സിന്ധു ക്വാർട്ടറിൽ
സിന്ധു ക്വാർട്ടറിൽ
Friday, October 22, 2021 1:40 AM IST
ഒഡെൻസ് (ഡെന്മാർക്ക്): ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസിൽ ഒളിന്പിക് മെഡൽ ജേതാവായ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ഒരു മണിക്കൂർ ഏഴു മിനിറ്റ് നീണ്ട പോരാട്ടത്തിൽ താ‌യ്‌ലൻഡിന്‍റെ ബുസാനനെ കീഴടക്കിയാണു സിന്ധുവിന്‍റെ ക്വാർട്ടർ പ്രവേശനം.

സ്കോർ: 21-16, 12-21, 21-15. നാലാം സീഡായ സിന്ധു ക്വാർട്ടറിൽ ജാപ്പനീസ് താരമായ അൻ സിയോംഗിനെ നേരിടും. അഞ്ചാം സീഡുകാരിയാണു ജാപ്പനീസ് താരം. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മറ്റൊരു സാന്നിധ്യമായിരുന്ന സൈന നെഹ്‌വാൾ ആദ്യറൗണ്ടിൽ പുറത്തായിരുന്നു.

പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പുറത്തായി.

ലോക ഒന്നാം നന്പർ താരമായ ജപ്പാന്‍റെ കെന്‍റോ മൊമോട്ടയോടാണു ശ്രീകാന്ത് തോറ്റത്. 43 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 23-21, 21-9നായിരുന്നു മൊമോട്ടയുടെ ജയം. രണ്ടാം റൗണ്ടിൽ സമീർ വെർമ ലോക മൂന്നാം നന്പറായ ഡെന്മാർക്കിന്‍റെ ആന്ദ്രേസ് ആന്‍റെൻസെണുമായി കൊന്പുകോർക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.