സർ ജഡേജ ; ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സ്
സർ ജഡേജ ; ഇന്ത്യ ഒന്നാം  ഇന്നിംഗ്സിൽ  416 റണ്‍സ്
Sunday, July 3, 2022 1:26 AM IST
ബിർമിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പക്വത നിറഞ്ഞ സെഞ്ചുറികളിൽ ഒന്ന് എന്ന വിശേഷണം സ്വന്തമാക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഇന്ദ്രജാലം. സർ ജഡേജ എന്ന ചെല്ലപ്പേര് അന്വർഥമാക്കുന്ന സെഞ്ചുറിയായിരുന്നു എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിൽ പ്രതിസന്ധിയിലായിരിക്കേയായിരുന്നു ഋഷഭ് പന്തിന് ഒപ്പം രവീന്ദ്ര ജഡേജ ക്രീസിൽ ഒന്നിച്ചത്. പന്ത് സിക്സും ഫോറുമായി തകർത്തു മുന്നേറിയപ്പോഴും ജഡേജ പക്വതയുള്ള ഇന്നിംഗ്സുമായി മറുവശത്ത് അചഞ്ചലമായി നിലയുറപ്പിച്ചു. 194 പന്തിൽനിന്ന് 13 ഫോറിന്‍റെ അകന്പടിയോടെ 104 റണ്‍സുമായാണ് ജഡേജ പുറത്തായത്.
ജഡേജയുടെയും ഋഷഭ് പന്തിന്‍റെയും (146) സെഞ്ചുറിയിലൂടെ കരകയറിയ ഇന്ത്യ 416 റണ്‍സ് എന്ന ഒന്നാം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. 16 പന്തിൽ 31 റണ്‍സുമായി തകർത്തടിച്ച ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ 400 കടത്തിയത്. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സണ്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ 16-ാം വർഷവും ആൻഡേഴ്സണ്‍ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ബുംറ ഭൂം; ഇംഗ്ലണ്ട് 44/3

ഇന്ത്യയുടെ 416 റണ്‍സിനു മറുപടിയായി ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ അലെക്സ് ലീസും (6), സാക് ക്രൗളിയും (9) സ്കോർബോർഡിൽ 27 റണ്‍സ് എത്തിയപ്പോഴേക്കും പുറത്ത്. ലീസിനെ ബൗൾഡാക്കിയ ബുംറ, ക്രൗളിയെ മൂന്നാം സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്‍റെ കൈകളിലെത്തിച്ചു. ഇന്നിംഗ്സിലെ ഏഴാം ഓവറിന്‍റെ മൂന്നാം പന്ത് പൂർത്തിയായതോടെ മഴ വില്ലനായി എത്തി. മഴമാറി വീണ്ടും കളി ആരംഭിച്ചപ്പോൾ ഒല്ലി പോപ്പിനെ (10) സെക്കൻഡ് സ്ലിപ്പിൽ ശ്രേയസ് അയ്യറിന്‍റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പ്രഹരമേൽപ്പിച്ചു. ഇംഗ്ലണ്ട് 44/3.

15.1 ഓവറിൽ 60/3ൽ ഇംഗ്ലണ്ട് നിൽക്കുന്പോൾ വീണ്ടും മഴയെത്തി. മഴയ്ക്കുശേഷം വീണ്ടും കളിയാരംഭിച്ചു. 21 ഓവർ പൂർത്തിയായപ്പോൾ 77/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട് (31*), ജോണി ബെയർസ്റ്റൊ (10*) എന്നിവരാണ് ക്രീസിൽ.


വിദേശപ്പന്ത്

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ വിദേശ പിച്ചിലെ വിശ്വസ്തൻ എന്ന പേരു സ്വന്തമാക്കിയിരിക്കുന്നു ഋഷഭ് പന്ത്. ഋഷഭ് പന്തിന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണിൽ പിറന്നത്. വിദേശത്തെ നാലാമത്തേതും. 25 വയസ് പൂർത്തിയാക്കുന്നതിനു മുന്പ് ഏഷ്യക്കു പുറത്ത് നാലിൽ അധികം സെഞ്ചുറി നേടിയ രണ്ട് ഇന്ത്യൻ ബാറ്റർമാർ മാത്രമാണ് ടെസ്റ്റ് ചരിത്രത്തിൽ ഉള്ളത്. ഏഴ് സെഞ്ചുറി നേടിയ സച്ചിൻ തെണ്ടുൽക്കറും അഞ്ച് സെഞ്ചുറി നേടിയ സുനിൽ ഗാവസ്കറും.

വിദേശത്ത് ഒരു ഇന്ത്യൻ കീപ്പർ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്നതിന്‍റെ റിക്കാർഡും ഋഷഭ് പന്തിനാണ്. പന്ത് ഇതുവരെ നേടിയ നാല് സെഞ്ചുറി 23 മത്സരങ്ങളിൽനിന്നാണ്. മറ്റെല്ലാ വിക്കറ്റ് കീപ്പർമാരും ചേർന്ന് നാല് സെഞ്ചുറി നേടിയത് 260 മത്സരങ്ങളിൽ നിന്നും. ഇംഗ്ലണ്ടിൽ രണ്ട് സെഞ്ചുറി നേടുന്ന സന്ദർശക വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഇന്ത്യയുടെ പന്തിനുമാത്രം സ്വന്തം.

89 പന്തിൽ സെഞ്ചുറി നേടിയതിലൂടെ മുൻഗാമിയായ എം.എസ്. ധോണിയുടെ 93 പന്തിൽ സെഞ്ചുറി എന്ന വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ ശതകത്തിന്‍റെ റിക്കാർഡും പന്ത് സ്വന്തം പേരിലാക്കി. 74 പന്തിൽ സെഞ്ചുറി നേടിയിട്ടുള്ള മുഹമ്മദ് അസ്ഹറുദ്ദീന്‍റെയും കപിൽ ദേവിന്‍റേയും പേരിലാണ് റിക്കാർഡ്. സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ ധോണി (6 സെഞ്ചുറി) മാത്രമാണ് ഇനി പന്തിനു മുന്നിലുള്ളതെന്നതും മറ്റൊരു വസ്തുത.


ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്പ്

ആറാം വിക്കറ്റിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും നേടിയ 222 റണ്‍സ് കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ എഡ്ജ്ബാസ്റ്റണിലെ ഗ്രേറ്റ് എസ്കേപ്പിന് ഇന്ധനമേകിയത്. ഈ കൂട്ടുകെട്ടിൽ 133 റണ്‍സ് പന്തിന്‍റെ സംഭാവനയായിരുന്നു. വെറും 95 പന്തിലായിരുന്നു പന്ത് 133 റണ്‍സ് നേടിയത്. മറുവശത്ത് ജഡേജയുടെ ബാറ്റിൽനിന്ന് ഈ കൂട്ടുകെട്ടിലേക്ക് എത്തിയത് 144 പന്തിൽ 68 റണ്‍സും. അഞ്ചോ അതിൽ താഴെയോ വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ റിക്കാർഡിന് ഒപ്പവും പന്ത് - ജഡേജ സഖ്യം എത്തി.

ആറാം വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ തെണ്ടുൽക്കറും ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ് ടൗണിൽ 222 റണ്‍സ് നേടിയ റിക്കാർഡിനൊപ്പമാണ് പന്ത് - ജഡേജ കൂട്ടുകെട്ട്. ഇംഗ്ലണ്ടിൽ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ റിക്കാർഡാണിത്. 2018ൽ പന്തും കെ.എൽ. രാഹുലും ആറാം വിക്കറ്റിൽ നേടിയ 204 റണ്‍സ് പഴങ്കഥയായി.

പന്ത് ആയിരുന്നു ആക്രമണകാരി. നേരിട്ട 51-ാം പന്തിൽ അർധസെഞ്ചുറി തികച്ച പന്ത്, 89-ാം പന്തിൽ 100 തികച്ചു. ഇന്ത്യയുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറി എന്ന റിക്കാർഡും സ്വന്തമാക്കി. നാല് സിക്സും 19 ഫോറും അടക്കം 146 റണ്‍സുമായി പന്ത് പുറത്തായപ്പോൾ നേരിട്ടത് 111 പന്ത് മാത്രം, സ്ട്രൈക്ക്റേറ്റ് 131.53ഉം. ജോ റൂട്ടിന്‍റെ പന്തിൽ സാക് ക്രൗളിക്ക് ക്യാച്ച് നൽകിയാണ് പന്ത് പോരാട്ടം അവസാനിപ്പിച്ചത്.

പന്തിന്‍റെ ഇന്നിംഗ്സിന്‍റെ നേർവിപരീതമായിരുന്നു രവീന്ദ്ര ജഡേജ. 109-ാം പന്തിലാണ് ജഡേജ 50ൽ എത്തിയത്, 183-ാം പന്തിൽ സെഞ്ചുറിയും തികച്ചു. ജയിംസ് ആൻഡേഴ്സന്‍റെ പന്തിൽ വിക്കറ്റ് തെറിച്ച് പുറത്താകുന്പോൾ 194 പന്തിൽ 13 ഫോറിന്‍റെ സഹായത്തോടെ 104 റണ്‍സ് ആയിരുന്നു സർ ജഡേജയുടെ സന്പാദ്യം. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇതിനു മുന്പ് കളിച്ച ഏഴ് ടെസ്റ്റിൽ സച്ചൻ തെണ്ടുൽക്കറും വിരാട് കോഹ് ലിയും മാത്രമാണ് സെഞ്ചുറി നേടിയിരുന്നത്. എട്ടാം ടെസ്റ്റിൽ ഇന്ത്യക്കായി രണ്ട് സെഞ്ചുറി (പന്തും ജഡേജയും) പിറന്നു എന്നതും ശ്രദ്ധേയം.

ബ്രോഡിനെ അടിച്ചുപറത്തി ; അന്ന് യുവി 36, ഇന്ന് ബുംറ 35

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും എക്സ്പെൻസീവ് ഓവർ എന്ന നാണക്കേട് ഇംഗ്ലണ്ടിന്‍റെ സ്റ്റൂവർട്ട് ബ്രോഡിന്. ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ 84-ാം ഓവർ എറിയാൻ എത്തിയ ബ്രോഡ് വഴങ്ങിയത് 35 റണ്‍സ്. അതിൽ 29 റണ്‍സ് ബുംറ അടിച്ചെടുത്തു. നോബോൾ സിക്സും വൈഡ് ബൈ ഫോറും ചേർന്നതോടെ ഓവറിൽ പിറന്നത് 35 റണ്‍സ് ആയിരുന്നു.

2003-03ൽ ദക്ഷിണാഫ്രിക്കയുടെ റോബിൻ പീറ്റേഴ്സണിന്‍റെ ഒരു ഓവറിൽ വെസ്റ്റ് ഇൻഡീസിന്‍റെ ബ്രയാൻ ലാറ രണ്ട് സിക്സും നാല് ഫോറും അടക്കം 28 റണ്‍സ് അടിച്ചെടുത്തതായിരുന്നു ഒരു ഓവറിലെ ഏറ്റവും ഉയർന്ന സ്കോറിംഗ്. ഓസ്ട്രേലിയയുടെ ജോർജ് ബെയ്‌ലി ഇംഗ്ലണ്ടിന്‍റെ ജയിംസ് ആൻഡേഴ്സണിന് എതിരേയും (2013-14) ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെതിരേ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും (2019-20) ഒരു ഓവറിൽ 28 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

ട്വന്‍റി-20 ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്‍സ് വഴങ്ങിയ നാണക്കേടും ബ്രോഡിന്‍റെ പേരിലാണെന്നതും ശ്രദ്ധേയം. ഇന്ത്യയുടെ യുവരാജ് സിംഗ് 2007 ലോകകപ്പ് ട്വന്‍റി-20യിൽ ബ്രോഡിന്‍റെ ഒരു ഓവറിലെ ആറ് പന്തും സിക്സർ പറത്തി 36 റണ്‍സ് നേടിയിരുന്നു. രണ്ട് നാണക്കേടിന്‍റെ റിക്കാർഡിലും ഇര ബ്രോഡും വേട്ടക്കാർ ഇന്ത്യക്കാരുമാണെന്നതാണ് ഹൈലൈറ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.