ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം; കോഹ്ലിക്കെതിരെ പരാതി നൽകി
Saturday, June 7, 2025 6:39 AM IST
ബംഗളൂരു: ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിജയം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെയും പരാതി. സാമൂഹിക പ്രവർത്തകൻ എച്ച്.എം. വെങ്കിടേഷാണ് കോഹ്ലിക്കെതിരെ പരാതി നൽകിയത്.
സംഭവത്തിന് വിരാട് കോഹ്ലിയും ഉത്തരവാദിയാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ ഇതുവരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം കേസിൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെ പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു
Saturday, June 7, 2025 6:38 AM IST
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വൻ തീപിടിത്തം. തിരുവനന്തപുരം പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് ശനിയാഴ്ച പുലർച്ചെ നാലിന് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റും ചാക്കയിൽ നിന്ന് മൂന്നും വിഴിഞ്ഞം, കഴക്കൂട്ടം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഒരോ യൂണിറ്റ് ഫയർഫോഴ്സെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
കൊടും കുറ്റവാളി ദീപക് വർമ്മ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Saturday, June 7, 2025 5:33 AM IST
ലക്നോ: യുപിയിലെ കൊടും കുറ്റവാളി ദീപക് വർമ്മ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
കഴിഞ്ഞ ദിവസം ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നാലെ പോലീസ് അഞ്ച് സംഘങ്ങളായി തെരച്ചിൽ തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ പ്രതിയെ ദേവി ഖേഡ മേഖലയിൽ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ പ്രതി പോലീസിനുനേരെ വെടിയുതിർത്തുക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിയുതിർത്തപ്പോൾ പ്രതിക്ക് നെഞ്ചിൽ വെടിയേറ്റു.
തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍
Saturday, June 7, 2025 4:02 AM IST
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാദം ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലെത്തിക്കുമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത ഗാസിയാബാദ് സ്വദേശി ആശിഷ് സിംഗാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. രാമക്ഷേത്രത്തിലെ പ്രസാദം, ക്ഷേത്രത്തിന്റെ രൂപം ആലേഖനം ചെയ്ത നാണയങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുമെന്നായിരുന്നു വെബ്സൈറ്റിലൂടെ ആശിഷ് വാഗ്ദാനം ചെയ്തിരുന്നത്.
ഇതിനായി ഇന്ത്യക്കാരിൽ നിന്ന് 51 രൂപയും വിദേശികളിൽ നിന്ന് 11 യുഎസ് ഡോളറും ഫെസിലിറ്റേഷന്‍ ഫീസായി ഈടാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പത്തുകോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
പ്രസാദം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തി. 2023 ഡിസംബര്‍ 19നും 2024 ജനുവരി 12 നും ഇടയില്‍ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തരില്‍ നിന്ന് 6.3 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് ഇയാള്‍ക്ക് ലഭിച്ചത്.
പോര് മുറുകുന്നു; വൈറ്റ് ഹൗസിലെ ചുവന്ന ടെസ്ല കാർ വിൽക്കുമെന്ന് ട്രംപ്
Saturday, June 7, 2025 2:48 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കുമായുള്ള പോര് മുറുകുന്നു. വൈറ്റ് ഹൗസിലെ ചുവന്ന ടെസ്ല കാർ വിൽക്കുമെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ വാങ്ങിയ കാറാണ് ട്രംപ് ഒഴിവാക്കുന്നത്.
ടെസ്ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം. മസ്കിന്റെ കമ്പനിയായ ടെസ്ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇരുവരുടെയും സോഷ്യൽ മീഡിയ ഹാൻഡിലിലാണ് പോര് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ സർക്കാരിലെ പദവി മസ്ക് ഒഴിഞ്ഞിരുന്നു.
രാഹുലിന് സെഞ്ചുറി; ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍
Saturday, June 7, 2025 2:12 AM IST
നോര്താംപ്റ്റണ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
തനുഷ് കൊട്ടിയാന് (അഞ്ച്), അന്‍ഷൂല്‍ കാംബോജ് (ഒന്ന്) എന്നിവരാണ് ക്രീസില്‍. കെ.എല്‍. രാഹുലിന്റെ (116) സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, അഭിമന്യൂ ഈശ്വർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് ലഞ്ചിന് പിരിയുമ്പോള്‍ നഷ്ടമായത്.
ജയ്സ്വാള്‍ 17 റണ്‍സെടുത്തും ഈശ്വർ 11 റണ്‍സെടുത്തും പുറത്തായി. മലയാളി താരം കരുണ്‍ നായര്‍ 71 പന്തില്‍ 40 റണ്‍സെടുത്തും ധ്രുവ് ജുറേല്‍ 87 പന്തില്‍ 52 റണ്‍സുമെടുത്ത് പുറത്തായി.
നിതീഷ് കുമാര്‍ റെഡ്ഡി (34), ശര്‍ദ്ദുല്‍ താക്കൂര്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റണ്‍മല തീർത്ത ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ
Saturday, June 7, 2025 1:16 AM IST
ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ വീണ്ടും കത്തയച്ചു. ഇതുസംബന്ധിച്ച് ഇന്ത്യക്ക് നാലു കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെയാണ് ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിച്ചത്.
ജലലഭ്യതക്കുറവ് കാരണം പാക്കിസ്ഥാൻ കടുത്ത വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. ഇതിനുപിന്നാലെയാണ് ഇന്ത്യയ്ക്ക് കത്തയക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്. ഭീകരതയും വ്യാപാരബന്ധവും ഒരുമിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനിലെ നിരവധിയാളുകൾ ഉപജീവനത്തിനായി സിന്ധു നദിയെയാണ് ആശ്രയിക്കുന്നതെന്നാണ് നിഗമനം.
വാഹനാപകടം; വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു
Saturday, June 7, 2025 12:41 AM IST
തൃശൂര്‍: സേലത്തുവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്.
ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ ഷൈന്റെ പിതാവ് സി.പി.ചാക്കോ മരിച്ചിരുന്നു. ധർമപുരി ഗവ. മെഡിക്കൽ കോളജില്‍ ആശുപത്രിയിൽ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
രാത്രിയോടെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സേലം - ബംഗളൂരു ദേശീയപാതയിൽവച്ചാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞു; യാത്രക്കാരി മരിച്ചു
Friday, June 6, 2025 11:35 PM IST
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഇന്ന് രാത്രി ഒൻപതോടെയായിരുന്നു അപകടം.
പാലക്കാട് - പൊള്ളാച്ചി റോഡിലെ കുഴിയിലാണ് സ്കൂട്ടർ വീണത്. കരുവപാറ സെന്റ് പോൾസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.
റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞു.ഇതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്.
മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ
Friday, June 6, 2025 10:50 PM IST
തിരുവനന്തപുരം: ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹ്മാന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കുമെന്നും മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി പറഞ്ഞു.
സ്റ്റേഡിയം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകളുണ്ടായിരുന്നു.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക അബ്ദുറഹിമാന് പറഞ്ഞിരുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നന്ദി പറഞ്ഞിരുന്നു.
പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.
അര്‍ജന്റീനയെ എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്പോണ്സര് ഇത് പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായി.
പിന്നാലെ അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളുടെ സമയക്രമം പുറത്തുവരികയും ചെയ്തു. ഇതോടെ അര്‍ജൻീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും.
പാലക്കാട്ട് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസ്: മുഖ്യ പ്രതി അറസ്റ്റിൽ
Friday, June 6, 2025 10:14 PM IST
പാലക്കാട്: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഉക്കടം ജി എം നഗർസ്വദേശി സയ്യിദ് ഇബ്രാഹിം (45) നെയാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്.
ഹോൾസെയിലായി സ്റ്റേഷനറി സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതാണ് പ്രതിയുടെ രീതി. വാങ്ങുന്ന സാധനങ്ങൾ പാലക്കാടെത്തിച്ച് മറിച്ച് വിൽക്കും. പുതുശ്ശേരി കൂട്ടുപാതയിൽ പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ ട്രേഡേഴ്സ്എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
അവിനാശി സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന രണ്ട് ലോഡ് നെയ്യ് വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിലാണ് കേസ്. പ്രതിക്കെതിരെ കോയമ്പത്തൂരിൽ സമാനമായ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കിയതായി കസബ പൊലീസ് അറിയിച്ചു.
തിരുവനന്തപുരം അമ്പൂരിയിൽ വിദ്യാർഥി വെള്ളത്തിൽ വീണ് മരിച്ചു
Friday, June 6, 2025 9:51 PM IST
തിരുവനന്തപുരം: അമ്പൂരിയിൽ വെള്ളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വേളി സ്വദേശി ആദിത്യൻ (20) ആണ് മരിച്ചത്.
ചാക്ക ഐടിഐയിലെ വിദ്യാർഥിയാണ് ആദിത്യൻ. 10 പേർ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോഴാണ് സംഭവം.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഫ്രഞ്ച് ഓപ്പൺ; കാര്‍ലോസ് അല്‍കാരാസ് ഫൈനലിൽ
Friday, June 6, 2025 9:21 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസ് ഫൈനലിൽ. സെമി മത്സരത്തിനിടെ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റി പരിക്കേറ്റ് പിൻമാറിയതിനെ തുടർന്ന് അൽകാരസിന് വാക്ക്ഓവർ ലഭിക്കുകയായിരുന്നു. ഇതോടെ കിരീടം നിലനിർത്താനുള്ള സുവർണാവസരമാണ് അൽകാരാസിന് ലഭിച്ചിരിക്കുന്നത്.
മത്സരത്തിന്റെ നാലാം സെറ്റിനിടെയായിരുന്നു മുസെറ്റിക്ക് പരിക്കേറ്റത്. തുടർന്ന് താരം മത്സരത്തിൽ നിന്ന് പിൻമാറുകയായിരുന്നു. സ്കോർ-4-6, 7-6 (6-3), 6-0, 2-0 .
ഇറ്റലിയുടെ യാനിക് സിന്നറും സൂപ്പർ താരം നൊവാക്ക് ജോക്കോവിച്ചും തമ്മിലുള്ള സെമിയിലെ വിജയിയെ ആയിരിക്കും അൽക്കാരാസ് ഫൈനലിൽ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.
അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
Friday, June 6, 2025 8:59 PM IST
മലപ്പുറം: അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്ന് അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്.
കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകല്‍ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലില്‍ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തില് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല്‍ കുന്നത്ത്, ജലീല്‍ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് പന്നിവേട്ട നടത്തിയത്.
കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈൻ, വാർഡ് അംഗം അബ്ദുൾ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തി.
വണ്ടൂരിൽ പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റിൽ
Friday, June 6, 2025 8:38 PM IST
മലപ്പുറം: വണ്ടൂരിൽ പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവ് (45) ആണ് അറസ്റ്റിലായത്.
ഏഴര ലിറ്റർ വിദേശ മദ്യവുമായാണ് സജീവിനെ അറസ്റ്റ് ചെയ്തത്. വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.
നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ വണ്ടൂർ പോലീസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് പ്രതി പിടിയിലായത്.
ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. 420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
ഭാരതാംബ ചിത്രവിവാദം; ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്ന് എം.എ. ബേബി
Friday, June 6, 2025 7:53 PM IST
ന്യൂഡൽഹി: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്നാണ് എം.എ. ബേബി പറഞ്ഞത്.
രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണെന്നും ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ടെന്നും ബേബി പറഞ്ഞു.
ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. സിപിഐ കൂടുതൽ ശക്തമായി നിലപാട് സ്വീകരിക്കുന്നുവെങ്കിൽ സന്തോഷം. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരമില്ലെന്നും ബേബി വ്യക്തമാക്കി.
പ്രധാനമന്ത്രിയെ ക്ഷണിച്ച് മാർക്ക് കാർണി; ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും
Friday, June 6, 2025 7:19 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.
ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു.
പാലക്കാട്ട് തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
Friday, June 6, 2025 7:35 PM IST
പാലക്കാട്: കോട്ടോപ്പാടത്ത് വീടുകളിൽ കയറി തെരുവുനായ ആക്രമണം. നാലുപേ൪ക്ക് കടിയേറ്റു. ഒരാൾക്ക് സാരമായ പരിക്കേറ്റു.
അരിയൂ൪ പടുവിൽ കുളമ്പിൽ ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവ൪ക്കാണ് കടിയേറ്റത്.
സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവ൪ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
വീട്ടുമുറ്റത്ത് തുണി വിരിച്ചിടുമ്പോഴാണ് സക്കീനയ്ക്കും ലീലാവതിക്കും കടിയേറ്റത്. അഹമ്മദ്കുട്ടി വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.
കോഴിക്കോട്ട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഒൻപത് പേർ അറസ്റ്റിൽ
Friday, June 6, 2025 7:26 PM IST
കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായത്. മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പോലീസ് പരിശോധന നടത്തിയത്.
ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. അറസ്റ്റിലായ ഒൻപത് പേരില്‍ രണ്ട് പേര് ഇടപാടുകാരാണെന്ന് പോലീസ് പറയുന്നു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ബെഹറിന് ഫുട്ബോള്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണെന്നും. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
വർക്കലയിൽ തൊഴിലുറപ്പ് ജോലിക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു
Friday, June 6, 2025 5:51 PM IST
തിരുവനന്തപുരം: വർക്കലയിൽ തൊഴിലുറപ്പ് ജോലിക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി. അപകടത്തിൽ ഒരാൾ മരിച്ചു.
പാലച്ചിറ ബൈജു ഭവനിൽ ശാന്ത (65) ആണ് മരിച്ചത്. പാലച്ചിറ ജുമാ ജസ്ജിദിന് സമീപമാണ് ദാരുണ അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് അതിവേഗം എത്തിയ കാർ ഇടിച്ചത്. ശാന്തയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബംഗളൂരു ദുരന്തം: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Friday, June 6, 2025 5:31 PM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.കെഎസ്സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവരാണ് ഹർജി നൽകിയത്. ഇന്ന് രാവിലെ കെഎസ്സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു
കേസ് ഇനി ജൂൺ 16ന് പരിഗണിക്കും. അതേസമയം, ആര്‍സിബി മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖിൽ സോസലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.
തൃശൂരിൽ മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ യുവാവിന്റെ പരാക്രമം; പോലീസ് കേസെടുത്തു
Friday, June 6, 2025 5:30 PM IST
തൃശൂർ: മദ്യലഹരിയിൽ കുട്ടികൾക്ക് നേരെ പരാക്രമം നടത്തി യുവാവ്. തൃശൂർ വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്
സംഭവം അറിഞ്ഞ് വന്ന പ്രദേശവാസികൾക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തി. മുൻപും സമാനമായ രീതിയിൽ ലഹരിക്ക് അടിമപ്പെട്ട് വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
പരാക്രമം നടത്തിയ വരവൂർ സ്വദേശി ഷനീഷിന് (32) എതിരെ കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു.
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസ്: ഒരാള്‍ കൂടി അറസ്റ്റിൽ
Friday, June 6, 2025 5:47 PM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ കോളജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്റെ സ്വർണമാല ഒരു സംഘം മോഷ്ടിച്ചത്.
സംഭവത്തിൽ തമിഴ്നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പൊലീസ് പാലക്കാടുനിന്നാണ് അറസ്റ്റു ചെയ്തത്. ഈ കേസിൽ തമിഴ്നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തേ പൊള്ളാച്ചിയിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളുമടക്കമുള്ള സംഘമാണ് പൊങ്കാലയ്ക്കിടെ മോഷണം പ്ലാൻ ചെയ്ത് തലസ്ഥാനത്തെത്തിയത്. മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി.
ഉച്ചയ്ക്ക് 1.30ഓടെ മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസിൽ കയറി മോഷണം ആരംഭിച്ചു. കാര്യം നടന്നാൽ കാറിൽ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. അന്നും പതിവുപോലെ തിരുട്ട് സംഘം കാറിൽ മുങ്ങുകയായിരുന്നു.
ഇളയരാജയെ പിടികൂടിയ പൊലീസ് മറ്റുള്ളവർക്കായി അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മോഷണത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ഡസ്റ്റർ കാറും പിടിച്ചെടുത്തിരുന്നു. പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ മോഷണക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബംഗളൂരു ദുരന്തം: പോലീസ് ഇന്റലിജൻസ് മേധാവിയെ മാറ്റി
Friday, June 6, 2025 4:22 PM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളുമായി കർണാടക സർക്കാർ. ഇന്റലിജൻസ് എഡിജിപി ഹേമന്ത് നിംബാൽക്കറെ മാറ്റി.
സിറ്റി പോലീസ് കമ്മീഷ്ണർ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. മുൻ കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ ഭർത്താവാണ് ഹേമന്ത്. ഇയാളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്റലിജൻസ് വീഴ്ചയാണെന്ന് കൂടി ആരോപിച്ച് സാമൂഹ്യപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മാറ്റം.
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Friday, June 6, 2025 4:22 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം അനുസരിച്ച് ചൊവ്വാഴ്ചയൊഴികെ മറ്റൊരു ദിവസങ്ങളിലും ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല.
ടോസ് ഇംഗ്ലണ്ട് ലയൺസിന്; ഇന്ത്യ എയ്ക്ക് ബാറ്റിംഗ്
Friday, June 6, 2025 3:50 PM IST
നോർത്താംപ്ടൺ: ഇന്ത്യ എയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ബൗളിംഗ് തെരഞ്ഞെടുത്തു. നോർത്താംപ്ടണിലെ കൺട്രി ഗ്രൗണ്ടലാണ് മത്സരം.
അഭിമന്യു ഈശ്വരന്റെ നേതൃത്തിലാണ് ഇന്ത്യ എ ഇറങ്ങുന്നത്. ജെയിംസ് റീവ് ആണ് ഇംഗ്ലണ്ട് ലയൺസിന്റെ നായകൻ.
ഇന്ത്യ എ പ്ലേയിംഗ് ഇലവൺ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, അഭിമന്യു ഈശ്വരൻ (നായകൻ), കരുൺ നായർ, ദ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഷർദൂൽ താക്കൂർ, തനുഷ് കോട്ടിയൻ, അൻഷുൽ കാംബോജ്, തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹ്മദ്.
ഇംഗ്ലണ്ട് ലയൺസ് പ്ലേയിംഗ് ഇലവൺ: ടോം ഹെയ്ൻസ്, ബെൻ മക്ക്കിന്നി, എമിലിയോ ഗായ്, ജോർദാൻ കോക്സ്, ജെയിംസ് റീവ് (നായകൻ/വിക്കറ്റ് കീപ്പർ), മാക്സ് ഹോൽഡെൻ, ജോർജ് ഹിൽ, ക്രിസ് വോക്സ്, ഫർഹാൻ അഹ്മദ്, ജോഷ് ടംഗ്, എഡ്വാർഡ് ജാക്ക്.
ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ അപകടം; മെക്കാനിക് മരിച്ചു
Friday, June 6, 2025 3:24 PM IST
കണ്ണൂർ: ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്പെന്‍ഷനിടയില്‍ തല കുടുങ്ങി മെക്കാനിക് മരിച്ചു. പാട്യം സ്വദേശി സി.വി.സുകുമാരൻ(60) ആണ് മരിച്ചത്.
രാവിലെ എട്ടോടെ ബസ് നന്നാക്കാനെത്തിയ സുകുമാരനെ 10 ആയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മകന് അന്വേഷിച്ചെത്തുകയായിരുന്നു. ബസിന് സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
""പഹല്‍ഗാം കൂട്ടക്കൊല കാരണം വികസനം മുടങ്ങില്ല''; ചെനാബ് റെയില്‍വേ പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
Friday, June 6, 2025 3:06 PM IST
ശ്രീനഗര്‍: പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാഷ്മീരിന്റെ വികസനം തടയാനാണ് ഭീകരരും അവരെ അയച്ചവരും ശ്രമിച്ചത്. എന്നാല്‍ പഹല്‍ഗാം കൂട്ടക്കൊല കാരണം ജമ്മു കാഷ്മീരിന്റെ വികസനം മുടങ്ങില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കാഷ്മീരില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജമ്മു കാഷ്മീരിലെ ടൂറിസം നശിപ്പിക്കാന്‍ പാകിസ്ഥാന് പദ്ധതിയിട്ടു. ജനജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഭീകരര്‍ക്ക് ഇന്ത്യ ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചടി നല്കി. ഓപ്പറേഷന് സിന്ദൂര്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ശേഷി വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ഇത്ര ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ കരുതിയില്ല.
പാക്കിസ്ഥാന് സ്കൂളുകളും ആരാധനാലയങ്ങളും ആക്രമിച്ചത് ലോകം കണ്ടു. പഹല്‍ഗാം ആക്രമണം കാരണം വികസനം മുടങ്ങില്ല. ഇത് തന്റെ വാഗ്ദാനമാണെന്നും മോദി കൂട്ടിച്ചേർത്തു.
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ നിർണായക ഭാഗമാണ് ചെനാബ് പാലം. ജമ്മു കാഷ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് പാലത്തിന്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്.
അപകടകാരണം ലോറി ട്രാക്ക് മാറിയത്; ചാക്കോ ഇരുന്നത് മുൻസീറ്റിൽ, ഷൈനിന്റെ കൈക്ക് പൊട്ടൽ
Friday, June 6, 2025 2:50 PM IST
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് ഷൈനിന്റെ സഹായി അനീഷ് മാധ്യമങ്ങളോടു പറഞ്ഞു.
ഷൈനിന്റെ പിതാവ് ചാക്കോ കാറിന്റെ മുൻസീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നാണ് വിവരം. ധർമപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. താരത്തെ ശസ്തക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. സഹോദരനും സഹായിക്കും കൈക്കാണ് പരിക്ക്.
ഇന്ന് പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയിൽ ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.
നാലാംക്ലാസ് വിദ്യാര്‍ഥിനി വീട്ടിൽ മരിച്ച നിലയിൽ
Friday, June 6, 2025 2:12 PM IST
തിരുവനന്തപുരം: നേമത്ത് നാലാംക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേമം സ്വദേശി അഹല്യ(ഒന്‍പത്) ആണ് മരിച്ചത്.
ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അമ്മ: ലേഖ, അച്ഛൻ: ശ്യാം.
ഷിബിന്‍ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്
Friday, June 6, 2025 2:02 PM IST
കോഴിക്കോട്: തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് സി.കെ.ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മയിലെതിരെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാൾ നിലവിൽ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. സി.കെ.ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഇസ്മയില്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇക്കാര്യത്തിൽ പോലീസ് അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22-നാണ് പത്തൊന്‍പതുകാരനായ ഷിബിന്‍ കൊല്ലപ്പെട്ടത്.
ബക്രീദ് അവധി വിവാദം: എല്ലാം വർഗീയമാക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ
Friday, June 6, 2025 1:44 PM IST
കോഴിക്കോട്: ബക്രീദ് അവധി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും എല്ലാറ്റിലും വർഗീയ വിഷം കലർത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. സ്വാഭാവികമായും അതിനെതിരേ പ്രശ്നമുണ്ടായപ്പോൾ ഇന്നും ശനിയാഴ്ചയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നേരത്തെ, ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കുറ്റപ്പെടുത്തിയിരുന്നു.
പടിയൂർ ഇരട്ടക്കൊല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Friday, June 6, 2025 1:32 PM IST
ഇരിങ്ങാലക്കുട: പടിയൂരില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
കഴുത്തിൽ കൈക്കൊണ്ട് ഞെക്കി ശ്വാസം മുട്ടിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ആദ്യം മരിച്ചത് രേഖയാണ്. കഴുത്തില്‍ കൈകൊണ്ട് ഞെക്കി പിടിച്ചതിന്റെ സൂചനകളുണ്ട്. രേഖയുടെ മരണത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അമ്മ മണിയുടെ മരണം.
അവരും ശ്വാസം മുട്ടിയാണു മരിച്ചത്. ആറ് വാരിയെല്ലുകള്‍ക്കു പരിക്കുണ്ട്. ഇത് സാരമായ പരിക്കുകളാണെങ്കിലും ബലപ്രയോഗം നടന്നതിന്റെ സൂചനകളുണ്ട്.
കഴിഞ്ഞ ദിവസമാണ് കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ വീടിനകത്തു മരിച്ചനിലയിൽ രേഖയുടെ സഹോദരി കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രേഖയുടെ രണ്ടാം ഭർത്താവ് പ്രേംകുമാർ ഒളിവിലാണ്. കനത്ത മഴപെയ്ത ദിവസമാണ് കൊലപാതകം സംഭവിച്ചതെന്നാണു കരുതുന്നത്. യാതൊരു വിധ ബഹളങ്ങളും കനത്തമഴയുടെ ശബ്ദത്തില്‍ അയൽവാസികൾ അറിഞ്ഞില്ല. ആദ്യ ഭാര്യയെ കൊന്നത് കഴുത്തറുത്താണെങ്കില് രണ്ടാം ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് ഇതോടെ വ്യക്തമായി.
രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള് കൊല്ലപ്പെടേണ്ടവള്‍ എന്നുള്ള സൂചനയും നല്കുന്ന കത്താണു മൃതദേഹങ്ങള്ക്കരില്നിന്നു ലഭിച്ചത്. ഇതു മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനു നിര്‍ണായകമായി. ഈ കത്ത് പ്രേംകുമാര്‍ എഴുതിയതായാണ് കരുതുന്നത്.
രേഖയും പുരുഷ സുഹൃത്തും തമ്മിലുള്ള ചിത്രങ്ങള്‍ മരിച്ച രേഖയുടെ മൃതദേഹത്തിലെ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രേഖയുടെ ആദ്യ വിവാഹ ചിത്രവും പ്രേംകുമാറുമായുള്ള വിവാഹ ചിത്രവും രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവച്ചിരുന്നത്.
വീട്ടിലെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
ഇതുവഴിയാണ് പ്രതി വീട്ടില്‍ കടന്നതും കൃത്യം നടത്തിയ ശേഷം പോയതുമെന്നാണ് കരുതുന്നത്. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. രേഖയുടെ സ്വഭാവത്തിലെ അസ്വാഭാവികതയാണ് പ്രതിയെ ഇത്തരം കൃത്യത്തിനു മുതിരാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനിലും പിന്നീട് വളപ്പട്ടണത്തും പ്രേംകുമാര്‍ എത്തിയതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
യുപിയിൽ മൂന്നുവയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച സംഭവം; പ്രതിയെ പോലീസ് വെടിവച്ചുകൊലപ്പെടുത്തി
Friday, June 6, 2025 1:15 PM IST
ലക്നോ: യുപിയിൽ മെട്രോ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 24കാരനായ ദീപക് വർമയെയാണ് പോലീസ് വെടിവച്ചുകൊന്നത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ലോക്ബന്ധു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ആലംബാഗ് മെട്രോ സ്റ്റേഷനിൽനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിനു പിന്നാലെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ കുട്ടിയെ സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദേവിഖേഡ കന്റോൺമെന്റ് ഭാഗത്തുവച്ചു പിടികൂടുന്നതിനിടെ പ്രതി പോലീസിനുനേരേ വെടിവയ്ക്കുകയായിരുന്നു. തുടർന്നുനടന്ന ഏറ്റുമുട്ടിലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
ദേശീയപാത: അന്വേഷണം വേണമെന്ന ആവശ്യം പദ്ധതി വൈകിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ സൂത്രവിദ്യയെന്ന് വിജയരാഘവൻ
Friday, June 6, 2025 1:09 PM IST
തിരുവനന്തപുരം: ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം പിബി അംഗം എ. വിജയരാഘവൻ. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമാണം വൈകിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറം ചന്തക്കുന്നിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമാണം വൈകിപ്പിക്കാനാണ്. ഇതാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സൂത്രവിദ്യ. പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിന്റെ ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കുംപോലെയാണ്. എല്ലാം സ്നേഹമാണെന്ന് കരുതും, പക്ഷേ തട്ടിപ്പാണ്. നല്ല റോഡ് ഉണ്ടായാൽ ഗുണം വി.ഡി. സതീശനാണ്. രാവിലെ
എട്ടിന് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവും. സതീശൻ എട്ടുമണിവരെ ഉറങ്ങിക്കോട്ടെ. പോകുന്ന പോക്കിൽ ചെന്നിത്തലയെയും കൂട്ടാം. ചെന്നിത്തലയ്ക്ക് സതീശനെക്കാൾ അരമണിക്കൂർ കൂടുതൽ ഉറങ്ങാനാകുമെന്നും വിജയരാഘവൻ പറഞ്ഞു.
കായലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു
Friday, June 6, 2025 12:41 PM IST
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ദീനെ (28)യാണ് വ്യാഴാഴ്ച കാണാതായത്.
ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ദീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തിരച്ചില്‍ തുടരുകയാണ്.
നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ കാരണവരെ: സതീശന്
Friday, June 6, 2025 11:59 AM IST
തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേരളത്തിലെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് അതിന്റെ തറവാട്ട് കാരണവരെയാണെന്ന് സതീശന് പ്രതികരിച്ചു.
അദ്ദേഹത്തിന്റേത് പക്വതയാർന്ന പ്രവർത്തനമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നപരിഹാരത്തിന് മുന്നിൽ നിന്നു. അദ്ദേഹത്തിന്റേത് അവസാന വാക്കായിരുന്നു, എല്ലാ നേതാക്കളും അത് അംഗീകരിക്കുമായിരുന്നു.
കോണ്‍ഗ്രസിന്റെ അടുത്ത തലമുറയ്ക്ക് ഏത് സമയത്തും മാര്‍ഗനിര്‍ദേശം നല്‍കിയിരുന്ന ആളായിരുന്നു തെന്നലയെന്നും സതീശൻ പറഞ്ഞു.
കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് 192 പുതിയ രോഗികൾ
Friday, June 6, 2025 3:13 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുടുന്നു. 24 മണിക്കൂറിനിടെ 192 പേര്‍ക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,679 ആയി.
രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 31 ശതമാനം പേരും കേരളത്തിലാണ്. 5,200 ല്‍പരം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.
ഭവന-വാഹന വായ്പാ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ
Friday, June 6, 2025 11:38 AM IST
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് അരശതമാനം കുറച്ച് ആര്‍ബിഐ. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ഇത് മൂന്നാം തവണയാണ് ആര്‍ബി ഐ തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധനനയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായത്.
റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റുകളാണ് ഇടിവ് വന്നിരിക്കുന്നത്. ആബിഐയുടെ ഭവനവായ്പ എടുത്തിട്ടുള്ളവർക്കുൾപ്പെടെ ഇത് നേട്ടമാകും.
റിപ്പോ അധിഷ്ഠിത ലോണുകളുടെ എല്ലാം പലിശ നിരക്ക് കുറയും. ഭവനവായ്പയുടെ ഇഎംഐ കാലാവധി കുറയും.
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Friday, June 6, 2025 1:00 PM IST
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസംബന്ധിയായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപതിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും.
അടൂരിൽനിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ തെന്നല മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നാണ് ജനനം. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്സിയിൽ ബിരുദം നേടി.
കോൺഗ്രസിന്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച തെന്നല ബാലകൃഷ്ണപിള്ള പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം ചുമതല വഹിച്ചു.
1962 മുതൽ കെപിസിസി അംഗമാണ്. 1977ലും 1982ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. സതീദേവിയാണ് ഭാര്യ. മകൾ: നീത.
കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Friday, June 6, 2025 11:02 AM IST
കൊച്ചി: സംസ്ഥാനത്ത് നാലു ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില. ഗ്രാമിന് 9,130 രൂപയിലും പവന് 73,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,490 രൂപയാണ്.
ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻവില വീണ്ടും 73,000 രൂപ കടക്കുന്നത്. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ മാസാവസാന ദിനമായ ശനിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച മുതൽ വില കൂടാൻ തുടങ്ങിയത്. തിങ്കളാഴ്ച രണ്ടുതവണയായി ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കൂടിയിരുന്നു. പവന് രാവിലെ 240 രൂപയും ഉച്ചയ്ക്ക് 880 രൂപയുമാണ് വർധിച്ചത്. പിന്നാലെ, ചൊവ്വാഴ്ച പവന് 160 രൂപയും ബുധനാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 320 രൂപയും വർധിച്ചു. ജൂണിൽ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 210 രൂപയും കൂടിയിട്ടുണ്ട്.
ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് സ്വർണവില താഴേക്കിറങ്ങുകയായിരുന്നു.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ചാഞ്ചാട്ടം.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. 113 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വയനാട്ടിൽ വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
Friday, June 6, 2025 10:58 AM IST
വയനാട്: തരിയോട് പത്താംമൈലിൽ വനംവകുപ്പ് പട്രോളിംഗ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം. സംഭവത്തിൽ വനംവാച്ചർ രാമന് പരിക്കേറ്റു. ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പട്രോളിംഗ് നടത്തുന്ന വാഹനത്തിന് നേരെ നിന്ന് ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ജീപ്പിന് പുറകിൽ ഒളിച്ചിരുന്ന രാമന് പരിക്കേൽക്കുകയായിരുന്നു.
കേരളത്തെ വെല്ലുവിളിക്കുന്നു; ഗവർണർ തെറ്റ് തിരുത്തണമെന്ന് മന്ത്രി ശിവൻകുട്ടി
Friday, June 6, 2025 10:59 AM IST
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതമാതാവിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി പ്രതികരിച്ചു.
പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ല. മറ്റാരെക്കാളും സർക്കാരിന് താത്പര്യമുള്ള വിഷയമാണത്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബക്രീദ് അവധി: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി
Friday, June 6, 2025 10:31 AM IST
തിരുവനന്തപുരം: ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് ഈ ദിവസം അവധി നല്കുന്നതില് താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ല. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തംവിട്ട പ്രതിപക്ഷം എന്തുംചെയ്യും എന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.
ബംഗളൂരു ദുരന്തം: നാല് പേര് അറസ്റ്റില്‍
Friday, June 6, 2025 10:16 AM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തിൽ നാല് പേര് അറസ്റ്റിലായി. ഡിഎന്‍എ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മൂന്ന് ജീവനക്കാരാണ് പിടിയിലായത്.
സംഭവത്തിൽ ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സോസലെയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം.
ആര്‍സിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര് തിക്കിലും തിരക്കിലും പെടുകയായിരുന്നു.
വിഷക്കൂൺ പാചകം ചെയ്തു കഴിച്ചു; താമരശേരിയിൽ ആറ് പേർ ആശുപത്രിയിൽ
Friday, June 6, 2025 10:03 AM IST
കോഴിക്കോട്: താമരശേരി പൂനൂരിൽ അബദ്ധത്തിൽ വിഷക്കൂൺ പാചകം ചെയ്തു കഴിച്ചതിനേ തുടർന്ന് കുട്ടികൾ അടക്കം ആറ് പേർ ആശുപത്രിയിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങൾ ചേർന്ന് പാകം ചെയ്തു കഴിക്കുകയായിരുന്നു. പിന്നീട് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴ; തീരങ്ങളിൽ കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്
Friday, June 6, 2025 9:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, വിവിധ തീരങ്ങളിൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും ഇന്ന് രാത്രി 08.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
‘മഞ്ഞുമ്മല്‍ ബോയ്സ്’ തട്ടിപ്പു കേസ്: നടന് സൗബിന് ഇന്നു ചോദ്യംചെയ്യലിനു ഹാജരാകും
Friday, June 6, 2025 9:04 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്.
14 ദിവസത്തിനകം അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാനാണ് എറണാകുളം മരട് പോലീസ് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. സൗബിനുപുറമേ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തേ, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.കേസ് റദ്ദാക്കാനാകില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നുമായിരുന്നു ഹര്‍ജി തള്ളി ഹൈക്കോടതി വ്യക്തമാക്കിയത്.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണു ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബംഗളൂരു ദുരന്തം: ആര്‍സിബി മാര്‍ക്കറ്റിംഗ് മേധാവി അറസ്റ്റില്‍
Friday, June 6, 2025 10:12 AM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തിൽ ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സോസലെ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്. ആര്‍സിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര് തിക്കിലും തിരക്കിലും പെടുകയായിരുന്നു.
സേലത്ത് വാഹനാപകടം; ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു; ഷൈനിന് പരിക്ക്
Saturday, June 7, 2025 12:41 AM IST
ചെന്നൈ: തമിഴ്നാട് സേലത്തുവച്ച് ഉണ്ടായ വാഹനാപകടത്തില്‍ നടന് ഷൈന്‍ ടോമിന്റെ പിതാവ് ചാക്കോ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്റിനും പരിക്കുണ്ട്.
ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ സേലം-ബംഗളൂരു ദേശീയപാതയിൽവച്ചാണ് ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവര്‍ യാത്ര തിരിച്ചത്.
ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്; ആരോപണമുയർത്തി മസ്ക്
Friday, June 6, 2025 8:16 AM IST
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗീക പീഡന ആരോപണവുമായി ഇലോൺ മസ്ക്.
ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ – മസ്ക് പറഞ്ഞു.
കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.
ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് കുറ്റപ്പെടുത്തിയിരുന്നു.
ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം.
ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു. ട്രംപ് - മസ്ക് ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം.
മസ്കുമായുള്ള ബന്ധം നല്ലരീതിയിൽ പോകുമെന്ന് കരുതുന്നില്ല: ഡോണൾഡ് ട്രംപ്
Friday, June 6, 2025 7:35 AM IST
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച ഓവൽ ഓഫീസിൽവച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്ക് കഴിഞ്ഞദിവസം പറഞ്ഞത്.
മസ്കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു. -ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്ക് രാജിവെച്ചത്. ട്രംപുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് മസ്കിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് തോറ്റേനെയെന്ന് അദ്ദേഹത്തിന്റെ പരാമർശത്തോട് വ്യാഴാഴ്ച മസ്ക് പ്രതികരിച്ചു.
കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ് -മസ്ക് എക്സിൽ കുറിച്ചു. ട്രംപും മസ്കും പരസ്യമായി കൊമ്പുകോർത്തതിനുപിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാർ നിർമാണകമ്പനിയായ ടെസ്ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു.
വൈദ്യുതവാഹനങ്ങൾക്കുള്ള സബ്സിഡി നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്ന ട്രംപിന്റെ പുതിയ ആരോപണം തെറ്റാണെന്ന് മസ്ക് പറഞ്ഞു.
ഹൂതി വിമതർക്ക് ആയുധം കൈമാറിയ കേസ്; പിടിയിലായ പാക് പൗരൻ കുറ്റക്കാരനെന്ന് കോടതി
Friday, June 6, 2025 7:12 AM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്ക് ആയുധങ്ങൾ കൈമാറിയതിന് പിടിയിലായ പാക്കിസ്ഥാൻ പൗരൻ കുറ്റക്കാരനാണെന്ന് അമേരിക്കൻ കോടതി. കഴിഞ്ഞ വർഷം യുഎസ് നേവി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിക്കപ്പെട്ടത്.
2024 ജനുവരിയിൽ സൊമാലിയൻ തീരത്ത് നാവികസേന നടത്തിയ കപ്പൽ റെയ്ഡിനിടെ യുഎസ് കസ്റ്റഡിയിലെടുത്ത നാല് പേരിൽ ഒരാളാണ് 49 കാരനായ മുഹമ്മദ് പഹ്ലാവാൻ. ഇറാൻ നിർമിത ആയുധങ്ങളാണ് ഇയാൾ ഹൂതി വിമതർക്ക് കൈമാറിയത്.
ഭീകരർക്ക് സഹായം നൽകാൻ ഗൂഢാലോചന നടത്തിയതിനും ഇറാന്റെ ആയുധ പദ്ധതിയെ സഹായിച്ചതിനും സ്ഫോടകവസ്തുക്കൾ കടത്താൻ ഗൂഢാലോചന നടത്തിയതിനും മറ്റ് കുറ്റങ്ങൾക്കും വിർജീനിയയിലെ ഫെഡറൽ ജൂറിയാണ് പഹ്ലാവനെ ശിക്ഷിച്ചത്.
സെപ്റ്റംബർ 22 ന് ഇദ്ദേഹത്തിന് ശിക്ഷ വിധിക്കും. പരമാവധി 20 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള രണ്ട് ഇറാനിയൻ സഹോദരന്മാരുമായി ചേർന്ന് ഇറാനിൽ നിന്ന് ഹൂതികൾക്ക് ആയുധങ്ങൾ കടത്താൻ പഹ്ലാവാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതി രേഖകൾ പറയുന്നു.
യുഎസ് പിടികൂടിയ കപ്പലിൽ നിന്നും ഇറാനിയൻ നിർമിത ബാലിസ്റ്റിക് മിസൈലിന്റെയും കപ്പൽവേധ ക്രൂയിസ് മിസൈലിന്റെയും ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹൂതി വിമതർ വ്യാപാര കപ്പലുകളെയും യുഎസ് സൈനിക കപ്പലുകളെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോർട്ട്.
ഒരു ദശാബ്ദത്തിലേറെയായി യെമന്റെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്ന ഹൂതികൾ, ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 2023 നവംബർ മുതൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചിരുന്നു.
മെട്രോ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Friday, June 6, 2025 7:01 AM IST
ലക്നോ: ഉത്തർപ്രദേശിൽ മെട്രോ സ്റ്റേഷനിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരി പീഡനത്തിനിരയായി. മാതാപിതാക്കൾ ഉറങ്ങിക്കിടന്നപ്പോളാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ആശിഷ് കുമാർ ശ്രീവാസ്തവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
"അലംബാഗ് പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ സജീവമായി പരിശോധിച്ചുവരികയാണ്.' ഡിസിപി പറഞ്ഞു.
പാലക്കാട്ട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട
Friday, June 6, 2025 6:51 AM IST
പാലക്കാട്: പാലക്കാട്ട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വാളയാറിലാണ് എക്സൈസിന്റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.
തായ്ലാന്റില് നിന്ന് ഇറക്കുമതി ചെയ്ത 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അങ്കമാലി സ്വദേശി ഗോഡ്സൺ രാജു (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കളമശേരിയിൽ പ്ലാസ്റ്റിക് മാലിന്യം നിറച്ച ലോറിക്ക് തീപിടിച്ചു
Friday, June 6, 2025 6:28 AM IST
കൊച്ചി: കളമശേരിയിൽ പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൃത്യമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
കളമശേരി എച്ച്എംടി മെഡിക്കൽ കോളജ് റോഡിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കലൂർ ഭാഗത്ത് നിന്നും കൊച്ചിൻ കോർപ്പറേഷന്റെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യ ലോഡുമായി പോവുകയായിരുന്നു ലോറി.
ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോഴാണ് ക്യാബിനടിയിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചെറുതായി തീ പടർന്നതോടെ നാട്ടുകാർ ഫയർ എക്സിക്യൂഷനും വെള്ളവും ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ഏലൂരിൽ നിന്നും ഫയർഫോഴ്സ്എത്തി തീ പൂർണമായും അണച്ചു.
സിക്കിമില്‍ കുടുങ്ങിയ 59 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
Friday, June 6, 2025 5:46 AM IST
ഗാംഗ്ടോക്: കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതോടെ വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ 59 പേരെക്കൂടി രക്ഷപ്പെടുത്തി തലസ്ഥാനത്തെത്തിച്ചു.
കാലാവസ്ഥ അനുകൂലമായതോടെ രണ്ട് എംഐ-17വി5 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് സഞ്ചാരികളെ പാക്യോങ് വിമാനത്താവളത്തില്‍ എത്തിച്ചത്. രക്ഷപ്പെടുത്തിയവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നു.
ആയിരത്തോളം വിനോദസഞ്ചാരികളാണ് സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഗോളുകളുടെ പെരുമഴ; ഫ്രാൻസ് പുറത്ത്; സ്പെയിൻ-പോർച്ചുഗൽ ഫൈനൽ
Friday, June 6, 2025 5:11 AM IST
മ്യൂണിക്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ-പോർച്ചുഗൽ ഫൈനൽ. വ്യാഴാഴ്ച നടന്ന സെമിയിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൽ ഫൈനലിന് ടിക്കറ്റെടുത്തത്.
യുവതാരം ലാമിൻ യമാലിന്റെ ഇരട്ടഗോൾ പ്രകടനമാണ് സ്പെയിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ തന്നെ സ്പെയിൻ ഫ്രാൻസിന്റെ വലയിൽ പന്ത് എത്തിച്ചു. നിക്കോ വില്യംസാണ് സ്പെയിനായി ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ 25-ാം മിനിറ്റിൽ മികൽ മെറിനോ സ്പെയിന്റെ ലീഡ് ഉയർത്തി.
ഇടവേളയ്ക്കു ശേഷമായിരുന്നു ലാമിൻ യമാലിന്റെ ബൂട്ടിൽനിന്നും ഗോൾ പിറന്നത്. 54-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാമിൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പെഡ്രിക്ക് ഗോളടിക്കാൻ ലാമിൻ അവസരം ഒരുക്കുകയും ചെയ്തതോടെ സ്പെയിൻ നാലാമത്തെ ഗോളും നേടി.
നാല് ഗോളുകൾ വഴങ്ങിയതോടെ ആക്രമണത്തിലേക്ക് കടന്ന ഫ്രാൻസ് 59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെയിലൂടെ സ്പെയിന്റെ വലയിലെത്തിച്ചു. 67-ാം മിനിറ്റിൽ ലാമിൻ യമാൽ രണ്ടാം ഗോളും സ്പെയിന്റെ അഞ്ചാമത്തെ ഗോളും നേടിയതോടെ സ്പെൻ 5-1ന് മുന്നിലെത്തി.
തകർപ്പൻ വിജയം പ്രതീക്ഷിച്ച സ്പെയിനെ പിന്നീട് ഫ്രാൻസ് വരിഞ്ഞുമുറുക്കി. 79-ാം മിനിറ്റിൽ റയാൻ ചെർക്കി ഫ്രാൻസിനായി രണ്ടാം ഗോൾ നേടി. പിന്നാലെ ഡാനി വിവിയന്റെ ഒരു സെൽഫ് ഗോളും റാൻഡൽ കോലോ മുവാനിയുടെ ഗോളും ഫ്രാൻസിനെ നാല് ഗോളുകൾ എന്ന നിലയിലേക്ക് എത്തിച്ചു.
അവസാനനിമിഷം വരെ ഫ്രാൻസ് കടന്നാക്രമിച്ചിട്ടും വിജയം വിട്ടുനൽകാൻ സ്പെയിൻ തയാറായില്ല. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.
വി.ഡി. സതീശനെ മാറ്റിയാൽ തനിക്ക് ഒന്നും വേണ്ടെന്ന് അൻവർ
Friday, June 6, 2025 4:18 AM IST
എടക്കര: യുഡിഎഫ് ചെയർമാൻസ്ഥാനത്തുനിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റിയാൽ തനിക്ക് ഒന്നും വേണ്ടെന്നു നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്നു പിൻമാറാൻ നേരത്തെ മന്ത്രിസ്ഥാനമടക്കമുള്ള ഉപാധികൾ അൻവർ മുന്നോട്ടു വച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സതീശൻ മാറിയാൽ തനിക്ക് മറ്റൊന്നും വേണ്ടെന്ന നിലപാടുമായി അൻവർ രംഗത്തെത്തിയത്.
വി.ഡി. സതീശൻ കുറ്റിയിട്ട വാതിൽ യുഡിഎഫ് പ്രവർത്തകരുമായി ചേർന്ന് തള്ളിത്തുറക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ തെരഞ്ഞെടുപ്പ് നയിച്ചാൽ 2026ൽ യുഡിഎഫിന് അധികാരം കിട്ടില്ല.
സതീശൻ യുഡിഎഫിൽ ജനാധിപത്യം ഇല്ലാതാക്കി. ഇവരാണ് നാളെ അധികാരത്തിൽ വരുന്നതെങ്കിൽ എന്തുമാറ്റം ഉണ്ടാകും? വി.ഡി. സതീശനെ മാറ്റിയില്ലെങ്കിൽ യുഡിഎഫ് മുന്നോട്ടു പോകില്ലെന്നും അൻവർ ആരോപിച്ചു.
“മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചയാകാൻ തുടങ്ങിയത് ഞാൻ ഇടപെട്ടതോടെയാണെന്നും അൻവർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി മറഞ്ഞുനിന്നു പിണറായിക്കു പിന്തുണ നൽകുന്ന വ്യക്തിയാണെന്നും അദ്ദേഹം ജയിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിണറായിസവും മലയോര ജനതയുടെ പ്രശ്നങ്ങളുമാണു വിഷയം. ജില്ലാ വിഭജനവും പ്രചാരണ വിഷയം ആകണമെന്നും അൻവർ പറഞ്ഞു.
ദേശീയപാതയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല
Friday, June 6, 2025 3:22 AM IST
നിലന്പൂർ: ദേശീയപാതയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല. നിലന്പൂരിൽ വാർത്താ സമ്മേളനത്തിലാണു ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത് വന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണമായ ക്രമക്കേട്, അഴിമതി ഒന്നും പരാമർശിക്കാതിരുന്നത് അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്ര സർക്കാർ പറയുന്ന കാര്യങ്ങൾ അതേപടി നടപ്പാക്കുന്ന ഡബിൾ എൻജിൻ സർക്കാർ ആയതുകൊണ്ടാണിത്. ദേശയീപാതയുടെ 22 റീച്ചുകളിൽ 32 മുതൽ 31 വരെ കിലോമീറ്ററുകളാണ് ഓരോന്നും. കോഴിക്കോട് ജില്ലയിലെ വെങ്ങളം - അഴിയൂർ റീച്ച് 40.8 കിലോമീറ്ററാണ്. അദാനിക്ക് ഇത് കരാർ പ്രകാരം നൽകിയത് 1838 കോടിക്കാണ്. എന്നാൽ അദാനി 971 കോടിക്കാണ് ഇത് ഉപകാരാർ നൽകിയത്.
ഈ ഒറ്റ റീച്ചിൽ മാത്രം അദാനിക്ക് ലഭിച്ചത് 867 കോടി രൂപയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിന്നെങ്ങനെ മേൽപ്പാലം വീഴാതിരിക്കും?. ദേശീയപാതയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കേണ്ടത് അദാനിയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മലപ്പുറം കൂരിയാട് പാലം താഴെ വീണത് ഇവർ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മിണ്ടാട്ടമില്ല. ഹൈവേ തകർന്നത് ഞങ്ങൾ ആഘോഷമാക്കിയിട്ടില്ല. മോണിറ്റിംഗ് ചുമതലയുള്ള മുഹമ്മദിന്റെ റിയാസിന്റെ വീഴ്ചയാണ്.
ബിജെപിയെ പിന്തുണയ്ക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. നിധിൻഗഡ്കരി -മുഖ്യമന്ത്രി കൂട്ടുക്കെട്ടാണ് നിലവിലുള്ളത്. ക്ഷേമപെൻഷൻ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞതിൽ തെറ്റില്ല. യഥാസമയം കൊടുക്കേണ്ട ക്ഷേമ പെൻഷനുകൾ കൂട്ടിവച്ച് തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യുന്നത് വോട്ട് ലക്ഷ്യം വച്ചാണ്. അതാണ് പറഞ്ഞത്.
നിലന്പൂരിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഒന്ന് വന്യമൃഗശല്യം തന്നെയാണ്. വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ട സ്ഥലമാണിത്. ഇപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി നിവേദനവുമായി പോയത്. വന്യമൃഗ വിഷയം യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കോടതി പരിസരത്ത് നിന്നും പീഡനക്കേസ് പ്രതി കടന്നുകളഞ്ഞു
Friday, June 6, 2025 3:21 AM IST
ലക്നോ: ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ കോടതി പരിസരത്ത് നിന്നും പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്നും കടന്നുകളഞ്ഞു.
പോക്സോ കേസ് പ്രകാരമാണ് ശിവ ബാൻസ്ഫോഡ് എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അരവിന്ദ് വർമ പിടിഐയോട് പറഞ്ഞു.
കുശിനഗർ ജില്ലയിലെ ഹത നിവാസിയാണ് പ്രതി. രക്ഷപ്പെട്ട തടവുകാരനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിഷയത്തിൽ എല്ലാ നിയമപരമായ നടപടിക്രമങ്ങളും ആവശ്യമായ നടപടികളും സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
സീമന്ത്കുമാർ സിംഗിനെ ബംഗളൂരു പോലീസ് കമ്മീഷണറായി നിയമിച്ചു
Friday, June 6, 2025 12:59 AM IST
ബംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സീമന്ത്കുമാർ സിംഗിനെ ബംഗളൂരു പോലീസ് കമ്മീഷണറായി നിയമിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച സംഭവത്തിൽ ബംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
സസ്പെൻഡ് ചെയ്ത മറ്റ് ഉദ്യോഗസ്ഥർക്ക് പകരമായി ആരൊക്കയാണ് നിയമിച്ചതെന്ന് വ്യക്തമല്ല.
ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം; വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി ചെരിപ്പ് മാലയണിയിച്ചു
Friday, June 6, 2025 12:32 AM IST
പാറ്റ്ന: ബീഹാറിൽ കടയിൽ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി കഴുത്തിൽ ചെരിപ്പ് മാല അണിയിച്ച് നടത്തി. അഞ്ച് കുട്ടികളെയാണ് കടയുടമ നഗ്നരാക്കിയത്.
സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ട ജനക്കൂട്ടം വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനു ശേഷമാണ് പോലീസ് കേസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തത്.
കടയുടമയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചയാൾക്കെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സിഖ്, മുസ്ലീം വിശ്വാസികളെ ഫോണ്‍ വിളിച്ച് ഭീഷണി; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്
Friday, June 6, 2025 12:22 AM IST
ടെക്സസ്: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ട് വര്‍ഷം തടവ്. സിഖ്, മുസ്ലീം വിശ്വാസികളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ. വടക്കന്‍ ടെക്സാസില്‍ താമസിക്കുന്ന ഭൂഷണ് അതാലെ എന്ന 49 വയസുകാരനെതിരെയാണ് നടപടി.
സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടത്. സിഖ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകളെ താന്‍ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും ഇവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ് ഭീഷണിപ്പെടുത്തി.
2021 മുതല്‍ നിരവധി വിദ്വേഷ മെസേജുകളും ഭീഷണി സന്ദേശങ്ങളുമാണ് ഇയാള്‍ സിഖ്, മുസ്ലീം മതവിശ്വാസികള്‍ക്ക് അയച്ചത്. ഭീഷണിക്കൊപ്പം മതവിശ്വാസികള്‍ക്കെതിരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിക്കാര്‍ പറയുന്നു.
മുസ്ലീങ്ങള്‍ ഇന്ത്യയെ നശിപ്പിച്ചതിനാലാണ് തനിക്ക് അവരോടെല്ലാം വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. വിദ്വേഷ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഹര്‍മീത് കെ. ഡിലോണ്‍ വ്യക്തമാക്കി.
ബംഗളൂരു ദുരന്തം: പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Friday, June 6, 2025 12:58 AM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയാഘോഷ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
ബംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര് തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കാനയിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ മറിഞ്ഞു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
Thursday, June 5, 2025 11:49 PM IST
കാസർഗോഡ്: കാനയിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലുണ്ടായ അപകടത്തിൽ ബള്ളിഗെ സ്വദേശി ഹരിദാസ് - ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. ഓവുചാലിൽ വീണ കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കിയിരുന്നു.
തള്ളി നീക്കവേ കാർ മുന്നോട്ട് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മത്തായിടെ കസ്റ്റഡി മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Thursday, June 5, 2025 11:43 PM IST
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നും ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മന:പൂർവമല്ലാത്ത നരഹത്യ വകുപ്പു മാറ്റി കൊലപാതക കുറ്റം ചുമത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.
മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്തുണ്ടായിരുന്ന കരാർ ജീവനക്കാരനായ ഡ്രൈവർ, വിവരം നൽകിയ വ്യക്തി എന്നിവരെ കൂടി പ്രതികളാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് അന്വേഷണം സിബിഐക്കു വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പത്തനംതിട്ട ചിറ്റാർ വനമേഖയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ കസ്റ്റഡിലെടുക്കുന്നത്. കസ്റ്റഡിലെടുത്ത് മത്തായിയുടെ മൃതദേഹം കിണറ്റിലാണ് പിന്നീട് കണ്ടെത്തുന്നത്. കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിയെ കിണറ്റിൽ കൊണ്ടിട്ടുവെന്നാണ് കുടുംബത്തിന്റെ പരാതി.
കാറുകൾ കൂട്ടിയിടിച്ചു; ഇടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരിക്ക്
Thursday, June 5, 2025 11:04 PM IST
കൽപ്പറ്റ: വയനാട് ബീനാച്ചിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്. രണ്ടു കാറുകളും ഒരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കാറുകൾക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ മീനങ്ങാടി തണ്ടേക്കാട് സ്വദേശി ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന് (19), ബത്തേരി മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ അത്ര "ക്ലിയറാകില്ല '
Thursday, June 5, 2025 10:00 PM IST
റെനീഷ് മാത്യു
കണ്ണൂർ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ രീതിയിലാക്കിയപ്പോൾ അല്ലറചില്ലറ കേസുകളൊക്കെ സർട്ടിഫിക്കറ്റിലും പതിയും. മുന്‍പ് സർട്ടിഫിക്കറ്റുകളിൽ കേസ് വിവരങ്ങൾ ചേർക്കാറില്ലായിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കുന്ന "കേസുകെട്ടുകാർക്ക്'പുതിയ പരിഷ്കാരം "പണികൊടുക്കും. നിലവിൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് (എൻഐഒസി) എന്നാണ് അറിയപ്പെടുന്നത്.
നേരത്തെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുടെ പേരിൽ ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ഉണ്ടാകില്ലായിരുന്നു.
എന്നാൽ പുതിയ സർട്ടിഫിക്കറ്റിൽ അപേക്ഷിക്കുന്ന ആളുകളുടെ പേരിൽ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത ക്രൈം നന്പറും ചുമത്തിയ വകുപ്പും സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തും. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരവും രേഖപ്പെടുത്തും.
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; 2.5 കോടി വ്യാജ ഐഡികൾ നിർജീവമാക്കി
Thursday, June 5, 2025 9:59 PM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: റെയിൽവേയുടെ തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ രാജ്യവ്യാപകമായി തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 2.5 കോടി വ്യാജ ഉപഭോക്തൃ ഐഡികൾ ഐആർസിറ്റിസി നിർജീവമാക്കി .
2025 ജനുവരി മുതൽ മേയ് വരെ നടന്ന തത്ക്കാൽ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച പരിശോധനയിലാണ് വ്യാപക ക്രമക്കേട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടത്.
രാജ്യവ്യാപകമായി ബുക്കിംഗ് വിൻഡോ തുറക്കുമ്പോൾ തത്ക്കാൽ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം തീർന്നുപോകുന്നത് സംബന്ധിച്ചാണ് ഐആർസിറ്റിസി അന്വേഷണം നടത്തിയത്. ഏജന്റുമാർ വ്യാജ ഐഡികൾ ഉപയോഗിച്ച് ബുക്കിംഗ് സംവിധാനത്തിൽ വലിയ തോതിൽ ദുരൂപയോഗം ചെയ്യുന്നത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഒരു ദിവസത്തെ പരിശോധനയിൽ ബുക്കിംഗ് വിൻഡോ തുറന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 2.9 ലക്ഷം പാസഞ്ചർ നെയിം റിക്കാർഡുകൾ (പിഎൻആർ ) കണ്ടെത്തി. ഇവയെല്ലാം ഡിസ്പോസബിൾ ഇ-മെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലേക്കാണ് ബുക്ക് ചെയ്യപ്പെട്ടതൊന്നും അധികൃതർ സ്ഥിരീകരിച്ചു.
ഇത്തരത്തിലുള്ള 2.5 കോടി അക്കൗണ്ടുകളാണ് ഇപ്പോൾ നിർജീവമാക്കിയിട്ടുള്ളത്. കൂടാതെ സംശയാസ്പദമായ 20 ലക്ഷം അക്കൗണ്ടുകളിൽ വിശദമായ പരിശോധനകൾ നടന്നു വരികയാണെന്നും ഐആർസിറ്റിസി അധികൃതർ വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന 6800ൽ അധികം ഡിസ്പോസബിൾ ഇമെയിൽ ഡൊമെയ്നുകളും തടഞ്ഞിട്ടുണ്ട്. തട്ടിപ്പു സംഘങ്ങളെ നിയമപരമായി പിടികൂടുന്നതിന് ഐആർസിറ്റിസി നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ഇതിനകം 134 പരാതികളും ഫയൽ ചെയ്തിട്ടുണ്ട്.
അതേ സമയം ഈ തട്ടിപ്പ് റെയിൽവേ മന്ത്രാലയവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവും പ്രതികരണവുമായി രംഗത്ത് വന്നു. തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇ-ആധാർ പരിശോധന നിർബന്ധമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ച് കഴിഞ്ഞു.
ഇത് ഈ മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എക്സിലൂടെ അറിയിച്ചു. തത്ക്കാൽ ടിക്കറ്റുകളുടെ ദുരൂപയോഗവും പൂഴ്ത്തിവയ്പ്പും തടയുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ആധാർ അടക്കമുള്ള തിരിച്ചറിയൽ വിവരങ്ങൾ ഡിജിറ്റലായി പരിശോധിച്ച് ഉറപ്പിച്ച ശേഷമായിരിക്കും ടിക്കറ്റുകൾ ബുക്ക് ചെയ്ത് നൽകുക. കൗണ്ടർ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിനും ആധാർ പരിശോധന നിർബന്ധവും കർശനവുമാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
Thursday, June 5, 2025 9:42 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയ കേസിലെ പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയെന്നും കുടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ സുകാന്ത് ചെലവഴിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി സുകാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാമ്പത്തിക ചൂഷണം, പീഡനം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സുകാന്തിനെതിരേ പോലീസ് കേസെടുത്തത്.
അതേസമയം തെളിവെടുപ്പിനിടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഐബി ഉദ്യോഗസ്ഥയും താനും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. യുവതി ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്നാണ് സുകാന്ത് പോലീസ് സംഘത്തോട് വ്യക്തമാക്കിയത്.
എന്നാൽ സുകാന്തിന് മറ്റ് പല യുവതികളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുകാന്ത് ഐബി ഉദ്യോഗസ്ഥയുമായി പ്രണയത്തിലാകുകയും ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവും നടത്തിയ ശേഷം വിവാഹത്തില്‍ നിന്നു പിന്മാറിയതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ബലിപെരുന്നാൾ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
Thursday, June 5, 2025 9:27 PM IST
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.
മാസപ്പിറവി വൈകി ബലിപെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയതിനാൽ വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രവൃത്തി ദിനമായിരിക്കുമെന്ന് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സ്കൂളുകൾ ഉൾപ്പടെ തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.
പിന്നീടാണ് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾക്ക് അവധിയാണെങ്കിലും സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർത്തിക്കും.
നേരത്തെ വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധി റദ്ദാക്കിയതിനെതിരേ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സമ്പൂർണ അവധി നൽകണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
ഗവർണറുടെ നടപടി ലജ്ജാകരം: മന്ത്രി കെ.രാജന്
Thursday, June 5, 2025 8:28 PM IST
തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.രാജന്. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന് ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നില്ക്കാന് എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ.രാജന് പറഞ്ഞു. രാജ്ഭവനിൽ നത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തിയ ഹാളിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനാൽ പ്രതിഷേധിച്ച് മന്ത്രി പി.പ്രസാദ് ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.
എന്നാൽ മന്ത്രിയുടെ പിൻമാറ്റത്തെ വിമർശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തി. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
Thursday, June 5, 2025 8:02 PM IST
പത്തനംതിട്ട: മഴക്കെടുതി തുടരുന്നതിനാൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
വേങ്ങല്‍ എം.ടി.എല്‍പിസ്കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍പി സ്കൂളിനുമാണ് അവധി പ്രഖ്യാപിച്ചത്.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
കൂടാതെ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
വിജയാഘോഷത്തിനിടെ ദുരന്തം; ആർസിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു
Thursday, June 5, 2025 7:59 PM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തിൽ പോലീസ് കേസ്എടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു കബ്ബന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ സംഘാടകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ മജിസ്ട്രേറ്റ് സ്റ്റേഡയത്തിലും തിക്കും തിരക്കുമുണ്ടായ കവാടങ്ങളിലും പരിശോധന നടത്തി.
കാർ വാങ്ങിയത് വായ്പ എടുത്ത്; സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു : എം.സ്വരാജ്
Thursday, June 5, 2025 7:23 PM IST
മലപ്പുറം: ആഡംബര കാർ വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് 36 ലക്ഷം രൂപയുടെ കാർ ഭാര്യയ്ക്കുണ്ടെന്ന് സ്വരാജ് വെളിപ്പെടുത്തിയത്.
സത്യവാംഗ്മൂലം വായിച്ചിട്ട് മനസിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നത്. എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. പിന്നീട് അതു വിറ്റു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയത.
ഇടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാംഗ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസിലാക്കുന്നത്.
സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഭാര്യയോടു പറയാമെന്നും അദ്ദേഹം പറഞ്ഞു.
ബലിപെരുന്നാൾ: വെള്ളിയാഴ്ചയും അവധി വേണമെന്ന് മുസ്ലിം ലീഗ്
Thursday, June 5, 2025 8:36 PM IST
മലപ്പുറം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകള്‍ക്ക് ജൂണ്‍ ആറിന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയത് പ്രതിഷേധാർഹമെന്നാണ് ലീഗിന്റെ നിലപാട്.
വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടി വരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ വെള്ളിയാഴ്ചയും അവധിയായി പ്രഖ്യാപിക്കണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചത്തെ ബലിപെരുന്നാൾ അവധി ശനിയാഴ്ചത്തേക്ക് മാറ്റി ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്.
ആർഎസ്എസിന് പ്രത്യേക ഭാരതാംബയില്ല; മന്ത്രി പ്രസാദിന്റെ നിലപാട് ദേശദ്രോഹപരം: കെ.സുരേന്ദ്രൻ
Thursday, June 5, 2025 7:12 PM IST
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം മാറ്റാത്തതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച മന്ത്രി പി.പ്രസാദിനെ വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിയുടെ നിലപാട് രാജ്യദ്രോഹപരമാണ്.
ഭാരതാംബ എന്നത് ഓരോ ഭാരതീയന്റെയും രാഷ്ട്രഭക്തിയുടെ ഉദാത്തമായ സങ്കൽപ്പമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭാരതാംബ എന്ന സങ്കൽപ്പത്തെ മുൻ നിർത്തിയാണ് അരവിന്ദനും ഭാഗത് സിംഗും ഗാന്ധിയും ഉൾപ്പെടെയുള്ള വീരപുരുഷന്മാർ പ്രവർത്തിച്ചത്.
ആർഎസ്എസിന്റെ ഭാരതാംബയെയാണ് ഞങ്ങൾ എതിർക്കുന്നതെന്ന മന്ത്രിയുടെ വാദം ബാലിശമാണ്. ആർഎസ്എസിന് പ്രത്യേക ഭാരതാംബയില്ല. രാജ്ഭവനിൽ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണമെന്നാണോ മന്ത്രി പറയുന്നത്.
നാല് വോട്ടിനു വേണ്ടി ദേശീയതയെ അപമാനിക്കുന്ന സമീപനം ഇടതു സർക്കാർ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ജാഗ്രതാ നിർദ്ദേശം; കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത
Thursday, June 5, 2025 6:45 PM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം മറ്റു ജില്ലകളിൽ വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒമ്പതിന് തെക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.
പോർമുഖം തുറന്നു; രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണർ
Thursday, June 5, 2025 8:28 PM IST
തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന് ഗവര്‍ണർ ചോദിച്ചു. വിദ്യാഭ്യാസമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു വരാന്‍ പറ്റാത്തതിനാല്‍ കൃഷി മന്ത്രി വരുമെന്ന് പറഞ്ഞു.
എന്നാല്‍ വേദിയില്‍നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്കി. മാതൃഭൂമിയെ മാറ്റാന്‍ കഴിയില്ല. ഇത്തരം ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് നമ്മള് ജീവിക്കുന്നത്.
ചിത്രം മാറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ടാകാം രണ്ടു മന്ത്രിമാരും വരാതിരുന്നത്. എന്തു തരം ചിന്താഗതിയാണ് ഇതെന്ന് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി ബഹിഷ്കരിച്ച സാഹചര്യത്തില്‍ രാജ്ഭവന് സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവര്‍ണര്‍ ആരംഭിച്ചത്.
തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ രാജ്ഭവന് പുറത്തുവിട്ടു. ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിപിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനില്‍ വച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പരിപാടിയില്‍ അത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത്.
മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ രംഗത്തെത്തി. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.