Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ, ആ ദൈവസ്വരം കേൾക്കുവാൻ പലരും വിസമ്മതിക്കുന്നതാണ് മനുഷ്യരുടെയിടയിലെ സകല തിന്മകളുടെയും കാരണം.
ഒരിക്കൽ ഒരാൾ ബാങ്കിൽനിന്നു കുറെ പണമെടുക്കാൻ പോയി. ഒരു ലക്ഷം രൂപയായിരുന്നു തന്റെ അക്കൗണ്ടിൽനിന്ന് കാഷ്യറോട് അയാൾ ആവശ്യപ്പെട്ടത്. എന്നാൽ പണം അയാളുടെ കൈയിൽ കിട്ടിയപ്പോൾ ഇരുപതിനായിരം രൂപ കൂടുതലുണ്ടായിരുന്നു. ചോദിച്ചതിലുമധികം തുക താൻ കൊടുത്തതായി കാഷ്യർ അറിഞ്ഞിരുന്നുമില്ല.
പണവും ബാഗിലിട്ടു നിശബ്ദനായി ആ മനുഷ്യൻ വീട്ടിലേക്കു മടങ്ങി. പക്ഷേ, അധിക പണം മടക്കിക്കൊടുക്കണമെന്ന് അയാളുടെ മനസ്സാക്ഷി അയാളോടു മന്ത്രിച്ചു. പക്ഷേ, തന്റെ പണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ തനിക്ക് ആ തുക തിരികെ ലഭിക്കുവാൻ സാധ്യതയില്ലെന്ന് അയാൾ കണക്കുകൂട്ടി. തന്മൂലം, അധികമായി ലഭിച്ച തുക തിരികെ കൊടുക്കേണ്ടതില്ലെന്ന് അയാൾ സ്വയം വാദിച്ചു. പക്ഷേ, അപ്പോഴും ആ തുക തിരികെ കൊടുക്കുവാൻ മനസ്സാക്ഷി മന്ത്രിച്ചുകൊണ്ടിരുന്നു.
മറ്റൊരാൾക്ക് തെറ്റുപറ്റിയതുമൂലം തനിക്കു ലഭിച്ച തുക സൂക്ഷിക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് അയാൾ വീണ്ടും വീണ്ടും ആലോചിച്ചു. ആ തുക മടക്കിക്കൊടുക്കണമെന്ന ചിന്തയുണ്ടാകുന്പോൾ അതിന്റെ ആവശ്യമില്ലെന്ന് അയാൾ വാദിക്കും. പക്ഷേ, അപ്പോഴും മനസിനു ശാന്തത വരുന്നില്ല. അവസാനം, മനസ്സാക്ഷിക്കടി ശക്തിയായപ്പോൾ അധികമായി കിട്ടിയ തുക മടക്കി ഏൽപ്പിക്കുവാൻ അയാൾ തീരുമാനിച്ചു. അപ്പോൾ അയാളുടെ മനസ് അതിവേഗം ശാന്തമായി.
ജോലിസമയം അവസാനിക്കുന്നതിനുമുന്പ്, അധികമായി ലഭിച്ച തുകയുമായി അയാൾ ബാങ്കിലെത്തി. ആ തുക തിരികെ ലഭിച്ചപ്പോൾ കാഷ്യർക്ക് ആശ്വാസമായി. അക്കൗണ്ടിൽ കുറവുവന്ന തുക എങ്ങനെ നഷ്ടമായെന്നു കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു അയാൾ അപ്പോൾ.
പണം ലഭിച്ചപ്പോൾ കാഷ്യർക്കു വലിയ സന്തോഷമായി. ആയിരം രൂപയെടുത്ത് ആ മനുഷ്യനു കൊടുത്തുകൊണ്ട് കാഷ്യർ പറഞ്ഞു. ''സഹോദരാ, താങ്കൾക്കു നന്ദി. താങ്കൾ പണം തിരികെ തന്നിരുന്നില്ലെങ്കിൽ ആ തുക എന്റെ അക്കൗണ്ടിൽനിന്നു ഞാൻ കൊടുക്കേണ്ടി വരുമായിരുന്നു. എന്റെ നന്ദിസൂചകമായി ഈ തുക വാങ്ങി ഭാര്യയ്ക്കും മക്കൾക്കും മധുരപലഹാരം വാങ്ങിക്കൊടുക്കുക.''
ഉടനെ ആ മനുഷ്യൻ പറഞ്ഞു. ''ഞാനാണ് നിങ്ങൾക്കു നന്ദി പറയേണ്ടത്. മധുരപലഹാരം വാങ്ങാൻ ഞാൻ നിങ്ങൾക്ക് ആയിരം രൂപ തരാം.'' അപ്പോൾ കാഷ്യർ ചോദിച്ചു: ''താങ്കൾ എന്തിനാണ് എനിക്കു നന്ദി പറയേണ്ടത്? മധുരപലഹാരം വാങ്ങാൻ എനിക്കെന്തിനാണു പണം തരുന്നത്.''
ഇതു കേട്ടപ്പോൾ ചെറുപുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു: ''ശ്രദ്ധക്കുറവു മൂലം നിങ്ങൾ എനിക്കുതന്ന തുക എന്നെത്തന്നെ വിലയിരുത്തുവാൻ എന്നെ സഹായിച്ചു. നിങ്ങൾ അധിക തുക എനിക്കു തന്നിരുന്നില്ലെങ്കിൽ എന്റെ അത്യാഗ്രഹത്തിന്റെ ആഴം മനസിലാക്കാനോ അതിനെ കീഴടക്കുവാനോ എനിക്ക് അവസരം ഉണ്ടാകുമായിരുന്നില്ല.
എന്റെ അത്യാഗ്രഹത്തെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. കുറെ മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് അതെനിക്കു സാധിച്ചത്. അതിനൊരു അവസരം സൃഷ്ടിച്ചതിനാണ് ഞാൻ നിങ്ങൾക്കു നന്ദി പറയുന്നത്.''
മറ്റൊരാൾക്ക് അവകാശപ്പെട്ട പണം അബദ്ധത്തിൽ നമുക്കു ലഭിച്ചാൽ നാം അതു തിരികെ നൽകുമോ? നമുക്കു മനസ്സാക്ഷി ഉണ്ടെങ്കിൽ നാം അതു തിരികെ നൽകും. എന്നാൽ നമുക്കു മനസ്സാക്ഷിയില്ലെങ്കിൽ ആ തുക എങ്ങനെയെങ്കിലും സ്വന്തമാക്കുവാൻ നാം യത്നിക്കും.
അങ്ങനെയുള്ളവർ സമൂഹത്തിൽ വിരളമല്ല എന്നാണു യാഥാർഥ്യം. അതുകൊണ്ടാണല്ലോ മറ്റുള്ളവരുടെ പണവും മറ്റു സന്പത്തുകളും അന്യായ മാർഗത്തിൽക്കൂടി തട്ടിയെടുക്കുന്നതിന്റെ കഥകൾ പലപ്പോഴും നാം കേൾക്കുന്നത്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യനു മനസ്സാക്ഷിയുണ്ടായിരുന്നു. തന്മൂലമാണ് അത്യാഗ്രഹം പത്തിവിടർത്തി ആടിയിട്ടും അതിനെ നിഗ്രഹിച്ച് അയാൾ പണം മടക്കിക്കൊടുത്തത്. അപ്പോൾ അയാൾക്ക് അനുഭവപ്പെട്ടതു നഷ്ടബോധമല്ലായിരുന്നു. പ്രത്യുത, താൻ വലിയൊരു യുദ്ധം ജയിച്ചു എന്നതിലെ സന്തോഷമായിരുന്നു.
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ, ആ ദൈവസ്വരം കേൾക്കുവാൻ പലരും വിസമ്മതിക്കുന്നതാണ് മനുഷ്യരുടെയിടയിലെ സകല തിന്മകളുടെയും കാരണം.
ഡാനിയേൽ വെബ്സ്റ്റർ (1782-1852) അമേരിക്കൻ സുപ്രീം കോർട്ടിലെ അതിപ്രഗത്ഭനായ ഒരു അഭിഭാഷകനായിരുന്നു. ഒരിക്കൽ ഒരാൾ ഒരു കേസിൽ കള്ളസാക്ഷി പറയുവാനായി കോടതിമുറിയിലെത്തി. ഇക്കാര്യം അറിയാമായിരുന്ന വെബ്സ്റ്റർ അയാളെ രൂക്ഷമായി നോക്കി.
ആ നോട്ടം നേരിടാനാകാതെ കള്ളസാക്ഷി പറയാൻ വന്നയാൾ തല കുനിച്ചിരുന്നു. എന്നാൽ, എപ്പോഴൊക്കെ തല ഉയർത്തി നോക്കിയോ അപ്പോഴൊക്കെ വെബ്സ്റ്ററുടെ കണ്ണുകൾ അയാളെ പിന്തുടരുന്നുണ്ടായിരുന്നു.ആ നോട്ടം സഹിക്കാൻ വയ്യാതെ അയാൾ കോടതിമുറിയുടെ പുറത്തുപോയി. കള്ളസാക്ഷി പറയുവാൻ അയാൾ തിരികെ വന്നതുമില്ല. സത്യമറിയാവുന്ന ഒരാളുടെ മുന്പിലാണ് ഇരിക്കുന്നതെന്ന ചിന്തയാണു കള്ളസാക്ഷി പറയുന്നതിൽനിന്ന് അയാളെ പിന്തിരിപ്പിച്ചത്.
എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവത്തിന്റെ മുന്പിലാണ് നാം നിൽക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടായാൽ നാം ഒരിക്കലും മനസ്സാക്ഷി മറന്ന് പ്രവർത്തിക്കുകയില്ല. മാത്രമല്ല, നാം പറയുന്നതും പ്രവർത്തിക്കുന്നതുമൊക്കെ ദൈവസ്വരം കേട്ടുകൊണ്ടുമായിരിക്കും. അപ്പോൾ നമുക്കു തെറ്റും സംഭവിക്കുകയില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top