാർഥികളിൽ 5.73 ലക്ഷം വിദ്യാർഥികൾ മാത്രമാണു പരീക്ഷയെഴുതിയത്.


പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ച് അന്തിമഫലം പുറത്തിറങ്ങുന്നതിനു 15 മാസമാണ് നിലവിലെ കാലാവധി. സിവിൽ സർവീസ് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളുടെ കാലാവധി ആറു മാസത്തിൽ കവിയുന്നത് ഉദ്യോഗാർഥികളുടെ വിലപ്പെട്ട സമയം പാഴാക്കുകയും മാനസികാരോഗ്യം തകരാറിലാക്കുകയും ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.

പരീക്ഷയുടെ നിലവാരത്തിനു കുറവുണ്ടാകാതെ പരീക്ഷാ കാലാവധി കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ യുപിഎസ്‌സി കൈക്കൊള്ളണമെന്നും കഴിഞ്ഞ അഞ്ചു വർഷം പരീക്ഷാഫീസ് ഇനത്തിൽ ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കിയ തുകയുടെ വിവരങ്ങളും യുപിഎസ്‌സി സമർപ്പിക്കണമെന്നും പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.